ശബരിമല: കുടിവെള്ളമുള്‍പ്പടെ ശബരിമലയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ വിഷാംശമുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്നത് ഇത്തിരിക്കുഞ്ഞന്മാരായ ആറ് പേരെയാണ്. ഇവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ വെള്ളം ഭക്തജനങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കൂ. കണ്ടാല്‍ സിപിംള്‍ പക്ഷേ ഈ ആറ് പേരും പവര്‍ഫുളാണ്.
കാട്ടരുവിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ സാമ്പിളിലാണ് ഈ ഗപ്പി മീനുകളെ ഇട്ടിരിക്കുന്നത്.വെള്ളത്തിന് എന്തെങ്കിലും അസ്വാഭാവികത ഉണ്ടെങ്കില്‍ ഗപ്പിമീനുകള്ക്ക് വളരെ പെട്ടെന്ന് അത് തിരിച്ചറിയാനാകും.വിഷാംശമുണ്ടെങ്കില്‍ ഇവ ചത്ത് പൊങ്ങും. കുന്നാര്‍ ഡാമില്‍ നിന്നെത്തുന്ന വെള്ളം ക്ലോറിനേഷന് ചെയ്താണ് ശബരിമലയിലുപയോഗിക്കുന്നത്.
പക്ഷേ എന്തെങ്കിലും അട്ടിമറി സാധ്യത ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മീനുകളെ ആശ്രയിച്ചിരിക്കുന്നത്.ദിനം പ്രതി 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് സന്നിധാനത്ത് മാത്രം ഉപയോഗിക്കുന്നത്.പക്ഷേ വര്‍ഷമിത്രയായിട്ടും ഇതുവരെയും ഒരു മീനുപോലും ഇക്കൂട്ടത്തില്‍ ചത്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 4, 2018, 6:14 PM IST
Post your Comments