ലോക്ക് ഡൗണ്‍ ഇളവില്‍ മാറ്റം, തലസ്ഥാനത്തടക്കം നാളെ കടുത്ത നിയന്ത്രണം, കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍| LIVE

Covid 19 Lock Down India relaxations in effect in Kerala Live Updates

കേരളത്തിന് ആത്മവിശ്വാസമേകി 21 പേര്‍ക്ക് കൂടി കൊവിഡില്‍ നിന്ന് മുക്തി, ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചെന്ന് മുഖ്യമന്ത്രി.|കാസർകോടുള്ള 19 പേര്‍ക്കാണ് കൊവിഡ് ഭേദമായത്

10:45 PM IST

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി

സ്പ്രിംക്ലര്‍ ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത്. ഈ ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ജനമനസില്‍ ഉണ്ടാകുമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി

9:51 PM IST

തിരുവനന്തപുരം, വർക്കല കോടതികൾ തുറക്കില്ല,

ഹോട്ട്സ്പോട്ട് പട്ടികയിൽ തലസ്ഥാനം ഉൾപ്പെട്ടിട്ടുള്ളത് കാരണം ജില്ലാ കോടതി, വർക്കല കോടതി എന്നിവ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും. എന്നാൽ ജില്ലയിലെ മറ്റ് കോടതികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. 

9:47 PM IST

കണ്ണൂരിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്

കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കാസര്‍കോട് മാതൃകയിൽ കണ്ണൂരിൽ കർശന നിയന്ത്രണം. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന.
 

9:45 PM IST

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കനത്ത നിയന്ത്രണം. ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ല. എന്നാല്‍ തിരുവനന്തപുരം  കോർപ്പറേഷൻ പരിധി ഇളവില്ലാത്ത ഹോട്ട്‍സ്‍പോട്ട് മേഖലയില്‍ ആയതിനാലാണ് നടപടി. 

8:50 PM IST

കോഴിക്കോട് ഹോട്ട് സ്പോട്ടുകൾ നിർണയിച്ചതിൽ അപാകതയെന്ന് പരാതി

കോഴിക്കോട് ജില്ലയിലെ ഹോട്ട് സ്പോട്ട് കേന്ദ്രങ്ങൾ നിർണ്ണയിച്ചതില്‍ അപാകതയെന്ന് പരാതി. കൊവിഡ് സ്ഥിരീകരിക്കാത്ത സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ രോഗം സ്ഥിരീകരിച്ച പല പ്രദേശങ്ങളും പട്ടികയില്‍ വന്നിട്ടുമില്ല. ലോക്ക് ഡൗണിന് ഇളവു കാത്ത് കഴിയുന്ന കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ആശയക്കുഴപ്പവും ആശങ്കയും സമ്മാനിക്കുന്നതായി ഹോട്ട് സ്പോട്ട് പട്ടിക. ജില്ലയില്‍ ആകെ 14 ഹോട്ട് സ്പോട്ടുകളുണ്ടെന്നാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്

കോഴിക്കോട് ജില്ലയിൽ ഹോട്ട് സ്പോട്ടുകൾ നിർണയിച്ചതിൽ അപാകതയെന്ന് പരാതി

8:45 PM IST

'പോളണ്ടിനെയും സ്പ്രിംക്ള‍റിനെയും പറ്റി ഒരക്ഷരം മിണ്ടരുത്'; റോജി ജോണ്‍

സ്പ്രിംക്ളർ ഡാറ്റാ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖംതിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്... സ്പ്രിംക്ളറിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്നാണ് റോജിയുടെ വാക്കുകള്‍. 

7:43 PM IST

മഹാരാഷ്ട്രയില്‍ 283 പുതിയ കേസുകള്‍

മഹാരാഷ്ട്രയിൽ 283 പുതിയ കൊവിഡ് കേസുകൾ. ആകെ 4483 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ 30 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 168 ആയി. മരണം 11 ആയി. 

7:43 PM IST

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‍കാരം തടഞ്ഞ സംഭവത്തില്‍ കേസ്

ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‍കാരം തടഞ്ഞ സംഭവത്തില്‍ കേസ്. മദ്രാസ് ഹൈക്കോടതിയാണ് സ്വമേധയാ കേസെടുത്തത്. കിൽപ്പോക്കിലെ 28 പേർക്ക് എതിരെയാണ് കേസെടുത്തത്. 

7:37 PM IST

മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് കൊവിഡ് പരിശോധന

മുംബൈ മുനിസിപ്പൽ കമ്മീഷണർക്കും കൊവിഡ് പരിശോധന. രണ്ട് സഹപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. 

7:00 PM IST

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച 5 പേരും ഇന്ത്യയിലെത്തിയിട്ട് 28 ദിവസം കഴിഞ്ഞവർ

കണ്ണൂരിൽ ദുബായിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച 5 പേരും 28 ദിവസത്തിലധികം നിരീക്ഷണത്തിൽ തുടർന്നവർ. എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നവർ. 

6:57 PM IST

സ്പ്രിംക്ളർ വിവാദം അവഗണിച്ച് മുഖ്യമന്ത്രി

സ്പ്രിംക്ളർ വിവാദം അവഗണിച്ച് മുഖ്യമന്ത്രി. മകളുടെ കമ്പനിയെ കുറിച്ചുള്ള ആരോപണം പ്രതികരിക്കാൻ ഇല്ല, ശുദ്ധമായ നുണയെന്ന് പ്രതികരണം. അതിന് പിന്നാലെ പോകാൻ ഇല്ല. 

6:50 PM IST

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം

ഒരു സന്തോഷ വാർത്തയുള്ളത് നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം ലഭിച്ചിരിക്കുകയാണ്. കേരള ശാസ്ത്രസാങ്കേതികവകുപ്പിൻ്റെ ലൈഫ് പാർക്കിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. 29 രാജ്യങ്ങളിലെ 49 സ്ഥാപനങ്ങളുമായും ഗവേഷകരുമായും സഹകരിക്കാൻ കേരളത്തിന് ഇതിലൂടെ സാധിക്കും.

6:44 PM IST

രോഗ ഭീഷണി പെട്ടെന്ന് പോകില്ലെന്ന് മുഖ്യമന്ത്രി

രോഗ ഭീഷണി പെട്ടെന്നു പോകില്ലെന്ന് മുഖ്യമന്ത്രി. പുതിയ ശീലം വളർത്തി എടുക്കണം

6:43 PM IST

ബാർബർ ഷോപ്പുകൾ തുറക്കില്ല

ബാർബർ ഷോപ്പ് തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി മുഖ്യമന്ത്രി. 

6:42 PM IST

വാഹന പരിശോധന ശക്തമാക്കും

വാഹന പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി. ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ പരിശോധൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി. 

6:41 PM IST

ദില്ലിയിലെ മലയാളി നഴ്സുമാർക്കായി ഹെൽപ്പ്ലൈൻ

ദില്ലിയിലെ മലയാളി നഴ്സുമാർക്കായി കേരള ഹൗസിൽ ഹെല്പ് ലൈൻ തുടങ്ങിയതായി മുഖ്യമന്ത്രി.

6:38 PM IST

ബെംഗളൂരുവിൽ കുടങ്ങിയ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന

ഭിന്ന ശേഷിക്കാരായ ബാംഗ്ലൂരിൽ കുടുങ്ങിയവർക്കു പ്രത്യേക പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലാണ് നടപടി. 

6:37 PM IST

സർക്കാർ ജീവനക്കാർക്ക് ഇളവ്

സർക്കാർ ജീവനക്കാർക്ക് സ്വന്തം വാഹനത്തിൽ അടുത്ത ജില്ലയിൽ നിന്ന് വരെ ഓഫീസിൽ വരാം. 

6:35 PM IST

പൊതുഗതാഗതം തൽക്കാലം ഇല്ല

ഇളവിൽ വാഹനങ്ങൾ ക്രമാതീതമായി എത്തിയെന്ന് മുഖ്യമന്ത്രി. ഇതിൽ കാർക്കശ്യം കാണിക്കും, കാര്യങ്ങൾ വിലയിരുത്തിയാണ് ഇളവ്. പൊതുഗതാഗതം തൽക്കാലം ഇല്ല,

6:34 PM IST

കാസർകോട് മാതൃക

കാസർകോട് ജില്ല എങ്ങനെയായിരുന്നുവെന്ന് ഓർക്കണമെന്ന് മുഖ്യന്ത്രി. വലിയ ആശങ്കയുണ്ടായിരുന്നു. ഇത് വരെ 142 പേർ കാസർകോട് രോഗമുക്തരായി. ഇപ്പോൾ ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. 

Read more at: കാസര്‍കോടിന് പ്രശംസയുമായി മുഖ്യമന്ത്രി ...

 

6:30 PM IST

ഓരോ നിമിഷവും പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി

കടുത്ത ജാഗ്രത തുടരണം, ഓരോ നിമിഷവും പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി. ഒരു നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും, 

6:25 PM IST

പ്രവാസികളുടെ കാര്യത്തിൽ ആശങ്ക

പ്രവാസികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യന്ത്രി. രോഗബാധ മൂലം മലയാളി സഹോദരങ്ങൾ മരണപ്പെടുന്നത് കേൾക്കുമ്പോൾ ആശങ്ക വർധിക്കുന്നത് സ്വാഭാവികമാണ്. വിദേശത്ത് നിന്നും വരുന്നവരെ എയർപോർട്ടിന് അടുത്ത് തന്നെ നിരീക്ഷണത്തിൽ വയ്ക്കാനും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനും കേരളം തയ്യാറാണ്. രണ്ട് ലക്ഷത്തോളം മുറികൾ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവരെ സർക്കാർ നേതൃത്വത്തിൽ എയർപോർട്ടിൽ നിന്നും നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടു വരും. നിരീക്ഷണം കഴിഞ്ഞ് സർക്കാർ തന്നെ അവരെ വീടുകളിൽ എത്തിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കും വരെ എല്ലാ പ്രവാസികളും അവർ നിൽക്കുന്ന രാജ്യത്ത് തന്നെ തുടരുക. 
 

6:23 PM IST

ഇത് ശ്വാസം വിടാനുള്ള സമയമല്ല

കേരളത്തിൻ്റെ സേന യുദ്ധമുഖത്താണ്, ഏത്  സാഹചര്യത്തെയും നമ്മുക്ക് നേരിടാം. എന്നാൽ ഇത് ശ്വാസം വിടാനുള്ള സമയമല്ല. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലായത് ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെ ഒന്നിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. ലോകപ്രശസ്തമായ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കേരളത്തെ പുകഴ്ത്തുന്നു. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം കേരളത്തിന് നൽകിയ പ്രശംസ സ്വന്തം ജീവൻ പണയം വച്ച് കൊവിഡ് രോഗത്തെ നേരിടുന്ന ആരോഗ്യപ്രവർത്തകർക്കുള്ളതാണ്. ഏതു പ്രതിസന്ധിയും മറികടക്കാൻ നമ്മുക്ക് മാറ്റാരുടേയും സഹായം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ വന്നത്.

6:20 PM IST

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജം

ഏത് അടിയന്തിര സാഹചര്യം നേരിടാനും സംസ്ഥാനം സജ്ജമാണെന്ന് മുഖ്യന്ത്രി. സംസ്ഥാനത്തെ 1296 ആശുപത്രികളിലായി 49722 കിടക്കകൾ ഇപ്പോൾ സജ്ജമാണ്. 1369 ഐസിയു ബെഡുകളും, 800 വെൻ്റിലേറ്ററുകൾ സർക്കാർ ആശുപത്രികളിൽ സജ്ജമാണ്. 866 വെൻ്റിലേറ്ററുകൾ സ്വകാര്യ ആശുപത്രികളിലുണ്ട്. 81904 ബെഡുകളും 6059 ഐസിയു ബെഡുകളും 1578 വെൻ്റിലേറ്ററുകളും സ്വകാര്യമേഖലയിൽ സജ്ജമാണ്.

6:15 PM IST

നേട്ടങ്ങളും നടപടികളും എണ്ണി പറഞ്ഞ് മുഖ്യന്ത്രി

കേരളമാണ് കൊവിഡ് പശ്ചാത്തലത്തിൽ പകർച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം, ജനസംഖ്യാനുപാതത്തിൽ നോക്കിയാൽ എറ്റവും കൂടുതൽ പരിശോധന സംവിധാനങ്ങളുള്ളതും ഇവിടെയെന്ന് മുഖ്യമന്ത്രി. 

6:15 PM IST

കേരളത്തിന്‌ അഭിമാനിക്കാം

നിലവിൽ കോവിഡ് പ്രതിരോധത്തിൽ  കേരളത്തിന് അഭിമാനിക്കാമെന്ന് മുഖ്യന്ത്രി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരിയേക്കാൾ താഴെയാണ് കേരളമെന്നും മുഖ്യമന്ത്രി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോകശരാശരി 5.75 ശതമാനമാണ്. ദേശീയതലത്തിൽ അത് 2.83 ശതമാനമാണ്. എന്നാൽ കേരളത്തിൽ 0.58 ശതമാനം മാത്രമാണ്.

6:13 PM IST

ഒറ്റക്കെട്ടായി നിന്ന് ചെറുത്തു

സർക്കാർ സംവിധാനങ്ങളും ബഹുജനസംഘടനകളും ഒന്നിച്ചിറങ്ങി. ഒരു ഭിന്നാഭിപ്രായവുമില്ലാതെ ഒരു സംസ്ഥാനം ഒന്നാകെ വൈറസ് പ്രതിരോധത്തിന് അണിനിരന്നു. വ്യക്തിശുചിത്രം പാലിക്കൽ, സാനിറ്റൈസർ ഉപഭോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി കേരളത്തിൽ നടപ്പാക്കി. ദേശീയതലത്തിൽ ലോക്ക് ഡൌണ് വരും മുൻപേ കേരളത്തിൽ ഇതിനുള്ള നടപടികൾ എടുത്തു. കുറഞ്ഞ ചെലവിൽ സാനിറ്റൈസറും മാസ്കും ഉത്പാദിപ്പിച്ച് ജനങ്ങളിൽ എത്തിച്ചു. പെട്ടെന്ന് സ്തംഭിച്ചു പോയ നാടിനേയും ജനജീവിത്തേയും തിരികെ പിടിക്കാൻ 20000 കോടിയുടെ സ്പെഷ്യൽ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശത്തു നിന്നും പ്രവാസികൾ തിരിച്ചു വരാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിനെതിരെ കേരളനിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. 

6:12 PM IST

രോഗികളുടെ എണ്ണത്തിൽ നാം ഒന്നാമതായിരുന്നു: കടന്ന് വന്ന വഴികൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

രോഗികളുടെ എണ്ണത്തിൽ നാം ഒന്നാമതായിരുന്നുവെന്ന് ഓർമ്മിപ്പിച്ച് മുഖ്യന്ത്രി,. കേരളം കൊവിഡിന്‍റെ നാടെന്ന് പറഞ്ഞാണ് അയൽ സംസ്ഥാനം റോ‍ഡ് മണ്ണിട്ടടച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓ‌ർമ്മപ്പെടുത്തൽ.

6:10 PM IST

കേരളം ഉണർന്ന് പ്രവർത്തിച്ചു

പല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോൾ കേരളം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. 
ആരോഗ്യവകുപ്പിന് കീഴിൽ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജിലയിലും പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്ക് മാനദണ്ഡം രൂപീകരിച്ചു.

6:03 PM IST

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടേയും സാമ്പിൾ പരിശോധിക്കും

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടേയും സാമ്പിൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. രണ്ടോ മൂന്നോ ദിവസം കൊണ്ടു ആ നടപടി പൂർത്തിയാക്കും.

6:05 PM IST

ദുബായിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ദുബായിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
 

6:03 PM IST

വാർത്താസമ്മേളനം പൊങ്ങച്ചം പറയാനല്ല

പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. വൈറസ് ബാധയിൽ കേരളം ആകെ ഉണർന്ന് പ്രവർത്തിച്ചു. കൊവിഡ് രോഗത്തിന്‍റെ ഇത് വരെയുള്ള നാൾ വഴി വിശദീകരിച്ച് മുഖ്യമന്ത്രി. " കഴിഞ്ഞ ദിവസം വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളിൽ ഇനി കാണാം എന്നു പറഞ്ഞതാണ്. അതതു ദിവസത്തെ പ്രധാനസംഭവങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇതുവരെ പറഞ്ഞിരുന്നത്. നാം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ പൊങ്ങച്ചമായി പറയാൻ ഇതുവരെ വാർത്താസമ്മേളനത്തിൽ ശ്രമിച്ചിട്ടില്ല. "

Read more at: പൊങ്ങച്ചം പറയാന്‍ വാര്‍ത്താ സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ...

6:02 PM IST

ഇത് വരെ രോഗം സ്ഥിരീകരിച്ചത് 408 പേർക്ക്

408 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതിൽ 398 പേർ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19756 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.

6:01 PM IST

ഇന്ന് 21 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് ഭേദമായി. ഇതിൽ 19 പേരും കാസർകോട് ജില്ലയിൽ നിന്നാണ്. രണ്ട് പേർ ആലപ്പുഴയും. ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികൾക്കും അസുഖം ഭേദമായി. 

6:00 PM IST

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ആറ് പേരും കണ്ണൂർ സ്വദേശിയാണ്. 

5:30 PM IST

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ് മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറ് മണിക്ക് കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും. തത്സമയം കാണാം...

4:45 PM IST

ഇന്ന് കൊവിഡ് ഭേദമായവരിൽ 81 വയസുള്ള സ്ത്രീയും

കൊവിഡ് ഭേദമായവരിൽ 81 വയസുള്ള സ്ത്രീയും ഉണ്ട്. കാഞ്ഞങ്ങാട് സ്വദേശി ആയ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

4:45 PM IST

കേരളത്തെ പ്രശംസിച്ച് കേന്ദ്രം

 കേരളത്തിൽ രോഗം ഇരട്ടിക്കുന്നത് ദിവസങ്ങളുടെ തോത് 72.2 ദിവസമെന്ന് കേന്ദ്രം. കേരളത്തിലെ ആരോഗ്യമേഖല മികച്ചതായതുകൊണ്ടാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം

4:40 PM IST

കാസർകോട് ഇന്ന് 21 പേർ കൊവിഡ് ഭേദമായി ആശുപത്രി വിടും

കാസർകോട് ഇന്ന് 21 പേർ കൊവിഡ് ഭേദമായി ആശുപത്രി വിടും. ജനറൽ ആശുപത്രിയിൽ നിന്നുള്ള 15 പേരും, ജില്ലാ ആശുപത്രിയിൽ നിന്നുള്ള 2പേരും ബദിയെടുക്ക  പ്രത്യേക കൊവിഡ് ആശുപത്രിയിൽ നിന്ന് 2 പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 2 പേരും ആണ് ഇന്ന് കൊവിഡ് ഭേദമായി ആശുപത്രി വിടുന്നത്.

4:30 PM IST

പാലക്കാട് നഗരത്തിലേക്ക് ഗതാഗത നിയന്ത്രണം

പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലേക്ക് ഒരു എൻട്രിയും എക്സിറ്റും മാത്രം. ഹോട്ട്സ്പോട്ട് ആയിരുന്നിട്ടും രാവിലെ അനിയന്ത്രിതമായി വാഹനങ്ങൾ  വന്നതാണ് നിയന്ത്രണം കടുപ്പിക്കാൻ കാരണം. 

4:25 PM IST

ബംഗാൾ സർക്കാരിൻ്റെ പരാതി പരിശോധിച്ചതായി ഐസിഎംആർ

ബംഗാളിൽ ടെസ്റ്റ് കിറ്റുകൾ നിലവാരമില്ലാത്തതെന്ന പരാതി പരിശോധിച്ചു എന്ന് ഐസിഎംആർ. ടെസ്റ്റ് കിറ്റുകൾ 20 ഡിഗ്രി ഊഷ്മാവിന് താഴെ സൂക്ഷിക്കേണ്ടതാണ്. ഇക്കാര്യങ്ങൾ വെസ്റ്റ് ബംഗാൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിശദീകരണം.

4:25 PM IST

കൊവിഡ് പരിശോധന മഞ്ചേരി മെഡിക്കൽ കോളേജിലും

കൊവിഡ് പരിശോധന ഇനി മുതൽ മഞ്ചേരി മെഡിക്കൽ കോളേജിലും നടത്തും, നാളെ മുതൽ പരിശോധന തുടങ്ങും. റിയൽ ടൈം പിസിആർ പരിശോധനയ്ക്ക് ലാബ് സജ്ജമായി. കേരളത്തിൽ ഇതോടെ 12 സർക്കാർ ലാബുകൾ പരിശോധനയ്ക്ക് സജ്ജമായി.

4:20 PM IST

കൊവിഡിന് വാക്സിൻ ഇല്ല എന്നത് എല്ലാവരും ഓർക്കണം

കൊവിഡിന് വാക്സിൻ ഇല്ല എന്നത് എല്ലാവരും ഓർക്കണമെന്ന് ആരോഗ്യമന്ത്രാലയം. സാമൂഹിക അകലം ലോക്ഡൗൺ ഇളവ് നൽകിയ പ്രദേശങ്ങളിൽ പാലിക്കണം. 

4:15 PM IST

മികച്ച പ്രവർത്തനവും ഏകോപനവും ഇന്ത്യയിൽ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം

അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറ് സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഹോട്ട് സ്പോട്ട് ജില്ലകളിൽ സമിതി സന്ദർശനം നടത്തും. അവശ്യസാധനങ്ങളുടെ ക്ഷാമം ഉൾപ്പടെ ജനങ്ങളുടെ പ്രശ്നങ്ങളും സമിതി പരിശോധിക്കും. 18 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടെന്നും. രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിൽ ആശ്വാസകരമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച പ്രവർത്തനവും ഏകോപനവും ഇന്ത്യയിൽ നടക്കുന്നു.

4:00 PM IST

ലോക്ഡൗൺ കൃത്യമായി നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം

ലോക്ഡൗൺ കൃത്യമായി നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം. കേരളം മാർഗരേഖ ലംഘിച്ചുവെന്നും അക്കാര്യത്തിൽ ആശങ്ക അറിയിച്ച് കേരള ചീഫ് സെക്രട്ടറി കത്തയച്ചുവെന്നും ആഭ്യന്തര മന്ത്രാലയം.

4:26 PM IST

പ്രതിരോധം ഫലം കാണുന്നുവെന്ന് കേന്ദ്രം

തീവ്രബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ ആറ് സമിതികള്‍. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതികള്‍. കേരളം മാര്‍ഗരേഖ ലംഘിച്ചെന്ന് ആഭ്യന്തരമന്ത്രാലയം. ആശങ്ക അറിയിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 

3:50 PM IST

കാസർകോട് ഇന്ന് 14 പേർ ആശുപത്രി വിടും

കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായി 14 പേർ ആശുപത്രി വിടും.

3:20 PM IST

ദില്ലിയിൽ 5 പൊലീസുകാർക്ക് കൊവിഡ്

ദില്ലിയിൽ 5 പൊലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തീവ്ര ബാധിത മേഖലകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

3:20 PM IST

കൊവിഡ് പശ്ചാത്തലത്തിൽ കരസേനയിലും ക്രമീകരണം

കൊവിഡ് പശ്ചാത്തലത്തിൽ കരസേനയിലും ക്രമീകരണം, ചികിത്സയിലുള്ളവർ റെഡ് ക്യാറ്റഗറി. 14 ദിവസത്തെ ക്വാറൻ്റീൻ പൂർത്തിയാക്കിയവർ ഗ്രീൻ. ക്വാറൻ്റീൻ ആവശ്യമുള്ളവർ. യെല്ലോ കാറ്റഗറി എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. 

3:15 PM IST

51 മാധ്യമപ്രവർത്തകർക്ക് കൊവിഡ്

മുംബൈയിൽ 51 മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

3:00 PM IST

സർക്കാർ തീരുമാനം കാക്കുകയാണെന്ന് തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരത്തെ നിയന്ത്രണങ്ങളിൽ സർക്കാരിന്‍റെ പുതിയ തീരുമാനം കാക്കുകയാണെന്ന് ജില്ലാ കളക്ടർ. നിലവിൽ  ഹോട്ട്സ്പോട്ട് ആയ കോർപ്പറേഷൻ പരിധിയിൽ ചിലപ്പോൾ ഇളവുകൾ വന്നേക്കാം. എങ്കിലും സർക്കാർ നിർദ്ദേശം അനുസരിച്ചാകും നാളത്തെ നിയന്ത്രണങ്ങൾ.   അതിർത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും പരിശോധന ശക്തമാക്കുമെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

2:29 PM IST

ആലപ്പുഴയിലെ രോഗികൾ ഇന്ന് ആശുപത്രി വിടും

ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ചികിത്സയുള്ള രണ്ടുപേരെക്കൂടി ഇന്ന് ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. തുടർച്ചയായ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയതോടെയാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ രോഗബാധിതർ ഇല്ലാത്ത ജില്ലയായി ആലപ്പുഴ മാറും. 

1:50 PM IST

ആന്ധ്രപ്രദേശിൽ മൂന്ന് മരണം കൂടി

ആന്ധ്രപ്രദേശിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 75 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 75 പേർക്ക്  രോഗം സ്ഥിരീകരിച്ചു. 

1:30 PM IST

ഇളവുകൾ ദുരുപയോഗം ചെയ്തു

ജനങ്ങൾ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഇത് തുർന്ന് പോകാൻ അനുവദിക്കില്ല. സംസ്ഥാനവ്യാപകമായി ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി. എല്ലാം സുരക്ഷിതമായെന്ന് ജനം കരുതരുതെന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട്. മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി. 

1:15 PM IST

കർണാടകത്തിൽ ഇളവുകളില്ല

കർണാടകത്തിൽ ലോക്ക്ഡൗൺ ഇളവുകളില്ല, മെയ്‌ 3 വരെ ലോക്ക്ഡൗൺ തുടരുമെന്ന് സംസ്ഥാനം. 

1:01 PM IST

പിസ വിതരണക്കാരനുമായി സമ്പർക്കം പുലർത്തിയവർക്ക് കൊവിഡില്ല

ദില്ലിയിൽ കോവിഡ് സ്ഥിരീകരിച്ച പിസ വിതരണക്കാരനുമായി അടുത്ത  സമ്പർക്കം പുലർത്തിയ 16 പേർക്ക് രോഗം ബാധിച്ചിട്ടല്ലെന്ന് പരിശോധന ഫലം. 

12:28 PM IST

ലോക്ക്ഡൗൺ ഇളവുകളിൽ കർണാടകത്തിലും ആശയക്കുഴപ്പം

ലോക്ക്ഡൗൺ ഇളവുകളിൽ കർണാടകത്തിലും ആശയക്കുഴപ്പം. നിയന്ത്രണം ലംഘിച്ച് ബെംഗളൂരുവിൽ ആളുകൾ പുറത്തിറങ്ങി. നഗരത്തിൽ പലയിടത്തും ഗതാഗതകുരുക്ക്. നാളെ അർധരാത്രി വരെ സംസ്ഥാനത്തു ഇളവുകൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 

12:05 PM IST

ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാരം തടഞ്ഞു

ചെന്നൈയിൽ മൃതദേഹം കൊണ്ട് വന്ന വാഹനത്തിന് നേരെ ആക്രമണം. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാരം തടഞ്ഞു. കിൽപോക്ക് സെമിത്തേരിക്ക് മുന്നിൽ വച്ചാണ് പ്രദേശവാസികൾ വാഹനം തടഞ്ഞത്. രോഗം പടരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. 

11:59 AM IST

ഇളവുകൾ തിരുത്തും

കേന്ദ്രത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെ ഇളവുകൾ തിരുത്താൻ കേരളത്തിന്‍റെ തീരുമാനം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി പിൻവലിക്കും. ഹോട്ടലുകളിൽ നിന്നും പാർസൽ നൽകാൻ മാത്രം അനുമതി. ബാർബർ ഷോപ്പുകൾ തുറക്കില്ല. ബൈക്കിൽ രണ്ട് പേർക്ക് പോകാനും അനുമതിയില്ല. വർക്ക്‌ ഷോപ്പ് തുറക്കുന്നതിൽ കേന്ദ്രത്തോട് ഇളവ് തേടും. കാറുകൾ ഇറക്കുന്നതിനുള്ള നിബന്ധനയും തുടരും. 

11:40 AM IST

മുംബൈയിൽ കൂടുതൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ്

മുംബൈയിൽ കൂടുതൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രത്യേക പരിശോധന ക്യാമ്പ് നടത്തി 167 മാധ്യമപ്രവർത്തരുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. റിപ്പോർട്ടർമാർക്കും ക്യാമറാമാൻമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

11:33 AM IST

കാശിമേട് മത്സ്യമാർക്കറ്റിൽ മൂന്ന് പേർക്ക് കൊവി‍ഡ്

ചെന്നൈ കാശിമേട് മത്സ്യ മാർക്കറ്റിൽ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

11:30 AM IST

45 ദിവസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദിൽ  45 ദിവസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. ലക്ഷണങ്ങൾ കണ്ടത് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം. ആശുപത്രിയിൽ നിന്ന് രോഗം പകർന്നതാകാമെന്നാണ് നിഗമനം

11:25 AM IST

പൂനെയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്

പൂനെ റൂബി ഹാൾ ആശുപത്രിയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

11:15 AM IST

എറണാകുളം ജില്ലയിൽ 24 വരെ ഇളവുകൾ ഇല്ല

എറണാകുളം ജില്ലയിൽ 24-ാം തീയതി വരെ ലോക്ക്ഡൗണിൽ ഇളവുകൾ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. നിർദേശം ലംഘിച്ച് ഇന്ന് നിരവധി പേർ പുറത്തുറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരിശോധന കർശനമാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ. മുളവുകാട് പഞ്ചായത്ത്‌ എന്നീ പ്രദേശങ്ങൾ ഹോട്ട് സ്പോട്ടുകളാണ്. 

11:00 AM IST

തമിഴ് ചാനലിലെ ഒരു മാധ്യമ പ്രവർത്തകന് കൂടി കൊവിഡ്

തമിഴ് ചാനലിലെ ഒരു മാധ്യമ പ്രവർത്തകന് കൂടി കൊവിഡ്. ന്യൂസ് ഡെസ്ക്കിൽ ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചാനലിൽ ഡെസ്ക്കിൽ ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കും. ചെന്നൈയിൽ നേരത്തെയും രണ്ട് മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

10:30 AM IST

ഐസിഎംആറിനെതിരെ മമത ബാനർജി

ഐസിഎംആറിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പരിശോധനക്ക് നൽകുന്നത് കേടുവന്ന കിറ്റുകളെന്ന് മമത പരിശോധന ഫലം കൃത്യമല്ലെന്നും മമത ആരോപിക്കുന്നു. ഐസിഎംആറിന്‍റെ പരിശോധന ഫലം വൈകുന്നുവെന്ന് മമത നേരത്തേ പരാതിപ്പെട്ടിരുന്നു. 

10:03 AM IST

കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

കേന്ദ്ര ചട്ടങ്ങൾ കേരളം ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ ഇളവുകളും കേന്ദ്രത്തെ ധരിപ്പിച്ച ശേഷമാണ് കേരളം നടപ്പാക്കിയതെന്നും ചീഫ് സെക്രട്ടറി. 

9:55 AM IST

രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് പടരുന്നു

രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് പടരുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നിൽ രണ്ട് കൊവിഡ് ബാധിതരിൽ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവർ അസമിൽ 82%, ഉത്തർപ്രദേശിൽ 75%, മഹാരാഷ്ട്ര 65 % എന്നിങ്ങനെയാണ്. ഇവരുടെ പ്രായം 20 നും 45 നുമിടയിലാണ്. ദില്ലിയിൽ രോഗം സ്ഥിരീകരിച്ച 192 പേരിൽ രോഗലക്ഷണങ്ങളില്ലായിരുന്നു.

Read more at: രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് വ്യാപിക്കുന്നു; രോഗികളാവുന്നത് 20 നും 45നും ഇടയിൽ പ്രായമുള്ളവർ ...

 

9:45 AM IST

തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളി

തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളി. നിരത്തുകളിൽ വൻ തിരക്ക്. 

9:30 AM IST

സ്പ്രിംക്ല‌‌ർ കമ്പനിക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയുമായി ബന്ധം

സ്പ്രിംക്ല‌‌ർ കമ്പനിക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്. കൊവിഡിനായി മരുന്ന് കണ്ടെത്താൻ ശ്രമം നടത്തുന്ന ഫൈസറുമായി സ്പ്രിംക്ലറിന് വർഷങ്ങളുടെ ഇടപാടുണ്ട്. കേരളത്തിൽ നിന്നുള്ള വിവരങ്ങൾ സ്പ്രിംക്ല‌‌ർ വഴി ചോരുമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മരുന്നു കമ്പനിയുമായുള്ള ബന്ധം പുറത്തുവരുന്നത്.

9:00 AM IST

കേരളം കൊവിഡ് മാർഗനിർദ്ദേശം ലംഘിച്ചെന്ന് കേന്ദ്രം

കേരളം കൊവിഡിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന വിമർശനവുമായി കേന്ദ്ര സർക്കാർ. പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടാത്ത ചില മേഖലകൾക്ക് ഇളവ് അനുവദിച്ചതാണ് വിമർശനത്തിന് കാരണം.

കൂടുതൽ വായിക്കാം: കേരളം കൊവിഡ് മാർഗനിർദ്ദേശം ലംഘിച്ചെന്ന് കേന്ദ്ര സർക്കാരിന്റെ വിമർശനം; വിശദീകരണം തേടി ...
 

8:45 AM IST

കൊവിഡ് രോഗികളുടെ എണ്ണം 17,000 കടന്നു

രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനേഴായിരം കടന്നു, 17265 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം,ഇത് വരെ 543 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2547 പേർക്ക് ഇത് വരെ രോഗം ഭേദമായി

കേന്ദ്ര ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക.

S. No. Name of State / UT Total Confirmed cases (Including 77 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 15 11 0
2 Andhra Pradesh 646 42 15
3 Arunachal Pradesh 1 0 0
4 Assam 35 17 1
5 Bihar 93 42 2
6 Chandigarh 26 13 0
7 Chhattisgarh 36 25 0
8 Delhi 2003 72 45
9 Goa 7 7 0
10 Gujarat 1743 105 63
11 Haryana 233 87 3
12 Himachal Pradesh 39 16 1
13 Jammu and Kashmir 350 56 5
14 Jharkhand 42 0 2
15 Karnataka 390 111 16
16 Kerala 402 270 3
17 Ladakh 18 14 0
18 Madhya Pradesh 1407 127 70
19 Maharashtra 4203 507 223
20 Manipur 2 1 0
21 Meghalaya 11 0 1
22 Mizoram 1 0 0
23 Nagaland 0 0 0
24 Odisha 68 24 1
25 Puducherry 7 3 0
26 Punjab 219 31 16
27 Rajasthan 1478 183 14
28 Tamil Nadu 1477 411 15
29 Telengana 844 186 18
30 Tripura 2 1 0
31 Uttarakhand 44 11 0
32 Uttar Pradesh 1084 108 17
32 West Bengal 339 66 12
Total number of confirmed cases in India 17265* 2547 543
*Our figures are being reconciled with ICMR

8:30 AM IST

ദില്ലിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു

ദില്ലിയിൽ രോഗബാധിതർ 2000 കടന്നു. ഇത് വരെ 45 പേരാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

8:30 AM IST

ഇറ്റാലിയൻ പൗരൻ ആശുപത്രി വിട്ടു

കൊവിഡ് ഭേദമായ ഇറ്റാലിയൻ പൗരൻ ആശുപത്രി വിട്ടു. കേരളം യൂറോപ്പിനേക്കാള്‍ സുരക്ഷിതമെന്ന് കൊവിഡ് മുക്തനായ ഇറ്റാലിയന്‍ പൗരന്‍ മാധ്യമങ്ങളോട്.

 

8:00 AM IST

ചെന്നൈയിൽ മരിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈയിൽ കഴിഞ്ഞ ദിവസം മരിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ മരണം 16 ആയി. 

7:03 AM IST

3 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്

മുംബൈയിലെ ബോംബെ ഹോസ്പിറ്റലിൽ 3 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് 19

6:55 AM IST

തൃശൂർ നഗരത്തിൽ ആളുകൾ ഇറങ്ങിത്തുടങ്ങി

തൃശൂർ നഗരത്തിൽ ആളുകൾ ഇറങ്ങിത്തുടങ്ങി. ദിവസങ്ങൾക്ക് ശേഷം തേക്കിൻകാട് മൈതാനിയിൽ പ്രഭാത സവരിക്കും ആളുകൾ എത്തി. 

6:43 AM IST

ഇളവുകൾ ഉപാധികളോടെ

തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളിലാണ് രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗൺ ഇളവ് അനുവദിക്കുന്നത്. ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും ഇവിടെ അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്‍റേഷന്‍ ജോലികളും പുനരാരംഭിക്കാം. 

Read more at: രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ ഉപാധികളോടെ; തീവ്രബാധിത മേഖലകളിൽ നിയന്ത്രണം തുടരും ...

 

6:40 AM IST

സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗൺ വന്നേക്കും

ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗണിനിടയാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗികളില്ലാത്ത ജില്ലകളിൽ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നത് കണക്കിലെടുത്താണിത്. ബ്രെയ്ക്ക് ദ ചെയിൻ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.

Read more at:  ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗൺ വന്നേക്കും ...

 

6:25 AM IST

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ

കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ. കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബിയിൽ ഉൾപ്പെട്ട അഞ്ച് ജില്ലകളിലുമാണ് ഇളവുകൾ. അതേസമയം സർക്കാർ ഉത്തരവുകളിൽ തുടരുന്ന അവ്യക്തത ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

Read more at: കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ ...

 

10:47 PM IST:

സ്പ്രിംക്ലര്‍ ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത്. ഈ ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ജനമനസില്‍ ഉണ്ടാകുമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി

9:53 PM IST:

ഹോട്ട്സ്പോട്ട് പട്ടികയിൽ തലസ്ഥാനം ഉൾപ്പെട്ടിട്ടുള്ളത് കാരണം ജില്ലാ കോടതി, വർക്കല കോടതി എന്നിവ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും. എന്നാൽ ജില്ലയിലെ മറ്റ് കോടതികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. 

9:49 PM IST:

കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കാസര്‍കോട് മാതൃകയിൽ കണ്ണൂരിൽ കർശന നിയന്ത്രണം. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന.
 

9:46 PM IST:

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കനത്ത നിയന്ത്രണം. ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ല. എന്നാല്‍ തിരുവനന്തപുരം  കോർപ്പറേഷൻ പരിധി ഇളവില്ലാത്ത ഹോട്ട്‍സ്‍പോട്ട് മേഖലയില്‍ ആയതിനാലാണ് നടപടി. 

8:51 PM IST:

കോഴിക്കോട് ജില്ലയിലെ ഹോട്ട് സ്പോട്ട് കേന്ദ്രങ്ങൾ നിർണ്ണയിച്ചതില്‍ അപാകതയെന്ന് പരാതി. കൊവിഡ് സ്ഥിരീകരിക്കാത്ത സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ രോഗം സ്ഥിരീകരിച്ച പല പ്രദേശങ്ങളും പട്ടികയില്‍ വന്നിട്ടുമില്ല. ലോക്ക് ഡൗണിന് ഇളവു കാത്ത് കഴിയുന്ന കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ആശയക്കുഴപ്പവും ആശങ്കയും സമ്മാനിക്കുന്നതായി ഹോട്ട് സ്പോട്ട് പട്ടിക. ജില്ലയില്‍ ആകെ 14 ഹോട്ട് സ്പോട്ടുകളുണ്ടെന്നാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്

കോഴിക്കോട് ജില്ലയിൽ ഹോട്ട് സ്പോട്ടുകൾ നിർണയിച്ചതിൽ അപാകതയെന്ന് പരാതി

8:47 PM IST:

സ്പ്രിംക്ളർ ഡാറ്റാ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖംതിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്... സ്പ്രിംക്ളറിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്നാണ് റോജിയുടെ വാക്കുകള്‍. 

7:48 PM IST:

മഹാരാഷ്ട്രയിൽ 283 പുതിയ കൊവിഡ് കേസുകൾ. ആകെ 4483 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ 30 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 168 ആയി. മരണം 11 ആയി. 

7:45 PM IST:

ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‍കാരം തടഞ്ഞ സംഭവത്തില്‍ കേസ്. മദ്രാസ് ഹൈക്കോടതിയാണ് സ്വമേധയാ കേസെടുത്തത്. കിൽപ്പോക്കിലെ 28 പേർക്ക് എതിരെയാണ് കേസെടുത്തത്. 

7:38 PM IST:

മുംബൈ മുനിസിപ്പൽ കമ്മീഷണർക്കും കൊവിഡ് പരിശോധന. രണ്ട് സഹപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. 

7:04 PM IST:

കണ്ണൂരിൽ ദുബായിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച 5 പേരും 28 ദിവസത്തിലധികം നിരീക്ഷണത്തിൽ തുടർന്നവർ. എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നവർ. 

7:00 PM IST:

സ്പ്രിംക്ളർ വിവാദം അവഗണിച്ച് മുഖ്യമന്ത്രി. മകളുടെ കമ്പനിയെ കുറിച്ചുള്ള ആരോപണം പ്രതികരിക്കാൻ ഇല്ല, ശുദ്ധമായ നുണയെന്ന് പ്രതികരണം. അതിന് പിന്നാലെ പോകാൻ ഇല്ല. 

6:55 PM IST:

ഒരു സന്തോഷ വാർത്തയുള്ളത് നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം ലഭിച്ചിരിക്കുകയാണ്. കേരള ശാസ്ത്രസാങ്കേതികവകുപ്പിൻ്റെ ലൈഫ് പാർക്കിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. 29 രാജ്യങ്ങളിലെ 49 സ്ഥാപനങ്ങളുമായും ഗവേഷകരുമായും സഹകരിക്കാൻ കേരളത്തിന് ഇതിലൂടെ സാധിക്കും.

6:54 PM IST:

രോഗ ഭീഷണി പെട്ടെന്നു പോകില്ലെന്ന് മുഖ്യമന്ത്രി. പുതിയ ശീലം വളർത്തി എടുക്കണം

6:43 PM IST:

ബാർബർ ഷോപ്പ് തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി മുഖ്യമന്ത്രി. 

6:41 PM IST:

വാഹന പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി. ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ പരിശോധൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി. 

6:41 PM IST:

ദില്ലിയിലെ മലയാളി നഴ്സുമാർക്കായി കേരള ഹൗസിൽ ഹെല്പ് ലൈൻ തുടങ്ങിയതായി മുഖ്യമന്ത്രി.

6:47 PM IST:

ഭിന്ന ശേഷിക്കാരായ ബാംഗ്ലൂരിൽ കുടുങ്ങിയവർക്കു പ്രത്യേക പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലാണ് നടപടി. 

6:38 PM IST:

സർക്കാർ ജീവനക്കാർക്ക് സ്വന്തം വാഹനത്തിൽ അടുത്ത ജില്ലയിൽ നിന്ന് വരെ ഓഫീസിൽ വരാം. 

6:37 PM IST:

ഇളവിൽ വാഹനങ്ങൾ ക്രമാതീതമായി എത്തിയെന്ന് മുഖ്യമന്ത്രി. ഇതിൽ കാർക്കശ്യം കാണിക്കും, കാര്യങ്ങൾ വിലയിരുത്തിയാണ് ഇളവ്. പൊതുഗതാഗതം തൽക്കാലം ഇല്ല,

6:51 PM IST:

കാസർകോട് ജില്ല എങ്ങനെയായിരുന്നുവെന്ന് ഓർക്കണമെന്ന് മുഖ്യന്ത്രി. വലിയ ആശങ്കയുണ്ടായിരുന്നു. ഇത് വരെ 142 പേർ കാസർകോട് രോഗമുക്തരായി. ഇപ്പോൾ ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. 

Read more at: കാസര്‍കോടിന് പ്രശംസയുമായി മുഖ്യമന്ത്രി ...

 

6:33 PM IST:

കടുത്ത ജാഗ്രത തുടരണം, ഓരോ നിമിഷവും പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി. ഒരു നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും, 

6:40 PM IST:

പ്രവാസികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യന്ത്രി. രോഗബാധ മൂലം മലയാളി സഹോദരങ്ങൾ മരണപ്പെടുന്നത് കേൾക്കുമ്പോൾ ആശങ്ക വർധിക്കുന്നത് സ്വാഭാവികമാണ്. വിദേശത്ത് നിന്നും വരുന്നവരെ എയർപോർട്ടിന് അടുത്ത് തന്നെ നിരീക്ഷണത്തിൽ വയ്ക്കാനും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനും കേരളം തയ്യാറാണ്. രണ്ട് ലക്ഷത്തോളം മുറികൾ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവരെ സർക്കാർ നേതൃത്വത്തിൽ എയർപോർട്ടിൽ നിന്നും നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടു വരും. നിരീക്ഷണം കഴിഞ്ഞ് സർക്കാർ തന്നെ അവരെ വീടുകളിൽ എത്തിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കും വരെ എല്ലാ പ്രവാസികളും അവർ നിൽക്കുന്ന രാജ്യത്ത് തന്നെ തുടരുക. 
 

6:28 PM IST:

കേരളത്തിൻ്റെ സേന യുദ്ധമുഖത്താണ്, ഏത്  സാഹചര്യത്തെയും നമ്മുക്ക് നേരിടാം. എന്നാൽ ഇത് ശ്വാസം വിടാനുള്ള സമയമല്ല. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലായത് ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെ ഒന്നിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. ലോകപ്രശസ്തമായ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കേരളത്തെ പുകഴ്ത്തുന്നു. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം കേരളത്തിന് നൽകിയ പ്രശംസ സ്വന്തം ജീവൻ പണയം വച്ച് കൊവിഡ് രോഗത്തെ നേരിടുന്ന ആരോഗ്യപ്രവർത്തകർക്കുള്ളതാണ്. ഏതു പ്രതിസന്ധിയും മറികടക്കാൻ നമ്മുക്ക് മാറ്റാരുടേയും സഹായം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ വന്നത്.

6:22 PM IST:

ഏത് അടിയന്തിര സാഹചര്യം നേരിടാനും സംസ്ഥാനം സജ്ജമാണെന്ന് മുഖ്യന്ത്രി. സംസ്ഥാനത്തെ 1296 ആശുപത്രികളിലായി 49722 കിടക്കകൾ ഇപ്പോൾ സജ്ജമാണ്. 1369 ഐസിയു ബെഡുകളും, 800 വെൻ്റിലേറ്ററുകൾ സർക്കാർ ആശുപത്രികളിൽ സജ്ജമാണ്. 866 വെൻ്റിലേറ്ററുകൾ സ്വകാര്യ ആശുപത്രികളിലുണ്ട്. 81904 ബെഡുകളും 6059 ഐസിയു ബെഡുകളും 1578 വെൻ്റിലേറ്ററുകളും സ്വകാര്യമേഖലയിൽ സജ്ജമാണ്.

6:17 PM IST:

കേരളമാണ് കൊവിഡ് പശ്ചാത്തലത്തിൽ പകർച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം, ജനസംഖ്യാനുപാതത്തിൽ നോക്കിയാൽ എറ്റവും കൂടുതൽ പരിശോധന സംവിധാനങ്ങളുള്ളതും ഇവിടെയെന്ന് മുഖ്യമന്ത്രി. 

6:22 PM IST:

നിലവിൽ കോവിഡ് പ്രതിരോധത്തിൽ  കേരളത്തിന് അഭിമാനിക്കാമെന്ന് മുഖ്യന്ത്രി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരിയേക്കാൾ താഴെയാണ് കേരളമെന്നും മുഖ്യമന്ത്രി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോകശരാശരി 5.75 ശതമാനമാണ്. ദേശീയതലത്തിൽ അത് 2.83 ശതമാനമാണ്. എന്നാൽ കേരളത്തിൽ 0.58 ശതമാനം മാത്രമാണ്.

6:14 PM IST:

സർക്കാർ സംവിധാനങ്ങളും ബഹുജനസംഘടനകളും ഒന്നിച്ചിറങ്ങി. ഒരു ഭിന്നാഭിപ്രായവുമില്ലാതെ ഒരു സംസ്ഥാനം ഒന്നാകെ വൈറസ് പ്രതിരോധത്തിന് അണിനിരന്നു. വ്യക്തിശുചിത്രം പാലിക്കൽ, സാനിറ്റൈസർ ഉപഭോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി കേരളത്തിൽ നടപ്പാക്കി. ദേശീയതലത്തിൽ ലോക്ക് ഡൌണ് വരും മുൻപേ കേരളത്തിൽ ഇതിനുള്ള നടപടികൾ എടുത്തു. കുറഞ്ഞ ചെലവിൽ സാനിറ്റൈസറും മാസ്കും ഉത്പാദിപ്പിച്ച് ജനങ്ങളിൽ എത്തിച്ചു. പെട്ടെന്ന് സ്തംഭിച്ചു പോയ നാടിനേയും ജനജീവിത്തേയും തിരികെ പിടിക്കാൻ 20000 കോടിയുടെ സ്പെഷ്യൽ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശത്തു നിന്നും പ്രവാസികൾ തിരിച്ചു വരാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിനെതിരെ കേരളനിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. 

6:14 PM IST:

രോഗികളുടെ എണ്ണത്തിൽ നാം ഒന്നാമതായിരുന്നുവെന്ന് ഓർമ്മിപ്പിച്ച് മുഖ്യന്ത്രി,. കേരളം കൊവിഡിന്‍റെ നാടെന്ന് പറഞ്ഞാണ് അയൽ സംസ്ഥാനം റോ‍ഡ് മണ്ണിട്ടടച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓ‌ർമ്മപ്പെടുത്തൽ.

6:11 PM IST:

പല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോൾ കേരളം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. 
ആരോഗ്യവകുപ്പിന് കീഴിൽ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജിലയിലും പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്ക് മാനദണ്ഡം രൂപീകരിച്ചു.

6:08 PM IST:

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടേയും സാമ്പിൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. രണ്ടോ മൂന്നോ ദിവസം കൊണ്ടു ആ നടപടി പൂർത്തിയാക്കും.

6:07 PM IST:

ദുബായിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
 

6:52 PM IST:

പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. വൈറസ് ബാധയിൽ കേരളം ആകെ ഉണർന്ന് പ്രവർത്തിച്ചു. കൊവിഡ് രോഗത്തിന്‍റെ ഇത് വരെയുള്ള നാൾ വഴി വിശദീകരിച്ച് മുഖ്യമന്ത്രി. " കഴിഞ്ഞ ദിവസം വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളിൽ ഇനി കാണാം എന്നു പറഞ്ഞതാണ്. അതതു ദിവസത്തെ പ്രധാനസംഭവങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇതുവരെ പറഞ്ഞിരുന്നത്. നാം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ പൊങ്ങച്ചമായി പറയാൻ ഇതുവരെ വാർത്താസമ്മേളനത്തിൽ ശ്രമിച്ചിട്ടില്ല. "

Read more at: പൊങ്ങച്ചം പറയാന്‍ വാര്‍ത്താ സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ...

6:04 PM IST:

408 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതിൽ 398 പേർ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19756 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.

6:02 PM IST:

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് ഭേദമായി. ഇതിൽ 19 പേരും കാസർകോട് ജില്ലയിൽ നിന്നാണ്. രണ്ട് പേർ ആലപ്പുഴയും. ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികൾക്കും അസുഖം ഭേദമായി. 

6:02 PM IST:

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ആറ് പേരും കണ്ണൂർ സ്വദേശിയാണ്. 

5:27 PM IST:

മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറ് മണിക്ക് കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും. തത്സമയം കാണാം...

4:58 PM IST:

കൊവിഡ് ഭേദമായവരിൽ 81 വയസുള്ള സ്ത്രീയും ഉണ്ട്. കാഞ്ഞങ്ങാട് സ്വദേശി ആയ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

4:58 PM IST:

 കേരളത്തിൽ രോഗം ഇരട്ടിക്കുന്നത് ദിവസങ്ങളുടെ തോത് 72.2 ദിവസമെന്ന് കേന്ദ്രം. കേരളത്തിലെ ആരോഗ്യമേഖല മികച്ചതായതുകൊണ്ടാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം

4:57 PM IST:

കാസർകോട് ഇന്ന് 21 പേർ കൊവിഡ് ഭേദമായി ആശുപത്രി വിടും. ജനറൽ ആശുപത്രിയിൽ നിന്നുള്ള 15 പേരും, ജില്ലാ ആശുപത്രിയിൽ നിന്നുള്ള 2പേരും ബദിയെടുക്ക  പ്രത്യേക കൊവിഡ് ആശുപത്രിയിൽ നിന്ന് 2 പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 2 പേരും ആണ് ഇന്ന് കൊവിഡ് ഭേദമായി ആശുപത്രി വിടുന്നത്.

4:40 PM IST:

പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലേക്ക് ഒരു എൻട്രിയും എക്സിറ്റും മാത്രം. ഹോട്ട്സ്പോട്ട് ആയിരുന്നിട്ടും രാവിലെ അനിയന്ത്രിതമായി വാഹനങ്ങൾ  വന്നതാണ് നിയന്ത്രണം കടുപ്പിക്കാൻ കാരണം. 

4:39 PM IST:

ബംഗാളിൽ ടെസ്റ്റ് കിറ്റുകൾ നിലവാരമില്ലാത്തതെന്ന പരാതി പരിശോധിച്ചു എന്ന് ഐസിഎംആർ. ടെസ്റ്റ് കിറ്റുകൾ 20 ഡിഗ്രി ഊഷ്മാവിന് താഴെ സൂക്ഷിക്കേണ്ടതാണ്. ഇക്കാര്യങ്ങൾ വെസ്റ്റ് ബംഗാൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിശദീകരണം.

4:37 PM IST:

കൊവിഡ് പരിശോധന ഇനി മുതൽ മഞ്ചേരി മെഡിക്കൽ കോളേജിലും നടത്തും, നാളെ മുതൽ പരിശോധന തുടങ്ങും. റിയൽ ടൈം പിസിആർ പരിശോധനയ്ക്ക് ലാബ് സജ്ജമായി. കേരളത്തിൽ ഇതോടെ 12 സർക്കാർ ലാബുകൾ പരിശോധനയ്ക്ക് സജ്ജമായി.

4:36 PM IST:

കൊവിഡിന് വാക്സിൻ ഇല്ല എന്നത് എല്ലാവരും ഓർക്കണമെന്ന് ആരോഗ്യമന്ത്രാലയം. സാമൂഹിക അകലം ലോക്ഡൗൺ ഇളവ് നൽകിയ പ്രദേശങ്ങളിൽ പാലിക്കണം. 

4:35 PM IST:

അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറ് സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഹോട്ട് സ്പോട്ട് ജില്ലകളിൽ സമിതി സന്ദർശനം നടത്തും. അവശ്യസാധനങ്ങളുടെ ക്ഷാമം ഉൾപ്പടെ ജനങ്ങളുടെ പ്രശ്നങ്ങളും സമിതി പരിശോധിക്കും. 18 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടെന്നും. രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിൽ ആശ്വാസകരമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച പ്രവർത്തനവും ഏകോപനവും ഇന്ത്യയിൽ നടക്കുന്നു.

4:34 PM IST:

ലോക്ഡൗൺ കൃത്യമായി നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം. കേരളം മാർഗരേഖ ലംഘിച്ചുവെന്നും അക്കാര്യത്തിൽ ആശങ്ക അറിയിച്ച് കേരള ചീഫ് സെക്രട്ടറി കത്തയച്ചുവെന്നും ആഭ്യന്തര മന്ത്രാലയം.

4:29 PM IST:

തീവ്രബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ ആറ് സമിതികള്‍. അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതികള്‍. കേരളം മാര്‍ഗരേഖ ലംഘിച്ചെന്ന് ആഭ്യന്തരമന്ത്രാലയം. ആശങ്ക അറിയിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 

4:11 PM IST:

കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായി 14 പേർ ആശുപത്രി വിടും.

3:30 PM IST:

ദില്ലിയിൽ 5 പൊലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തീവ്ര ബാധിത മേഖലകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

3:23 PM IST:

കൊവിഡ് പശ്ചാത്തലത്തിൽ കരസേനയിലും ക്രമീകരണം, ചികിത്സയിലുള്ളവർ റെഡ് ക്യാറ്റഗറി. 14 ദിവസത്തെ ക്വാറൻ്റീൻ പൂർത്തിയാക്കിയവർ ഗ്രീൻ. ക്വാറൻ്റീൻ ആവശ്യമുള്ളവർ. യെല്ലോ കാറ്റഗറി എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. 

3:16 PM IST:

മുംബൈയിൽ 51 മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

3:04 PM IST:

തിരുവനന്തപുരത്തെ നിയന്ത്രണങ്ങളിൽ സർക്കാരിന്‍റെ പുതിയ തീരുമാനം കാക്കുകയാണെന്ന് ജില്ലാ കളക്ടർ. നിലവിൽ  ഹോട്ട്സ്പോട്ട് ആയ കോർപ്പറേഷൻ പരിധിയിൽ ചിലപ്പോൾ ഇളവുകൾ വന്നേക്കാം. എങ്കിലും സർക്കാർ നിർദ്ദേശം അനുസരിച്ചാകും നാളത്തെ നിയന്ത്രണങ്ങൾ.   അതിർത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും പരിശോധന ശക്തമാക്കുമെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

3:02 PM IST:

ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ചികിത്സയുള്ള രണ്ടുപേരെക്കൂടി ഇന്ന് ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. തുടർച്ചയായ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയതോടെയാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ രോഗബാധിതർ ഇല്ലാത്ത ജില്ലയായി ആലപ്പുഴ മാറും. 

1:51 PM IST:

ആന്ധ്രപ്രദേശിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 75 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 75 പേർക്ക്  രോഗം സ്ഥിരീകരിച്ചു. 

1:42 PM IST:

ജനങ്ങൾ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഇത് തുർന്ന് പോകാൻ അനുവദിക്കില്ല. സംസ്ഥാനവ്യാപകമായി ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി. എല്ലാം സുരക്ഷിതമായെന്ന് ജനം കരുതരുതെന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട്. മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി. 

1:14 PM IST:

കർണാടകത്തിൽ ലോക്ക്ഡൗൺ ഇളവുകളില്ല, മെയ്‌ 3 വരെ ലോക്ക്ഡൗൺ തുടരുമെന്ന് സംസ്ഥാനം. 

1:05 PM IST:

ദില്ലിയിൽ കോവിഡ് സ്ഥിരീകരിച്ച പിസ വിതരണക്കാരനുമായി അടുത്ത  സമ്പർക്കം പുലർത്തിയ 16 പേർക്ക് രോഗം ബാധിച്ചിട്ടല്ലെന്ന് പരിശോധന ഫലം. 

12:31 PM IST:

ലോക്ക്ഡൗൺ ഇളവുകളിൽ കർണാടകത്തിലും ആശയക്കുഴപ്പം. നിയന്ത്രണം ലംഘിച്ച് ബെംഗളൂരുവിൽ ആളുകൾ പുറത്തിറങ്ങി. നഗരത്തിൽ പലയിടത്തും ഗതാഗതകുരുക്ക്. നാളെ അർധരാത്രി വരെ സംസ്ഥാനത്തു ഇളവുകൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 

12:04 PM IST:

ചെന്നൈയിൽ മൃതദേഹം കൊണ്ട് വന്ന വാഹനത്തിന് നേരെ ആക്രമണം. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാരം തടഞ്ഞു. കിൽപോക്ക് സെമിത്തേരിക്ക് മുന്നിൽ വച്ചാണ് പ്രദേശവാസികൾ വാഹനം തടഞ്ഞത്. രോഗം പടരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. 

12:38 PM IST:

കേന്ദ്രത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെ ഇളവുകൾ തിരുത്താൻ കേരളത്തിന്‍റെ തീരുമാനം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി പിൻവലിക്കും. ഹോട്ടലുകളിൽ നിന്നും പാർസൽ നൽകാൻ മാത്രം അനുമതി. ബാർബർ ഷോപ്പുകൾ തുറക്കില്ല. ബൈക്കിൽ രണ്ട് പേർക്ക് പോകാനും അനുമതിയില്ല. വർക്ക്‌ ഷോപ്പ് തുറക്കുന്നതിൽ കേന്ദ്രത്തോട് ഇളവ് തേടും. കാറുകൾ ഇറക്കുന്നതിനുള്ള നിബന്ധനയും തുടരും. 

11:44 AM IST:

മുംബൈയിൽ കൂടുതൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രത്യേക പരിശോധന ക്യാമ്പ് നടത്തി 167 മാധ്യമപ്രവർത്തരുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. റിപ്പോർട്ടർമാർക്കും ക്യാമറാമാൻമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

11:37 AM IST:

ചെന്നൈ കാശിമേട് മത്സ്യ മാർക്കറ്റിൽ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

11:36 AM IST:

ഹൈദരാബാദിൽ  45 ദിവസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. ലക്ഷണങ്ങൾ കണ്ടത് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം. ആശുപത്രിയിൽ നിന്ന് രോഗം പകർന്നതാകാമെന്നാണ് നിഗമനം

11:36 AM IST:

പൂനെ റൂബി ഹാൾ ആശുപത്രിയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

11:21 AM IST:

എറണാകുളം ജില്ലയിൽ 24-ാം തീയതി വരെ ലോക്ക്ഡൗണിൽ ഇളവുകൾ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. നിർദേശം ലംഘിച്ച് ഇന്ന് നിരവധി പേർ പുറത്തുറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരിശോധന കർശനമാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ. മുളവുകാട് പഞ്ചായത്ത്‌ എന്നീ പ്രദേശങ്ങൾ ഹോട്ട് സ്പോട്ടുകളാണ്. 

11:10 AM IST:

തമിഴ് ചാനലിലെ ഒരു മാധ്യമ പ്രവർത്തകന് കൂടി കൊവിഡ്. ന്യൂസ് ഡെസ്ക്കിൽ ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചാനലിൽ ഡെസ്ക്കിൽ ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കും. ചെന്നൈയിൽ നേരത്തെയും രണ്ട് മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

11:54 AM IST:

ഐസിഎംആറിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പരിശോധനക്ക് നൽകുന്നത് കേടുവന്ന കിറ്റുകളെന്ന് മമത പരിശോധന ഫലം കൃത്യമല്ലെന്നും മമത ആരോപിക്കുന്നു. ഐസിഎംആറിന്‍റെ പരിശോധന ഫലം വൈകുന്നുവെന്ന് മമത നേരത്തേ പരാതിപ്പെട്ടിരുന്നു. 

11:53 AM IST:

കേന്ദ്ര ചട്ടങ്ങൾ കേരളം ലംഘിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ ഇളവുകളും കേന്ദ്രത്തെ ധരിപ്പിച്ച ശേഷമാണ് കേരളം നടപ്പാക്കിയതെന്നും ചീഫ് സെക്രട്ടറി. 

10:59 AM IST:

രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് പടരുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നിൽ രണ്ട് കൊവിഡ് ബാധിതരിൽ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവർ അസമിൽ 82%, ഉത്തർപ്രദേശിൽ 75%, മഹാരാഷ്ട്ര 65 % എന്നിങ്ങനെയാണ്. ഇവരുടെ പ്രായം 20 നും 45 നുമിടയിലാണ്. ദില്ലിയിൽ രോഗം സ്ഥിരീകരിച്ച 192 പേരിൽ രോഗലക്ഷണങ്ങളില്ലായിരുന്നു.

Read more at: രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് വ്യാപിക്കുന്നു; രോഗികളാവുന്നത് 20 നും 45നും ഇടയിൽ പ്രായമുള്ളവർ ...

 

10:57 AM IST:

തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളി. നിരത്തുകളിൽ വൻ തിരക്ക്. 

10:55 AM IST:

സ്പ്രിംക്ല‌‌ർ കമ്പനിക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്. കൊവിഡിനായി മരുന്ന് കണ്ടെത്താൻ ശ്രമം നടത്തുന്ന ഫൈസറുമായി സ്പ്രിംക്ലറിന് വർഷങ്ങളുടെ ഇടപാടുണ്ട്. കേരളത്തിൽ നിന്നുള്ള വിവരങ്ങൾ സ്പ്രിംക്ല‌‌ർ വഴി ചോരുമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മരുന്നു കമ്പനിയുമായുള്ള ബന്ധം പുറത്തുവരുന്നത്.

10:43 AM IST:

കേരളം കൊവിഡിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന വിമർശനവുമായി കേന്ദ്ര സർക്കാർ. പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടാത്ത ചില മേഖലകൾക്ക് ഇളവ് അനുവദിച്ചതാണ് വിമർശനത്തിന് കാരണം.

കൂടുതൽ വായിക്കാം: കേരളം കൊവിഡ് മാർഗനിർദ്ദേശം ലംഘിച്ചെന്ന് കേന്ദ്ര സർക്കാരിന്റെ വിമർശനം; വിശദീകരണം തേടി ...
 

10:42 AM IST:

രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനേഴായിരം കടന്നു, 17265 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം,ഇത് വരെ 543 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2547 പേർക്ക് ഇത് വരെ രോഗം ഭേദമായി

കേന്ദ്ര ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക.

S. No. Name of State / UT Total Confirmed cases (Including 77 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 15 11 0
2 Andhra Pradesh 646 42 15
3 Arunachal Pradesh 1 0 0
4 Assam 35 17 1
5 Bihar 93 42 2
6 Chandigarh 26 13 0
7 Chhattisgarh 36 25 0
8 Delhi 2003 72 45
9 Goa 7 7 0
10 Gujarat 1743 105 63
11 Haryana 233 87 3
12 Himachal Pradesh 39 16 1
13 Jammu and Kashmir 350 56 5
14 Jharkhand 42 0 2
15 Karnataka 390 111 16
16 Kerala 402 270 3
17 Ladakh 18 14 0
18 Madhya Pradesh 1407 127 70
19 Maharashtra 4203 507 223
20 Manipur 2 1 0
21 Meghalaya 11 0 1
22 Mizoram 1 0 0
23 Nagaland 0 0 0
24 Odisha 68 24 1
25 Puducherry 7 3 0
26 Punjab 219 31 16
27 Rajasthan 1478 183 14
28 Tamil Nadu 1477 411 15
29 Telengana 844 186 18
30 Tripura 2 1 0
31 Uttarakhand 44 11 0
32 Uttar Pradesh 1084 108 17
32 West Bengal 339 66 12
Total number of confirmed cases in India 17265* 2547 543
*Our figures are being reconciled with ICMR

10:39 AM IST:

ദില്ലിയിൽ രോഗബാധിതർ 2000 കടന്നു. ഇത് വരെ 45 പേരാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

10:38 AM IST:

കൊവിഡ് ഭേദമായ ഇറ്റാലിയൻ പൗരൻ ആശുപത്രി വിട്ടു. കേരളം യൂറോപ്പിനേക്കാള്‍ സുരക്ഷിതമെന്ന് കൊവിഡ് മുക്തനായ ഇറ്റാലിയന്‍ പൗരന്‍ മാധ്യമങ്ങളോട്.

 

10:36 AM IST:

ചെന്നൈയിൽ കഴിഞ്ഞ ദിവസം മരിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ മരണം 16 ആയി. 

10:34 AM IST:

മുംബൈയിലെ ബോംബെ ഹോസ്പിറ്റലിൽ 3 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് 19

10:34 AM IST:

തൃശൂർ നഗരത്തിൽ ആളുകൾ ഇറങ്ങിത്തുടങ്ങി. ദിവസങ്ങൾക്ക് ശേഷം തേക്കിൻകാട് മൈതാനിയിൽ പ്രഭാത സവരിക്കും ആളുകൾ എത്തി. 

10:32 AM IST:

തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളിലാണ് രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗൺ ഇളവ് അനുവദിക്കുന്നത്. ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും ഇവിടെ അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്‍റേഷന്‍ ജോലികളും പുനരാരംഭിക്കാം. 

Read more at: രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ ഉപാധികളോടെ; തീവ്രബാധിത മേഖലകളിൽ നിയന്ത്രണം തുടരും ...

 

10:31 AM IST:

ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗണിനിടയാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗികളില്ലാത്ത ജില്ലകളിൽ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നത് കണക്കിലെടുത്താണിത്. ബ്രെയ്ക്ക് ദ ചെയിൻ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.

Read more at:  ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗൺ വന്നേക്കും ...

 

10:30 AM IST:

കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ. കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബിയിൽ ഉൾപ്പെട്ട അഞ്ച് ജില്ലകളിലുമാണ് ഇളവുകൾ. അതേസമയം സർക്കാർ ഉത്തരവുകളിൽ തുടരുന്ന അവ്യക്തത ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

Read more at: കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ ...