കേരളത്തില്‍ ഏറ്റവുമധികം മസ്തിഷ്‌ക മരണാനന്തര അവയവദാനം വഴിയുള്ള ട്രാന്‍സ്പ്ലാന്റുകൾ നടന്നത് കിംസ്‌ഹെല്‍ത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍വൈവല്‍ റേറ്റ് 96 ശതമാനമാണ്. 

തിരുവനന്തപുരം :  കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമം നടത്തി കിംസ്ഹെൽത്ത് തിരുവനന്തപുരം. മുതിർന്നവരിലും കുട്ടികളിലുമായി 200ലേറെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 

ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി മുഖ്യാതിഥിയായി. ഇതേ ചടങ്ങിൽവെച്ചു തന്നെ പീഡിയാട്രിക് ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി ആൻഡ് ഐഇഎം ക്ലിനിക്കും കിംസ്ഹെൽത്തിൽ ഉദ്ഘാടനം ചെയ്തു.

കിംസ്ഹെൽത്തിലെ ഹെപ്പറ്റോബൈലറി ആന്റ് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം ലോകോത്തര നിലവാരം പുലർത്തുന്നുവെന്നും ഈ വളർച്ചയിൽ ഏറെ അഭിമാനമുണ്ടെന്നും കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 

വിജയകരമായ ശസ്ത്രക്രിയാഫലങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, ഒരു വ്യക്തിയ്ക്ക് രണ്ടാമതൊരു ജീവിതം നൽകുന്ന മഹത്തായ പ്രവൃത്തിയാണ് അവയവദാനമെന്നും അതെപ്പോഴും അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിംസ്ഹെൽത്തിലെ ഡോക്ടർമാരുടെ സമാനതകളില്ലാത്ത പ്രയത്നത്തെ ഉദ്ഘാടന വേളയിൽ ലക്ഷ്മി ഗോപാല സ്വാമി പ്രശംസിച്ചു. ഗുരുതരവും നിർണ്ണായകവുമായ ഒരു സാഹചര്യത്തെ അതിജീവനത്തിന്റെ കഥയാക്കി മാറ്റിയ അവരുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചതിനോടൊപ്പം അവരാണ് യഥാർത്ഥ ഹീറോസ് എന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. 

കരൾ മാറ്റിവയ്ക്കലിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നവരെ കാണുന്നത് ഏറെ സന്തോഷകരമാണ്. യാത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും, അവസാനമെപ്പോഴും വെളിച്ചമുണ്ടെന്ന് നാം ഓർക്കണം. സഹനത്തിലൂടെ പലതും സാധ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ഹെപ്പറ്റോബൈലറി, പാൻക്രിയാറ്റിക് ആന്റ് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി ടി.യു ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പരിപാടിയിൽ വിശദീകരിച്ചു.

കേരളത്തിൽ ഏറ്റവുമധികം മസ്തിഷ്‌ക മരണാനന്തര അവയവദാനം വഴിയുള്ള ട്രാൻസ്പ്ലാന്റുകൾ നടന്നത് കിംസ്‌ഹെൽത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ സർവൈവൽ റേറ്റ് 96 ശതമാനമാണ്. കേരളത്തിൽ ആദ്യമായി കരളും വൃക്കയും ഒന്നിച്ച് മാറ്റിവെക്കാനും സ്പ്ലിറ്റ് ലിവർ ട്രാൻസ്പ്ലാന്റ് നടത്താനും, 2.9 കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുട്ടിയിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനും കിംസ്ഹെൽത്തിന് സാധിച്ചിട്ടുണ്ട്.

കിംസ്‌ഹെൽത്തിൽ ലിവർ ട്രാൻസ്പ്ലാന്റിന് വിധേയരായ രോഗികളും ബന്ധുക്കളുമടക്കം നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം നജീബ് ആശംസകൾ അറിയിച്ചു സംസാരിച്ചു. 

പീഡിയാട്രിക് ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി ആന്റ് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അനു കെ വാസു പരിപാടിയിൽ സ്വാഗതവും ട്രാൻസ്പ്ലാന്റ് സർവീസസ് ക്ലിനിക്കൽ ചെയർ ആൻഡ് സീനിയർ കൺസൾട്ടന്റ് ഡോ. ഷിറാസ് അഹമ്മദ് റാത്തർ നന്ദിയും രേഖപ്പെടുത്തി. ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ ചടങ്ങിൽ പങ്കെടുത്തു.