ആഴമുള്ള കിണറായിതിനാൽ മൂന്നു മണിക്കൂറിലേറെ തിരച്ചിലിന് ശേഷമാണ് പ്രഭാകരന്റെ മൃതദേഹം പുറത്തെടുത്തത്
തൃശൂർ: സ്വന്തം വീട്ടിലെ ആൾമറയിലാത്ത കിണറ്റിൽ വീണ 64 കാരൻ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ ( 64 ), ഭാര്യ വൽസല (55) എന്നിവരാണ് കിണറ്റിൽ വീണത്. കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റിൽ വീണത്. വത്സലയെ രക്ഷിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആഴമുള്ള കിണറായിതിനാൽ മൂന്നു മണിക്കൂറിലേറെ തിരച്ചിലിന് ശേഷമാണ് പ്രതാപന്റെ മൃതദേഹം പുറത്തെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
