സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ലെന്നും ഈ ലംഘനങ്ങള്‍ പരിഹരിക്കണമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ഫയര്‍ ഫോഴ്സ് അറിയിച്ചു. (പ്രതീകാത്മക ചിത്രം)

കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ജനറല്‍ ഫയര്‍ ഫോഴ്സ്. വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ അടച്ചുപൂട്ടി.

Add Asianetnews as a Preferred SourcegooglePreferred

സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ലെന്നും ഈ ലംഘനങ്ങള്‍ പരിഹരിക്കണമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ഫയര്‍ ഫോഴ്സ് അറിയിച്ചു. സുരക്ഷാ നിബന്ധനകൾ പാലിക്കാത്തത് ജനങ്ങളുടെ ജീവനും സ്വത്തിനും സമൂഹസുരക്ഷക്കും അപകടമുണ്ടാക്കും എന്നതിനാലാണ് നടപടിയെടുത്തത്. സ്ഥാപനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് കർശനമായ നിയമമുണ്ട്. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്.

Read Also - പല തവണ ഭാഗ്യം കൈവിട്ടു, വിജയിച്ചപ്പോൾ വിശ്വസിക്കാനായില്ല; വമ്പൻ സമ്മാനം സ്വന്തമാക്കി രണ്ട് ഇന്ത്യക്കാർ

ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്ക് കുവൈത്തില്‍ മുന്നറിയിപ്പ്. പൊതുസ്വത്ത് കൈയേറ്റങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ ഫീൽഡ് പരിശോധനകളുടെ വിവരങ്ങള്‍ ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ വയലേഷന്‍സ് റിമൂവല്‍ വിഭാഗം മേധാവി ഫഹദ് അൽ മുവൈസ്രിയാണ് വെളിപ്പെടുത്തിയത്.

ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ മുബാറക് അൽ അജ്മിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഖൈത്താൻ ഏരിയയിൽ ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കവിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ഇത്തരം 13 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിക്ഷേപ, വാണിജ്യ മേഖലകളിലെ കൈയേറ്റങ്ങൾ പരിഹരിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് എല്ലാ ഗവർണറേറ്റുകളിലും കര്‍ശന പരിശോധന ക്യാമ്പയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന് നിയമലംഘനങ്ങൾ വേഗത്തിൽ പരിഹരിക്കാന്‍ റെഗുലേറ്ററി ഏജൻസികൾ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്