ഒരു മോശം ലേബൽ നൽകി ആ വ്യക്തിയെ വിഷമിപ്പിക്കുമ്പോൾ അയാൾക്ക് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പടുമെന്ന് ആരും ഓർക്കാറില്ല. അവഗണനയും കളിയാക്കലും കേൾക്കുന്ന വ്യക്തി മനസ്സിനു ധൈര്യമില്ലാത്ത ആളാണ് എങ്കിൽ അവിടെ ആത്മഹത്യാ സാധ്യത ഉണ്ടാകും.

ഒരു വ്യക്തി മനസ്സ് മടുത്തു എന്ന് പറയുമ്പോൾ അതെല്ലാം നിന്റെ തോന്നലാണ്, നിനക്കെന്താ ഒരു കുഴപ്പം ഉള്ളത് എന്ന് പറഞ്ഞു നിസ്സാരമായി കാണുന്ന രീതി പലപ്പോഴും കണ്ടുവരാറുണ്ട്. അതിന്റെ അപകടങ്ങൾ പലതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആ വ്യക്തിയുടെ സങ്കടം കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നതുതന്നെ മനസ്സിന്റെ സങ്കടം വളരെ കുറയ്ക്കാൻ സഹായിക്കും. എന്നാൽ തീവ്രമായ വിഷാദരോഗത്തിലേക്ക് ആ വ്യക്തി എത്തിക്കഴിഞ്ഞാൽ മനഃശാസ്ത്ര വിധക്തരുടെ സഹായം ആ വ്യക്തിക്കു ആവശ്യമായി വരും.

പലരും പറയാറുണ്ട്- എനിക്ക് ഡിപ്രസ്സഷൻ ആണെന്നും എനിക്ക് സഹായം വേണെമെന്നും ഒക്കെ എനിക്കറിയാം, പക്ഷേ ചികിത്സ തേടാൻ വീട്ടിൽ ആരും സമ്മദിക്കുന്നില്ല. കൂട്ടുകാർ പറയുന്നു നിനക്ക് എന്താ രോഗമാണോ ചികിത്സ തേടാൻ എന്ന്. 

ഒരു മോശം ലേബൽ നൽകി ആ വ്യക്തിയെ വിഷമിപ്പിക്കുമ്പോൾ അയാൾക്ക് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പടുമെന്ന് ആരും ഓർക്കാറില്ല. അവഗണനയും കളിയാക്കലും കേൾക്കുന്ന വ്യക്തി മനസ്സിനു ധൈര്യമില്ലാത്ത ആളാണ് എങ്കിൽ അവിടെ ആത്മഹത്യാ സാധ്യത ഉണ്ടാകും.

ആത്മഹത്യാ ചിന്തകൾ ഉണ്ടാകാനുള്ള കാരണങ്ങൾ

● ഒറ്റപ്പെടൽ

● എപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരിക

● ജീവിതത്തിൽ പ്രതീക്ഷ നഷ്ടമാവുക

● ചെറിയ പ്രായത്തിൽ നേരിട്ട അവഗണന, ദുരനുഭവങ്ങൾ

● പ്രണയിക്കുന്നയാളെ നഷ്ടപ്പെടുക

● ജോലിയിലോ പഠനത്തിന്റെ ഉള്ള സമ്മർദ്ദം

● എപ്പോഴും കളിയാക്കലുകൾ നേരിടേണ്ടിവരിക

● തെറ്റുപറ്റിയെന്ന കുറ്റബോധം

● ആരുടെയും സപ്പോർട്ട് ഇല്ലാത്ത അവസ്ഥ

● വിഷാദം, ഉത്കണ്ഠ എന്നീ മാനസിക പ്രശ്നങ്ങൾ

എങ്ങനെ ആത്മഹത്യകൾ തടയാം?

● പരസ്പര സ്നേഹമുള്ള കുടുംബാന്തരീക്ഷം ഉണ്ടാക്കുക

● സുഹൃത്തുക്കളോട് തുറന്നു സംസാരിക്കുന്ന രീതി ഉണ്ടാവുക

● ഒറ്റപ്പെട്ടിരിക്കുന്ന സുഹൃത്തിനെ കണ്ടാൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക

● വിഷാദം, ഉത്കണ്ഠ പോലെയുള്ള അവസ്ഥകൾ തിരിച്ചറിഞ്ഞു കഴിയുന്ന അത്രയും വേഗം ചികിത്സ തേടുക

● മരണത്തെക്കുറിച്ചു സംസാരിക്കുന്ന, എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന വ്യക്തികളിൽ ആത്മഹത്യാ സാധ്യത കൂടുതലാണ് എന്നതിനാൽ സ്കൂളിൽ, ജോലി സ്ഥലങ്ങളിൽ, വീടുകളിൽ ഒക്കെ അവരെ കേൾക്കാൻ ആളുകൾ തയ്യാറാവണം, സൈക്കോളജിസ്റ്റിനെ സമീപിക്കാനും തയ്യാറാവണം

● ആത്മഹത്യാ പ്രവണതയുള്ള വ്യക്തിയുടെ സങ്കടങ്ങളിൽ ഒന്നും കാര്യമില്ല എന്ന് പറഞ്ഞു നിസ്സാരമായി കാണരുത്- അവരെ കേൾക്കാൻ തയ്യാറാവണം

(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് തയ്യാറാക്കിയ ലേഖനം. Call: 8281933323)