ഈ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എതിർലിംഗത്തിലുള്ളവര്‍ക്ക് 'ഹൃദയത്തിന്‍റെ ഇമോജി' അയച്ചാല്‍ നിങ്ങള്‍ ജയിലിലാകും !
ചില രാജ്യത്ത് രണ്ട് വർഷം വരെ തടവും 2,000 ദിനാർ വരെ പിഴയും ലഭിക്കുമ്പോള്‍ മറ്റൊരു രാജ്യത്ത് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും ലഭിക്കും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും തടവും കൂടും.

മൊബൈല്‍ ഫോണുകള്‍ സാര്‍വ്വത്രികമായതോടെ ആളുകള്‍ തമ്മിലുള്ള സംവേദനത്തിന് ഏറ്റവും ലളിതമായ രീതികളും വ്യാപകമായി. ഇമോജികളുടെ കടന്നുവരവോടെ തീവ്രമായ വികാരങ്ങള്‍ വളരെ ലളിതമായ ചില ചിഹ്നങ്ങളിലൂടെ വ്യക്തമാക്കാന്‍ സാധിക്കുന്നു. എന്നാല്‍, ചുവന്ന് തുടുത്ത ഹൃദയത്തിന്‍റെ ഇമോജികള്‍ എതിര്‍ലിംഗത്തിലുള്ള ഒരാളുമായി പങ്കുവച്ചാല്‍ നിങ്ങളെ ജയിലില്‍ അടയ്ക്കാന്‍ നിയമമുള്ള ചില ഗള്‍ഫ് രാജ്യങ്ങളുണ്ടെന്ന് അറിയാമോ ? കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ഇത്തരം ഹൃദയ ഇമോജികള്‍ എതിര്‍ ലിംഗത്തിലുള്ളവരുമായി പങ്കുവച്ചാല്‍ തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങള്‍ നിങ്ങളെ തേടിയെത്തും.
സഹോദരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ 43,452 കിലോമീറ്റര്‍ യാത്ര ചെയ്ത് 94 കാരിയായ മുത്തശ്ശി !
സാങ്കേതിക വിദ്യയുടെയും സന്ദേശമയക്കൽ സംവിധാനങ്ങളുടെയും വളര്‍ച്ച പരമ്പരാഗത ആശയങ്ങളും ആധുനിക ആശയവിനിമയ രീതികളും തമ്മിൽ വ്യക്തമായ ഒരു സാംസ്കാരിക വ്യത്യാസം കൊണ്ടുവന്നു. ഉദാഹരണത്തിന് എതിര്‍ലിംഗത്തില്‍പ്പെട്ട ഒരാളുമായി ആശയവിനിമയം ചെയ്യുമ്പോള്‍ നിങ്ങള്‍ ഹൃദയ ഇമോജികള്‍ പങ്കുവച്ചാല്‍ അത് എളിമയുടെ ലംഘനമായും സാംസ്കാരിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒരു പ്രണയബന്ധം സ്ഥാപിക്കാനുള്ള നിങ്ങളുടെ ശ്രമമായും കണക്കാക്കുന്നു. പരമ്പരാഗത ഇസ്‌ലാമിക സംസ്‌കാരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിയമം ഈ രാജ്യങ്ങളില്‍ കൊണ്ടുവന്നത്. ഭാര്യഭര്‍ത്താക്കന്മാരല്ലാത്ത എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ പരസ്പരമുള്ള ലൈംഗീക ഇടപെടലുകൾ പരിമിതപ്പെടുത്തുന്നതിനാണ് ഇത്തരമൊരു നിയമം.
കുവൈറ്റിലെ നിയമമനുസരിച്ച്, ഈ കുറ്റം ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവും 2,000 കുവൈറ്റ് ദിനാർ വരെ പിഴയും ലഭിക്കും. സൗദി അറേബ്യയിലെ നിയമമനുസരിച്ച്, വാട്ട്‌സ്ആപ്പിൽ റെഡ് ഹാർട്ട് ഇമോജി ഉപയോഗിക്കുന്നത് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും ലഭിച്ചേക്കാം. മാത്രമല്ല, സൗദി നിയമപ്രകാരം ചുവന്ന ഹൃദയം അയയ്ക്കുന്നത് "പീഡന"ത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറ്റകൃത്യം ആവർത്തിച്ചാൽ, അഞ്ച് വർഷം വരെ തടവ് ശിക്ഷയ്ക്ക് വിധേയനാകാം. മാത്രമല്ല മൂന്ന് ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കും. കാലം മാറുന്നതിനനുസരിച്ച് ആശയവിനിമയത്തിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങളെ തങ്ങളുടെ സാംസ്കാരിക മതപരമായ ചട്ടക്കൂടില്‍ നിയന്ത്രണ വിധേയമാക്കാനാണ് ഇത്തരം നിയമങ്ങള്‍. പറഞ്ഞുവരുന്നത്, നിങ്ങള്‍ ഏതെങ്കിലും വിദേശത്ത് നിന്ന് അതേ രാജ്യത്തുള്ള വ്യക്തിയുമായി ആശയവിനിമയം നടത്തുന്നതിന് മുമ്പ് ആ രാജ്യത്തിന്‍റെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് ജാഗ്രത പുലർത്തുന്നത് നല്ലതാണെന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക