വയനാട്ടിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. വെങ്ങപ്പള്ളിയിലാണ് സംഭവം. ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്താണ് ആക്രമണത്തിൽ കലാശിച്ചത്. ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും മർദനമേറ്റു.
കൽപ്പറ്റ: വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസിന് മുന്നിലേക്ക് കാർ ഇൻഡിക്കേറ്റർ ഇടാതെ തിരിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. ആംബുലൻസ് ഡ്രൈവർ ലത്തീഫിനും രോഗിയുടെ സഹോദരൻ നഫ്സീറിനും മർദനമേറ്റു. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മദ്യപിച്ച നിലയിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


