വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ ആക്രമിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കടയിലെ ജീവനക്കാരിയായിരുന്ന ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ കടയുടമ ദിപിൻകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം: വെള്ളറട നിലമാംമൂട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ ആക്രമിച്ച അച്ഛനും മകനും പൊലീസ് പിടിയിൽ. ശനിയാഴ്ച്ച രാത്രി 9:40ന് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചു കൊണ്ട് നില്‍ക്കവേ രണ്ടുദിവസം മുന്‍പാണ് ഇവർ മാരക ആയുധങ്ങളുമായെത്തി ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉടമ ദിപിന്‍കുമാര്‍ വെള്ളറട സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 

Add Asianetnews as a Preferred SourcegooglePreferred

വെള്ളറട പൊലീസ് സംഘം ദിപിൻകുമാറിൻ്റെ പരാതിയിൽ കേസെടുത്തു. പിന്നീട് ആക്രമണം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളുടെ പങ്ക് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അച്ഛൻ സുനില്‍കുമാര്‍(39 ) മകൻ സുജിന്‍ (18) എന്നിവരെ പൊലീസ് പിടികൂടിയത്. 

പിടിയിലായ സുനില്‍കുമാര്‍ വര്‍ഷങ്ങളായി വിദേശത്ത് ജോലിയിലായിരുന്നു. സുനില്‍ കുമാറിന്‍റെ ഭാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുമായിരുന്നു. ഭാര്യയോടുള്ള സംശത്തിലാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍, എസ് ഐ പ്രജീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.