മറ്റുള്ളവർക്ക് വേണ്ടി പണമിടപാടുകൾ നടത്തുമ്പോൾ ഇതിന്‍റെ കാരണം വ്യക്തമാക്കേണ്ടി വരും. ഇക്കാര്യത്തില്‍ സൂക്ഷ്മ പരിശോധന കര്‍ശനമാക്കുകയാണ് അധികൃതര്‍. 

കുവൈത്ത് സിറ്റി: ചെറിയ തുകകൾക്ക് പോലും മറ്റുള്ളവർക്ക് വേണ്ടി മണി എക്സ്ചേഞ്ചുകൾ വഴി നടത്തുന്ന പണ കൈമാറ്റങ്ങളിൽ അധികാരികൾ സൂക്ഷ്മ നിരീക്ഷണം ശക്തമാക്കി കുവൈത്ത്. റിപ്പോർട്ട് അനുസരിച്ച്, തുക 50 ദിനാറിൽ കുറവാണെങ്കിൽ പോലും ഓരോ കൈമാറ്റത്തിന്റെയും യഥാർത്ഥ ഗുണഭോക്താവിനെ തിരിച്ചറിയുന്നതിന് കർശനമായ പരിശോധനാ നടപടികൾ നടപ്പിലാക്കാൻ മണി എക്സ്ചേഞ്ച് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

പണം കൈമാറ്റം ചെയ്യുന്നതിന്‍റെ കാരണം ഓരോ വ്യക്തികളും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അയയ്ക്കുന്നയാളും സ്വീകർത്താവും തമ്മിലുള്ള ബന്ധം ഇനി അധികാരികൾ സൂക്ഷ്മമായി പരിശോധിക്കും, ഇടയ്ക്കിടെയും ഓരോ തവണയും ഒരേ മൂല്യത്തിലും ആവർത്തിക്കുന്ന ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും.

Read Also - കുവൈത്തിൽ മയക്കുമരുന്ന് റെയ്ഡിനിടെ പിടിച്ചെടുത്തത് 77 തോക്കുകൾ

സ്വന്തം സിവിൽ ഐഡി ഉപയോഗിച്ച് ചെറിയ തുകകൾ കൈമാറ്റം ചെയ്തുകൊണ്ട് സഹപ്രവർത്തകരെയോ വീട്ടുജോലിക്കാരെയോ സഹായിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. റിപ്പോർട്ടുകൾ പ്രകാരം, അവർ അന്വേഷണങ്ങൾക്ക് വിധേയരാകാം, കൂടാതെ കൈമാറ്റത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് അധിക രേഖകൾ നൽകേണ്ടതുണ്ട്, പ്രത്യേകിച്ച് അത് പതിവായി സംഭവിക്കുകയാണെങ്കിൽ. പൂർത്തിയായ തീയതി മുതൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് പ്രസക്തമായ രേഖകളും ഉപഭോക്തൃ വിശദാംശങ്ങളും ഉൾപ്പെടെ എല്ലാ ഇടപാടുകളുടെയും സമഗ്രമായ രേഖകൾ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും റെഗുലേറ്ററി അധികാരികൾ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം