ജോർദാൻകാർ ഇനി സൗദി മാമ്പഴം രുചിക്കും; 24 ടൺ മാമ്പഴങ്ങൾ കയറ്റുമതി ചെയ്തു
മാസങ്ങൾക്കുമുമ്പാണ് ജോർദാനുമായി മാമ്പഴ കയറ്റുമതി കരാർ ഉണ്ടാക്കിയത്.
റിയാദ്: ജോർദാനിലേക്ക് സൗദിയിലെ ജിസാനിൽ നിന്ന് മാമ്പഴ കയറ്റുമതി ആരംഭിച്ചു. ആദ്യ തവണ 24 ടൺ മാമ്പഴങ്ങളാണ് കയറ്റുമതി ചെയ്തത്. ആദ്യമായാണ് ജിസാൻ മാമ്പഴം ജോർഡനിലേക്ക് കയറ്റിയയക്കുന്നത്. ജിസാൻ മേഖല പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ബ്രാഞ്ച് ഓഫിസിന്റെ പിന്തുണയോടും ജിസാൻ എനർജി ആൻഡ് ഡെവലപ്മെൻറ് കമ്പനിയായ ‘ജസാഡ്കോ’ യുടെയും അഗ്രികൾചറൽ മാർക്കറ്റിങ് ‘വിഷൻ’ കോഓപറേറിവ് സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെയാണിത്.
Read Also - ന്യൂനമര്‍ദ്ദം; നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍
മാസങ്ങൾക്കുമുമ്പാണ് ജോർദാനുമായി മാമ്പഴ കയറ്റുമതി കരാർ ഉണ്ടാക്കിയത്. മേഖലയിലെ മാമ്പഴം, പപ്പായ, തണ്ണിമത്തൻ എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലുൾപ്പെടും. 4000 ടൺ ജിസാൻ മാമ്പഴങ്ങൾ വിപണനം ചെയ്യാനാണ് ജോർഡൻ കൃഷി മന്ത്രാലയവുമായുള്ള ധാരണ. സൗദിയിലെ ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന മേഖലകളിലൊന്നാണ് ജിസാൻ. വിവിധ ഇനം മാമ്പഴങ്ങളുടെ നിരവധി തോട്ടങ്ങളാണ് പ്രദേശത്തുള്ളത്. ഒരോ വർഷവും ടൺ കണക്കിന് മാമ്പഴങ്ങളാണ് ജിസാൻ മേഖലയിൽ ഉൽപാദിപ്പിക്കുന്നത്.