ബെംഗളൂരുവിലേക്കുള്ള ട്രെയിനിലെ എസി ഫസ്റ്റ് ക്ലാസ് കാബിൻ തകർത്ത് വൻ മോഷണം. ഏകദേശം ₹1.10 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി യാത്രക്കാരൻ പരാതിപ്പെട്ടു. ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം.
ട്രെയിൻ യാത്രയിലെ ഏറ്റവും സുരക്ഷിതമായ കോച്ചായി കണക്കാക്കപ്പെടുന്ന എസി ഫസ്റ്റ് ക്ലാസ് കാബിനിൽ നടന്ന മോഷണം യാത്രക്കാരിൽ വലിയ ആശങ്ക സൃഷ്ടിച്ചു. ബെംഗളൂരുവിലേക്കുള്ള ദീർഘദൂര ട്രെയിനിലെ ഫസ്റ്റ് എസി ക്ലാസിൽ യാത്ര ചെയ്തിരുന്നൊരാളുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗാണ് അജ്ഞാതർ കവർന്നത്. ഏകദേശം ₹1.10 ലക്ഷം നഷ്ടമായതായി യുവാവിന്‍റെ പരാതിയിൽ പറയുന്നു. സംഭവം ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർത്തി.
രാത്രിയിൽ ഫസ്റ്റ് എസിയുടെ വാതിൽ തകർത്ത് മോഷണം
പരാതിക്കാരൻ എസി ഫസ്റ്റ് ക്ലാസ് കോച്ചിലെ സ്വകാര്യ കാബിനിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ കാബിന്‍റെ വാതിൽ സുരക്ഷിതമായി അടച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, യാത്രയ്ക്കിടയിൽ അജ്ഞാതർ കാബിന്‍റെ വാതിൽ തകർത്ത് അകത്ത് കടന്ന് ബാഗ് മോഷ്ടിച്ചെന്നാണ് സംശയം. ബെംഗളൂരുവിൽ ഇറങ്ങുന്നതിന് മുമ്പായി ബാഗ് എടുക്കാനായി നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടെന്ന വിവരം യാത്രക്കാരൻ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ റെയിൽവേ പൊലീസിനും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി. ഹൗറ - എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 12863) ട്രെയിനിൽ ഒഡീഷയിലൂടെ കടന്നു പോകുന്നതിനിടെയാണ് മോഷണം നടന്നിട്ടുണ്ടാകുകയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. രാത്രി വൈകി മോഷ്ടാക്കൾ അവരുടെ എസി ഫസ്റ്റ് ക്ലാസ് കോച്ചിന്‍റെ വാതിൽ തകർത്ത് മുഴുവൻ ലഗേജും മോഷ്ടിച്ചെന്ന് കുടുംബം ആരോപിച്ചു. വാതിൽ പൊളിച്ചെങ്കിലും ഒരു യാത്രക്കാരൻ പോലും ശബ്ദം കേട്ടില്ലെന്നും പരാതിക്കാർ പറയുന്നു.
നഷ്ടം ഏതാണ്ട് 1,10 രൂപ!
മോഷ്ടിക്കപ്പെട്ട ബാഗിൽ പണത്തിന് പുറമെ ബാങ്ക് രേഖകൾ, തിരിച്ചറിയൽ രേഖകൾ, മറ്റ് വ്യക്തിപരമായ വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഇതോടെ നഷ്ടത്തിന്‍റെ ആകെ മൂല്യം ഏകദേശം 1.10 ലക്ഷം രൂപ കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ, വിവിധ റെയിൽവേ സ്റ്റേഷനുകളിലെ ക്യാമറകൾ, യാത്രക്കാരുടെ വിവരങ്ങൾ എന്നിവ പരിശോധിച്ചാണ് അന്വേഷണം. വീഡിയോയിൽ കൂപ്പയുടെ വാതിൽ തകർത്തതിന് ശേഷം ചാരിവച്ചിരിക്കുന്നത് കാണാം.
എവിടെ സുരക്ഷാ?
സുരക്ഷാ ക്രമീകരണങ്ങൾ ഏറ്റവും ശക്തമാണെന്ന് കരുതപ്പെടുന്ന എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ പോലും മോഷണം നടക്കുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. അടുത്ത കാലത്തായി പ്രീമിയം കോച്ചുകളെ ലക്ഷ്യമിട്ട് മോഷണ സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്രെയിൻ സ്റ്റേഷനുകളിൽ നിർത്തുമ്പോഴോ വേഗം കുറയുന്ന സമയങ്ങളിലോ ഇത്തരം സംഘങ്ങൾ അവസരം മുതലെടുക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. സംഭവത്തെ തുടർന്ന് യാത്രക്കാർ വിലപിടിപ്പുള്ള സാധനങ്ങൾ എപ്പോഴും ശ്രദ്ധയിൽ സൂക്ഷിക്കണമെന്നും ഉറങ്ങുന്ന സമയത്തുപോലും ബാഗുകൾ സുരക്ഷിതമായി ബന്ധിപ്പിക്കണമെന്നും റെയിൽവേ അധികൃതർ നിർദേശിച്ചു. മോഷണം, സംശയാസ്പദമായ നീക്കങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റെയിൽവേ ഹെൽപ്‌ലൈൻ വഴിയോ റെയിൽവേ സംരക്ഷണ സേനയെയോ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.


