നിലവില്‍ നാലു പോയന്‍റും -0.633 നെറ്റ് റണ്‍റേറ്റുമായി പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സുള്ളത്. അവശേഷിക്കുന്ന ആറ് കളികളും ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പരമാവധി നേടാനാവുക 16 പോയന്‍റാണ്.
ജയ്പൂര്‍: ഐപിഎല്ലില്‍ അവസാന ഓവറില്‍ ഒരിക്കല്‍ കൂടി അടിതെറ്റി വീണതോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണേറ്റിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറിലും ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ അവസാന ഓവറിലും അടിതെറ്റി വീണതോടെ രാജസ്ഥാൻ റോയല്‍സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. ഇനി ശേഷിക്കുന്ന ആറ് കളികളില്‍ ഒരു കളിയെങ്കിലും തോറ്റാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാവും.
നിലവില്‍ നാലു പോയന്‍റും -0.633 നെറ്റ് റണ്‍റേറ്റുമായി പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സുള്ളത്. അവശേഷിക്കുന്ന ആറ് കളികളും ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പരമാവധി നേടാനാവുക 16 പോയന്‍റാണ്. ടോപ് ഫോറിലെത്തി പ്ലേ ഓഫിന് യോഗ്യത നേടാന്‍ 16 പോയന്‍റെങ്കിലും വേണ്ടി വരുമെന്നതിനാല്‍ ഇനിയുള്ള കളികളെല്ലാം രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ജീവന്‍മരണപ്പോരാട്ടങ്ങളാണ്. ആദ്യ നാലിലുള്ള ഗുജറാത്ത്, ഡല്‍ഹി, പഞ്ചാബ്, ലക്നൗ ടീമുകളെല്ലാം 10 പോയന്‍റ് വീതം നേടിയിട്ടുള്ളതിനാല്‍ അവശേഷിക്കുന്ന ആറ് കളികളില്‍ ജയിച്ചാല്‍ പോലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പില്ല.
ടോഫ് ഫോറിലുള്ള നാലു ടീമുകള്‍ക്കും ശേഷിക്കുന്ന ഏഴ് കളികളില്‍ മൂന്നെണ്ണമെങ്കിലും ജയിച്ചാല്‍ 16 പോയന്‍റ് സ്വന്തമാക്കാനാവും. മികച്ച നെറ്റ് റണ്‍റേറ്റും ഈ ടീമുകള്‍ക്ക് അനുകൂലഘടകമാണ്. 14 പോയന്‍റ് നേടിയാലും പ്ലേ ഓഫിലെത്താന്‍ വിദൂര സാധ്യത നിലിനില്‍ക്കുന്നുണ്ടെങ്കിലും ടോപ് ഫോറിലെ മൂന്ന് ടീമുകളില്‍ കൂടുതല്‍ 14 പോയന്‍റിലധികം നേടാതിരിക്കേണ്ടിവരും. ഒപ്പം മികച്ച നെറ്റ് റണ്‍ റേറ്റും വേണ്ടിവരും. അത് സംഭവിച്ചില്ലെങ്കില്‍ കഴിഞ്ഞ മൂന്ന് സീസണിടെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം തവണയും പ്ലേ ഓഫ് കാണാതെ പുറത്താകും.
വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിക്കെതിരെ ആണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. ഈ സീസണില്‍ ആര്‍സിബി ഹോം മത്സരങ്ങളൊന്നും ജയിച്ചിട്ടില്ലെന്നത് രാജസ്ഥാന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അത് കഴിഞ്ഞാള്‍ ഏപ്രില്‍ 28ന് പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്തിനെ ഹോം ഗ്രൗണ്ടില്‍ നേരിടണം. രാജസ്ഥാന്‍റെ അവസാന നാലുകളികള്‍ മെയ് ഒന്നിന് ജയ്പൂരില്‍ മുംബൈക്കെതിരെയും മെയ് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും മെയ് 12ന് ചെപ്പോക്കില്‍ ചെന്നൈക്കെതിരെയും 16ന് ജയ്പൂരില്‍ പഞ്ചാബിനെതിരെയുമാണ്.
