Asianet News MalayalamAsianet News Malayalam

തോട്ടം തൊഴിലാളി രാഷ്ട്രീയ രംഗത്തും തൊഴിലാളിയായി നിന്നാല്‍ മതിയെന്നതാണ് മണിയുടെ നിലപാട്: എസ് രാജേന്ദ്രന്‍

പെമ്പിളെ ഒരുമെ സമരം വന്നപ്പോഴും മറ്റ് പ്രശ്നങ്ങള്‍ വന്നപ്പോഴും പാര്‍ട്ടിയോടുള്ള നന്ദിയോടെ തന്നെയാണ് താന്‍ നിന്നിട്ടുള്ളത്. ആദിവാസി മേഖലയിലും തോട്ടം മേഖലയിലും നന്ദിയോടെ തന്നെയാണ് ഞാന്‍ നടന്നിട്ടുള്ളത്. 

s rajendran replay to m m mani
Author
First Published Oct 18, 2022, 10:13 AM IST

മൂന്നാർ: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ എം എം മണിക്ക് രാജേന്ദ്രന്‍റെ മറുപടി. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത രാജേന്ദ്രനെ തൊഴിലാളികൾ കൈകാര്യം ചെയ്യണമെന്നായിരുന്നു പരാമർശം. സംഭവം വിവാദമായെങ്കിലും എംഎം മണിയോട് പാർട്ടി നേത്യത്വം വിശദീകരണം ചോദിച്ചിരുന്നില്ല. ഇതിനിടെയാണ് മറുപടിയുമായി എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്. ഇതൊന്നും പറയുന്നത് എം എം മണിയല്ലെന്നും എന്നാല്‍, അദ്ദേഹത്തിന് പുറകില്‍ നിന്ന് ഇത് പറയിക്കുന്നതാണെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. 

കൂടുതല്‍ വായനയ്ക്ക്:  നിങ്ങളുടെ ചോറ് തിന്ന് വളര്‍ന്നവന്‍, വെറുതെ വിടരുത്; എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെട്ട് എംഎം മണി

'തോട്ടം തൊഴിലാളികള്‍ രാഷ്ട്രീയ രംഗത്തും തൊഴിലാളികളായി നിന്നാല്‍ മതിയെന്നതാണ്  മണിയുടെ തത്വാധിഷ്ഠിത നിലപാട്. എം എം മണിയോട് തനിക്ക് ബഹുമാനക്കുറവില്ലെന്നും എന്നാല്‍ അദ്ദേഹത്തെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നവരെ കുറിച്ച് അദ്ദേഹത്തിന് തിരിച്ചറിവുണ്ടാകണമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. എന്‍റെ നന്ദി കേട് കൊണ്ടല്ല, യൂണിയനില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞ് പോകുന്നത്. 

പെമ്പിളെ ഒരുമെ സമരം വന്നപ്പോഴും മറ്റ് പ്രശ്നങ്ങള്‍ വന്നപ്പോഴും പാര്‍ട്ടിയോടുള്ള നന്ദിയോടെ തന്നെയാണ് താന്‍ നിന്നിട്ടുള്ളത്. ആദിവാസി മേഖലയിലും തോട്ടം മേഖലയിലും നന്ദിയോടെ തന്നെയാണ് ഞാന്‍ നടന്നിട്ടുള്ളത്. പാര്‍ട്ടിയോട് ഒരു നന്ദികേടും താന്‍ കാണിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. തോട്ടംമേഖലയിൽ യൂണിയന് അംഗീകാരം ലഭിച്ചതിനും എന്തിന് ഇപ്പോൾ വിവാദ പരാമർശം നടത്താൻ അദ്ദേഹം ഉപയോഗിച്ച മൈക്കിന് പോലും തന്‍റെ അധ്വാനമുണ്ടെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന് പാർട്ടി നടപടി സ്വീകരിച്ച് പുറത്തിരിയിരിക്കുന്ന തന്നെ വീണ്ടും വേട്ടയാടാൻ ശ്രമിച്ചാൽ മറ്റെതെങ്കിലും വഴി നോക്കേണ്ടിവരുമെന്നും അദ്ദേഹം മൂന്നാറിൽ പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:  'കൈകാര്യം ചെയ്യാൻ വന്നാൽ അപ്പോൾ നോക്കാം'; എം എം മണിക്ക് എസ് രാജേന്ദ്രൻ്റെ മറുപടി

പാർട്ടിയോട് നന്ദികേട് കാണിച്ച എസ് രാജേന്ദ്രനെ വെറുതേ വിടരുതെന്നായിരുന്നു മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം എം മണിയുടെ ആഹ്വാനം. മൂന്നാറില്‍ നടന്ന എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍റെ 54 -ാം വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം. പാർട്ടി സ്ഥാനാർത്ഥിയായ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ച രാജേന്ദ്രനെ ശരിയാക്കണമെന്നും കുട്ടികളെ ഇത് പറഞ്ഞ് പഠിപ്പിക്കണമെന്നും എം എം മണി പറഞ്ഞു. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍, പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. എസ് രാജേന്ദ്രന്‍ ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും എം എം മണി ആരോപിച്ചിരുന്നു.
 

കൂടുതല്‍ വായനയ്ക്ക്:  സിപിഎമ്മിനൊപ്പം നില്‍ക്കാമെന്ന് പറഞ്ഞ സിഎ കുര്യന്‍, പിന്നീട് കാല് മാറിയെന്ന് : എം എം മണി

Follow Us:
Download App:
  • android
  • ios