വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍. മുഖംമൂടി ധരിച്ച് കാറിനടുത്തേക്ക് എത്തുന്ന അജ്ഞാതന്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വന്നപാടെ അജ്ഞാതന്‍ കയ്യില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് കാറിന്‍റെ ചില്ലിന് ഇടി തുടങ്ങി. ഇടിച്ചിടിച്ചിടിച്ച് ചില്ല് തകര്‍ത്തു.

കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍. മുഖംമൂടി ധരിച്ച് കാറിനടുത്തേക്ക് എത്തുന്ന അജ്ഞാതന്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വന്നപാടെ അജ്ഞാതന്‍ കയ്യില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് കാറിന്‍റെ ചില്ലിന് ഇടി തുടങ്ങി. ഇടിച്ചിടിച്ചിടിച്ച് ചില്ല് തകര്‍ത്തു. കോതമംഗലം സബ് സ്റ്റേഷന്‍ പടിക്ക് സമീപത്തെ താമസക്കാരന്‍ അരുണ്‍ രാജീവിന്‍റെ വീട്ടിലായിരുന്നു ഈ അതിക്രമം. കാറിന് നേരെ നടന്ന അക്രമമത്രയും സിസിടിവിയില്‍ പതിഞ്ഞെങ്കിലും അക്രമിയുടെ മുഖം മാത്രം തെളിഞ്ഞില്ല. വീടും ചുറ്റുപാടും നന്നായറിയുന്നവരാരെങ്കിലുമാവാം ഇതെന്ന് പൊലീസ് സംശയിക്കുന്നു.