തൃശ്ശൂർ പൂരം വെടിക്കെട്ട് നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ട് നിർമ്മാണത്തിലും പ്രയോഗത്തിലും റോബോട്ടുകളെയും ഓട്ടോമേഷൻ സാങ്കേതികവിദ്യകളെയും ഉൾപ്പെടുത്തണമെന്ന് ബെറ്റർ കൊച്ചി സംഘടന ആവശ്യപ്പെട്ടു. ഇത് സുരക്ഷ വർദ്ധിപ്പിക്കുമെന്നും കൂടുതൽ കലാപരമായി വെടിക്കെട്ടുകൾ ഒരുക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

കൊച്ചി: തൃശ്ശൂർ പൂരം വെടിക്കെട്ട് നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടിനും സാമഗ്രികളുടെ നിർമാണത്തിലും റോബോട്ടുകളെ ഉൾപ്പെടുത്തണമെന്ന് ബെറ്റർ കൊച്ചി സംഘടന ആവശ്യപ്പെട്ടു. മനുഷ്യർ നേരിട്ട് തീ കൊളുത്തുന്നതിന് പകരം ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് കൃത്യമായ സമയക്രമത്തിൽ വെടിക്കെട്ട് നടത്തണമെന്നും സംഘടന നിർദേശിച്ചു. നിലവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പരമ്പരാഗത രീതികളിലാണ് നിർമാണം നടക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.

റോബോട്ടുകളും മറ്റ് ഓട്ടോമേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ചാൽ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണം കൂടുതൽ സുരക്ഷിതവും എളുപ്പവുമാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കലാപരമായും വൈവിധ്യമാർന്ന രീതിയിലും വെടിക്കെട്ടുകൾ രൂപകല്പന ചെയ്യാനാകുമെന്നും ബെറ്റർ കൊച്ചി പ്രസിഡന്റ് എസ്. ഗോപകുമാർ വ്യക്തമാക്കി.

റോബോട്ടുകളും മറ്റ് ഓട്ടോമേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ചാൽ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണം കൂടുതൽ സുരക്ഷിതവും എളുപ്പവുമാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കലാപരമായും വൈവിധ്യമാർന്ന രീതിയിലും വെടിക്കെട്ടുകൾ രൂപകല്പന ചെയ്യാനാകുമെന്നും ബെറ്റർ കൊച്ചി പ്രസി ഡന്റ് എസ്. ഗോപകുമാർ വ്യക്തമാക്കി.