തിരുവനന്തപുരത്ത് വർഷങ്ങളായി പതിനേഴുകാരിയായ രണ്ടാം ഭാര്യയുടെ മകളെ ശാരീരികമായി ഉപദ്രവിച്ചുവന്ന രണ്ടാനച്ഛൻ അറസ്റ്റിൽ. ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തിരുവനന്തപുരം: പതിനേഴുകാരിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനച്ഛനെ പൊലീസ് പിടികൂടി. മലയിന്‍കീഴ് പൊറ്റയില്‍ സ്വദേശി പ്രമോദ് (48) ആണ് പിടിയിലായത്. പ്രമോദ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയുടെ ഒപ്പം താമസിക്കവെ രണ്ടാം ഭാര്യയുടെ മകളായ പതിനേഴുകാരിയെ ശാരീരികമായി വര്‍ഷങ്ങളായി ശല്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രമോദും രണ്ടാം ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. ഈ വിവരം വെള്ളറട പൊലീസില്‍ ലഭിക്കുകയും പൊലീസ് വിവരം അന്വേഷിക്കുന്നതിനിടെയാണ് മകള്‍ പൊലീസിനോട് വിവരം പറഞ്ഞത്. വര്‍ഷങ്ങളായി രണ്ടാം ഭാര്യയുടെ മകളെ ശാരീരികമായി ശല്യം ചെയ്യുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


