കാർ നിയന്ത്രണം വിട്ടു, താഴെയുളള വീട്ടിലേക്ക് മറിഞ്ഞു, ഉളളിൽ പഠിക്കുകയായിരുന്ന കുട്ടിയ്ക്ക് അത്ഭുതകരമായ രക്ഷ
കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു, വീടിന് ഉളളിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിക്ക് അത്ഭുതകരമായ രക്ഷ
![miraculous escape of boy after a car lost control and overturned into the house in kottayam apn miraculous escape of boy after a car lost control and overturned into the house in kottayam apn](https://static-ai.asianetnews.com/images/01hpbjtgjrh5e7va4s52kx4wd9/car-accident_363x203xt.jpg)
കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ, വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്. മുള്ളൻമടക്കൽ അഷറഫിന്റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകായായിരുന്നു. സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിലേക്ക് ആണ് പതിച്ചത്. പിൻവശത്തെ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അൽസാബിത്തിന്റെ മേശയിലേക്ക് ആണ് ഓടും കല്ലും പതിച്ചത്. ശബ്ദം കേട്ട് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ അൻസാബിത്ത് രക്ഷപ്പെട്ടു.
കാറിൽ ഉണ്ടായിരുന്ന ആൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലുകൾ പതിച്ച് വീടിന്റെ ഓട് തകർന്നു . ഓടും കല്ലും വീണ് അൽസാബിത്ത് പഠിച്ചുകൊണ്ടിരുന്ന ഗ്ലാസ് ടേബിളും തകർന്നു. ഈരാറ്റുപേട്ട പൊലീസും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകട വിവരം അറിഞ്ഞ നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. കാർ വീടിനും മണ്ണ് തിട്ടയ്ക്കും ഇടയിലേക്കാണ് വീണത്.
സിഗ്നൽ കിട്ടി, റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിൽ ആന; ആളെക്കൊല്ലി മോഴയെ പിടിക്കാൻ ദൗത്യസംഘം സജ്ജം
കോട്ടയത്ത് കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു
കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുളളു.