ദില്ലി സ്വദേശിനിയായ ദിവ്യ എന്ന യുവതി 'റെന്‍റ് മി ഫോർ എ ഡേ' എന്ന പേരിൽ ഒരു കമ്പാനിയൻ സർവീസ് ആരംഭിച്ചു. വിവിധ സേവനങ്ങൾക്കായി ഒരു റേറ്റ് കാർഡ് പുറത്തുവിട്ടതോടെ, ഈ അസാധാരണ വരുമാന മാർഗ്ഗം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പരമ്പരാഗത വരുമാന മാർഗങ്ങൾ പലതും ഇന്ന് അടഞ്ഞെന്നാണ് ഒരു പൊതുധാരണ. ഉയർന്ന പണപ്പെരുപ്പവും. പെട്രോൾ ഇന്ധങ്ങളുടെയും സാധനസാമഗ്രികളുടെ അമിത വിലയും കാരണം ജനം സാമ്പത്തികമായി വലിയ ദുരിതത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതോടെ പുതു തലമുറ പുതിയ പുതിയ തൊഴിലവസരങ്ങളുടെ അന്വേഷണത്തിലാണ്. അത്തരമൊരു അസാധാരണ തൊഴിൽ അവസരം സ്വയം തുറന്ന യുവതിക്ക് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ട്രോൾ. ദില്ലി സ്വദേശിനിയായ ഒരു യുവതിയാണ് 'വാടക കാമുകി' എന്ന പുതിയ വരുമാന മാർഗ്ഗം തുറന്നത്. യുവതിയുടെ കമ്പാനിയൻ-ഫോർ-ഹെയർ സർവീസ് സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്കാണ് തുടക്കമിട്ടത്.
"റെന്‍റ് മി ഫോർ എ ഡേ"
തന്‍റെ പുതിയ സംരംഭമായ "റെന്‍റ് മി ഫോർ എ ഡേ" എന്ന കമ്പാനിയൻ സർവീസിന്‍റെ പരസ്യ വീഡിയോ യുവതി പങ്കുവച്ചതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ ആരംഭിച്ചത്. ദിവ്യ എന്ന യുവതിയാണ്, വിവിധ 'സാമൂഹിക വിനോദ യാത്രകൾക്കൊരു കൂട്ട്' വാഗ്ദാനം ചെയ്യുന്ന ഒരു റേറ്റ് കാർഡ് തന്‍റെ എക്സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. പിന്നാലെ "റെന്‍റ് മി ഫോർ എ ഡേ" എന്ന സവിശേഷ സേവനം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദിവ്യയുടെ അസാധാരണമായ ബിസിനസ് മോഡലിനെ പരിചയപ്പെടുത്തിക്കൊണ്ട് നളിനി ഉനഗർ എന്ന ഉപയോക്താവ് X-ൽ ഈ വൈറൽ വീണ്ടും പങ്കുവച്ചു. പോസ്റ്റിൽ പറയുന്നതനുസരിച്ച്, വ്യത്യസ്ത അവസരങ്ങളിൽ ആളുകൾക്ക് ദിവ്യയെ കൂടെ കൊണ്ടുപോകാൻ കഴിയും, എന്നാൽ യാത്രയുടെ തരം അനുസരിച്ച് റേറ്റ് വ്യത്യാസപ്പെടും.
പണം നൽകിയാൽ സേവനം റെഡി
1,500 രൂപയ്ക്ക് ഒരു ചിൽ കോഫി ഡേറ്റ്, 2,000 രൂപയ്ക്ക് ഒരു ഡിന്നർ, മൂവി ഡേറ്റ്, 3,000 രൂപയ്ക്ക് ഒരു കുടുംബ മീറ്റിംഗ്, 3,500 രൂപയ്ക്ക് ഒരു ഇവന്റ് കമ്പാനിയൻ സർവീസ് എന്നിവ ഉൾപ്പെടെ നിരവധി ഓപ്ഷനുകളാണ് റേറ്റ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ബൈക്ക് ഡേറ്റിന് 4,000 രൂപയാണ് ദിവ്യ ആവശ്യപ്പെടുന്നത്. അതേസമയം ഈ കൂട്ടിനോടൊപ്പം കുറിച്ച് ഒരു സമൂഹ മാധ്യമ പോസ്റ്റ് ഇടണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അതിന് 6,000 രൂപ കൂടി നൽകണം. തീർന്നില്ല, 5,000 രൂപയ്ക്ക് ഒരു സാഹസിക ദിനവും, 3,500 രൂപയ്ക്ക് ഒരുമിച്ച് പാചകവും, 4,500 രൂപയ്ക്ക് ഒരു ഷോപ്പിംഗ് ആഘോഷവും, 10,000 രൂപയ്ക്ക് രണ്ട് ദിവസത്തെ വാരാന്ത്യ വിനോദയാത്ര അടക്കമുള്ള പ്രീമിയം ആഡ്-ഓണുകളും ദിവ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്ലയന്‍റിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസൃതമാക്കിയ പ്ലാനുകളും ലഭ്യമാണെന്നും പോസ്റ്റിൽ പറയുന്നു.
പണം, ഷോപ്പിംഗ്...
ദില്ലിയിൽ വാടക കാമുകിമാരായി ജോലി ചെയ്യുന്നതിലൂടെ യുവതികൾ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് മിക്കു എന്നൊരു എക്സ് ഉപയോക്താവ് അവകാശപ്പെട്ടതോടെ ചർച്ചകൾ വീണ്ടും ചൂട് പിടിച്ചു. "ദില്ലിയിലെ പെൺകുട്ടികൾ പണം സമ്പാദിക്കാൻ ഗേൾഫ്രണ്ട് വാടക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു. അവർക്ക് സൗജന്യ ഭക്ഷണവും സൗജന്യ ഷോപ്പിംഗും ലഭിക്കുന്നു, ഒരു സിമ്പിൽ ചുറ്റിക്കറങ്ങുന്നതിന് മണിക്കൂറിൽ ഏകദേശം 1,000 രൂപ ലഭിക്കുന്നു. അവൾ വൈകാരിക കാർഡ് പോലും കളിച്ചു, ഒടുവിൽ അയാൾ അവളുടെ ഷോപ്പിംഗിന് പണം നൽകി. ചിലപ്പോൾ അവർക്ക് ഒരു ദിവസം 3 - 4 ബുക്കിംഗുകൾ ലഭിക്കും, ഇതിൽ അവരുടെ എല്ലാ ഭക്ഷണവും പ്രതിമാസ ഷോപ്പിംഗും ഉൾക്കൊള്ളുന്നു, കൂടാതെ അവർക്ക് ഒരു ദിവസം ഏകദേശം 6 മുതൽ 7,000 രൂപ വരെ സമ്പാദിക്കാൻ കഴിയുന്നു." എന്നായിരുന്നു മിക്കു എക്സിൽ എഴുതിയത്.
കുറിപ്പിനൊപ്പം ഒരു യുവതി വാടക കാമുകിയായിരുന്ന ദിവസം വിവരിക്കുന്ന ഒരു വീഡിയോയും ഉണ്ടായിരുന്നു. ക്ലിപ്പിൽ, താൻ KoPartner.in-ൽ ഒരു പ്രൊഫൈൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അത് ഇന്ത്യയിലെ ഏറ്റവും വലിയ വാടക കമ്പാനിയൻ പ്ലാറ്റ്‌ഫോമാണെന്നും മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നും അവർ വിശദീകരിച്ചു. ഷോപ്പിംഗ് യാത്രകൾ, സിനിമാ വിനോദ യാത്രകൾ, ഒരുമിച്ച് യാത്ര ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പുരുഷന്മാർ കൂട്ടാളികളെ ബുക്ക് ചെയ്യാറുണ്ടെന്നും അവർ വിശദീകരിച്ചു. വീഡിയോയിൽ ഒരു യുവതിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് വിശദമാക്കി. ഏറ്റവും ഒടുവിൽ അവൾക്ക് 2,000 രൂപ നൽകിയെന്നും അവകാശപ്പെട്ടു.
പോസ്റ്റ് വൈറൽ, കുറിപ്പുമായി സോഷ്യൽ മീഡിയ
രണ്ട് പോസ്റ്റുകളും പെട്ടെന്ന് വൈറലായി. പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് കുറിപ്പെഴുതാനെത്തിയത്. ചില ഉപയോക്താക്കൾ ഈ ആശയത്തെ ഗിഗ് എക്കണോമിയിൽ പണം സമ്പാദിക്കാനുള്ള ഒരു പ്രായോഗിക മാർഗമായി കണ്ടു. എന്നാൽ മറ്റുള്ളവർ ഏകാന്തത, സുരക്ഷ, ചൂഷണം, ആധുനിക ബന്ധങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം എന്നിവയെക്കുറിച്ച് ആശങ്കപ്പെട്ടു. "ഏറ്റവും ഉയർന്ന ശരീരഘടന പിന്തുടരുന്നവർക്ക് ഇതുപോലുള്ള ഓഫറുകളുമായി വിപണിയിൽ പെൺകുട്ടികൾ നിറഞ്ഞുനിൽക്കുന്നത് ഉടൻ തന്നെ കാണാൻ കഴിയും. താമസിയാതെ, ₹20–30K വിലയുള്ള ഒരു അധിക സ്പെഷ്യൽ സർവീസസ് കോളം കണ്ടാൽ അതിശയിക്കേണ്ടതില്ല" എന്നായിരുന്നു ഒരു കുറിപ്പ്. സാധാരണയായി സെലിബ്രിറ്റികൾ ഇത്തരം മെനു കാർഡുകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു... എന്നാൽ ഒരു സാധാരണ പെൺകുട്ടി പോസ്റ്റ് ചെയ്തതുപോലെ ഇത് ദർശനാത്മകമാണ്." എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേ സമയം ഇത് പുതിയ വേശ്യാവൃത്തിയാണോയെന്ന് ചോദിക്കുന്നവരും കുറവല്ല.


