വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ മൃഗശാലയിലെ വവ്വാലുകളിൽ നിന്ന് NIMR-ൽ നിന്നുള്ള ഒരു സംഘം രക്തത്തിന്റെയും സ്രവത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. Nipah Virus
പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെ്തതു. ഒരു ആഴ്ചയ്ക്കുള്ളിൽ അഞ്ച് പേർക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ തെക്കൻ കൊൽക്കത്തയിലെ അലിപൂറിലെ സുവോളജിക്കൽ ഗാർഡനിലെ വവ്വാലുകൾക്കിടയിൽ നിപ വൈറസിന്റെ വാഹകരാണോ എന്ന് പരിശോധിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് (NIMR) റാൻഡം RT-PCR (റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ) പരിശോധനകൾ ആരംഭിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ മൃഗശാലയിലെ വവ്വാലുകളിൽ നിന്ന് NIMR-ൽ നിന്നുള്ള ഒരു സംഘം രക്തത്തിന്റെയും സ്രവത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ആർടി-പിസിആർ ഉപയോഗിച്ച് വവ്വാലുകളെ പരിശോധിക്കുന്നുണ്ട്. കൊൽക്കത്തയിൽ, ഗണ്യമായ വവ്വാലുകളുടെ എണ്ണം ഉള്ള ഒരേയൊരു സ്ഥലം അലിപൂർ സുവോളജിക്കൽ ഗാർഡനാണ്.
നിപ ഭീതി അകറ്റുന്നതിനായി മൃഗശാലയിലെ വവ്വാലുകളിൽ നിന്ന് രക്തത്തിന്റെയും സ്വാബിന്റെയും സാമ്പിളുകൾ ശേഖരിച്ച് ആർടി-പിസിആർ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവ സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഈ പരിശോധനകൾ നടത്തുന്നു.
വവ്വാലുകളെ പിടിക്കാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ സന്ദീപ് സുന്ദ്രിയാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോഗ്യ വകുപ്പ് അനുമതി ആവശ്യപ്പെട്ടിരുന്നു, വനം വകുപ്പ് അനുമതി നൽകി.
വവ്വാലുകളെ കണ്ടെത്തിയ സംസ്ഥാനത്തുടനീളം സാമ്പിളുകൾ ശേഖരിക്കുന്നതിനായി വിദഗ്ദ്ധ സംഘം സന്ദർശനം നടത്തുന്നുണ്ട്. മൃഗശാല അധികൃതർ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അലിപൂർ മൃഗശാലയിലെ വവ്വാലുകളിൽ വെെറസ് ബാധ ഇല്ലെന്ന് ഉറപ്പിക്കാൻ കുറച്ച് ദിവസങ്ങൾ കൂടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

