ന്യൂ ഹാംഷെയറിൽ നിന്ന് നെവാഡയിലേക്കുള്ള 2,700 മൈൽ (43452 കിലോമീറ്റര്‍) യാത്രയിൽ ബാർബറയുടെ ചെറുമകൾ സ്റ്റെഫാനി അറ്റ്കിൻസൺ ഷിവെലി അവളുടെ "ജിജി" യെ അനുഗമിച്ചിരുന്നു.
സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ദൃഢവും സവിശേഷവുമായ ഒന്നാണ്. പലരുടെയും വ്യക്തി ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബന്ധങ്ങളിൽ ഒന്നായിരിക്കാമത്. കാരണം സഹോദരങ്ങൾ തമ്മില്‍ ഒരു ഗൃഹാന്തരീക്ഷത്തില്‍ വളരുകയും കുടുംബ ചരിത്രം, ജനിതക പാരമ്പര്യം എന്നിവ പങ്കിടുകയും ചെയ്യുന്നുവെന്നത് തന്നെ. ഇത് ആഴമേറിയ ഒരു ആത്മബന്ധം നിലനിര്‍ത്താന്‍ കാരണമാകുന്നു. ന്യൂ ഹാംഷെയറിൽ നിന്നുള്ള 94 വയസ്സുള്ള ബാര്‍ബറ തന്‍റെ 90 വയസ്സുള്ള സഹോദരി ഷെര്‍ലിയെ തേടി അമേരിക്കയിലെമ്പാടും നടക്കുകയാണെന്ന വാര്‍ത്ത ഈ ആത്മബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. ബാര്‍ബറയുടെ 94 -ാം ജന്മദിനത്തിന് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ എടുത്ത വീഡിയോ ബാര്‍ബറയുടെ കൊച്ചുമകളായ സ്റ്റെഫാനി തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാർബറയുടെ സഹോദരിയെ തേടിയുള്ള യാത്ര വൈറലായത്. ന്യൂ ഹാംഷെയറിൽ നിന്ന് നെവാഡയിലേക്കുള്ള 2,700 മൈൽ (43452 കിലോമീറ്റര്‍) യാത്രയിൽ ബാർബറയുടെ ചെറുമകൾ സ്റ്റെഫാനി അറ്റ്കിൻസൺ ഷിവെലി അവളുടെ "ജിജി" യെ അനുഗമിച്ചിരുന്നു.
തെരുവിലെ 81 കാരിയായ ഭിക്ഷക്കാരി പഴയ ട്യൂഷന്‍ ടീച്ചര്‍; ഒടുവില്‍, വിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണ !
ഒരു ആഴ്ച മുമ്പ് ഒരു വിമാന ചിറകിന്‍റെ ചിത്രം പങ്കുവച്ച് സ്റ്റെഫി ഇങ്ങനെ കുറിച്ചു, 'അവൾ പറഞ്ഞു. എന്‍റെ ജന്മദിനത്തിന് എനിക്ക് എന്‍റെ സഹോദരിയെ കാണണം... അവൾക്ക് 94 വയസ്സായി. അവൾ ആഗ്രഹിക്കുന്നത് അവൾ നേടുന്നു.' മുത്തശ്ശിമാരുടെ ചിത്രങ്ങള്‍ പങ്കുവച്ച് സ്റ്റെഫി വീണ്ടും ഇന്‍സ്റ്റാഗ്രാമിലെഴുതി 'ഞാൻ യാഥാർത്ഥ്യമാണെങ്കിൽ, ഇത് ഒരു നീണ്ട, കഠിനമായ ദിവസമായിരുന്നു. എല്ലാ കുട്ടികളെയും രാജ്യത്തുടനീളമുള്ള ഒരു ഫ്ലൈറ്റിനായി കയറ്റുന്നതിന് സമാനമായി. പക്ഷേ... അവളുടെ 94-ാം ജന്മദിനത്തിൽ അവൾ സഹോദരിയുമായി കൈകോർക്കുന്നു. എനിക്ക് കുറച്ച് ഉറങ്ങിയാൽ മതി, ഹലോ' ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സ്റ്റെഫാനി എഴുതി. "അവർ പരസ്‌പരം കാണുന്നതിനായി വളരെക്കാലം കാത്തിരുന്നു, നിങ്ങൾ വീണ്ടും ആരെയെങ്കിലും കാണാൻ പോകുമോ എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, പ്രത്യേകിച്ച് സഹോദരങ്ങളെ, അത് വളരെ ബുദ്ധിമുട്ടായിരിക്കും," സ്റ്റെഫാനി പറഞ്ഞു. ബാർബറയും ഷെർലിയും അവസാനമായി വിട പറയുന്നതിന് മുമ്പ്, അവർ സന്തോഷകരമായ നിരവധി ദിവസങ്ങൾ ഒരുമിച്ച് ചെലവഴിച്ചു. കൊവിഡ് വ്യാപനത്തിന് മുമ്പ് ഒരു പാട് നാളുകളോളം അവര്‍ പരസ്പരം കണ്ട് മുട്ടിയിരുന്നില്ല. അതിനാല്‍ അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ ഏറെയുണ്ടായിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ മുത്തശ്ശിമാരുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കാനെത്തിയത്.
