ആകെ എറിഞ്ഞത് 16 പന്തുകള്‍, അതില്‍ 11 ബൗണ്ടറികള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ അൻഷുല്‍ കാമ്പോജിന്റെ ഈ സ്പെല്ലിന് ചില പ്രത്യേകതകളുണ്ട്

ആകെ എറിഞ്ഞത് 16 പന്തുകള്‍, അതില്‍ 11 ബൗണ്ടറികള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ അൻഷുല്‍ കാമ്പോജിന്റെ ഈ സ്പെല്ലിന് ചില പ്രത്യേകതകളുണ്ട്. പക്ഷേ, അതൊന്നും കാമ്പോജിന് അഭിമാനിക്കാൻ കഴിയുന്നതല്ലെന്ന് മാത്രം.

Add Asianetnews as a Preferred SourcegooglePreferred

2.4 ഓവര്‍ മാത്രം നീണ്ട കാമ്പോജിന്റെ ബൗളിങ്ങില്‍ എട്ട് സിക്‌സറുകളാണ് ലഖ്നൗ ബാറ്റര്‍മാര്‍ നേടിയത്. ഐപിഎല്‍ ചരിത്രമെടുത്താല്‍ ഒരു ബൗളര്‍ എട്ട് സിക്‌സ് വഴങ്ങുന്നത് രണ്ടാം തവണയാണ്.

നേരത്തെ ഗുജറാത്ത് ടൈറ്റൻസ് താരമായിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ യാഷ് ദയാല്‍ എട്ട് സിക്‌സ് വഴങ്ങിയിരുന്നു. അന്ന് ദയാല്‍ നാല് ഓവറുകളില്‍ നിന്നാണ് എട്ട് തവണ ഗ്യാലറിയിലെത്തുന്നത്.

കാമ്പോജിന്റെ രണ്ട് ഓവറുകളില്‍ തുടരെ നാല് സിക്സറുകള്‍ പിറന്നിരുന്നു, ഇതും ഐപിഎല്ലില്‍ ഒരു ബൗളറുടെ ആദ്യ അനുഭവമാണ്.

മൂന്ന് ഓവറിലൊതുങ്ങുന്ന സ്പെല്ലുകളില്‍ അറുപത് റണ്‍സിലധികം വിട്ടുകൊടുക്കുന്ന രണ്ടാമത്തെ ബൗളര്‍, ചെന്നൈയ്ക്കായി ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങളിലും രണ്ടാമത്. 2.4 ഓവറില്‍ 63 റണ്‍സാണ് കാമ്പോജ് നല്‍കിയത്.

Powered By: