വിമാനത്താവള പദ്ധതി പ്രദേശത്ത് ഡ്രോൺ പറത്തിയത് അനധികൃത നടപടിയാണെന്നാണ് കണ്ടെത്തൽ. മിച്ചഭൂമിയായി പ്രഖ്യാപിച്ചിടത്ത് എബ്രഹാമിന് അവകാശമില്ലെന്നും പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടി.
പത്തനംതിട്ട: ആറന്മുളയിലെ ഡ്രോൺ സർവേയിൽ ഭൂവുടമയായ എബ്രഹാം കലമണ്ണിലിന് കുരുക്ക്. വിമാനത്താവള പദ്ധതി പ്രദേശത്ത് ഡ്രോൺ പറത്തിയത് അനധികൃത നടപടിയാണെന്നാണ് കണ്ടെത്തൽ. മിച്ചഭൂമിയായി പ്രഖ്യാപിച്ചിടത്ത് എബ്രഹാമിന് അവകാശമില്ലെന്നും പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടി.
തഹസിൽദാരുടെ റിപ്പോർട്ട് കിട്ടിയശേഷം അനധികൃത നടപടിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ഈമാസം 16ന് ആറന്മുള മിച്ചഭൂമി കേസ് പരിഗണിക്കുന്നുണ്ട്.
അതിനിടെ, വീണ്ടും ഡ്രോൺ സർവേ നടത്താൻ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എബ്രഹാം കലമണ്ണിലിന്റെ സർവേയ്ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന ആരോപണവും അന്വേഷിക്കും.



