പുരുഷന്മാരിലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പാറ്റേണൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ (PPND) എന്നും അറിയപ്പെടുന്നു. ഇത് ഒരു കുട്ടിയുടെ ജനനത്തിനുശേഷം ഏകദേശം 10 അച്ഛന്മാരിൽ ഒരാളെ ബാധിക്കുന്ന ഒരു ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണ്.
പോസ്റ്റ്പാർട്ടം ഡിപ്രഷൻ സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന പ്രശ്നമായാണ് പലരും കരുതുന്നത്. എന്നാൽ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു. കുഞ്ഞ് പിറന്നാൽ അമ്മമാർക്ക് മാത്രമല്ല അച്ഛൻമാർക്കും വിഷാദം ഉണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ ഈ അവസ്ഥ അനുഭവിക്കുന്നുണ്ടെന്നും ജേണൽ ഓഫ് അമേരിക്കൽ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.
പിതാക്കന്മാരെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യ പ്രശ്നത്തിൽ ഉടനടി മാറ്റങ്ങൾ സംഭവിക്കുന്നില്ല. പകരം, കുഞ്ഞ് ജനിച്ച് ഏകദേശം ഒരു വർഷത്തിനുശേഷമാകും പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടാകുന്നത്. ഗർഭകാലത്തും കുഞ്ഞിന്റെ ജീവിതത്തിന്റെ ആദ്യ കുറച്ച് മാസങ്ങളിലും അച്ഛന്മാർക്ക് സന്തോഷം അനുഭവപ്പെടുന്നുണ്ടെങ്കിലും കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോഴേക്കും വിഷാദത്തിനും കടുത്ത സമ്മർദ്ദത്തിനും ഉള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നതായി ഗവേഷകർ പറയുന്നു.
നിരവധി പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ ഗർഭധാരണത്തിന് മുമ്പുള്ളതിനേക്കാൾ ഒരു വയസ്സ് ആകുമ്പോഴേക്കും വിഷാദരോഗവും സമ്മർദ്ദവുമായി ബന്ധപ്പെട്ട വൈകല്യങ്ങളും നിർണ്ണയിക്കുന്നതിൽ 30 ശതമാനത്തിലധികം വർദ്ധനവുണ്ടായതായി കണ്ടെത്തി. മിക്ക പുരുഷന്മാരും ഇത് കണ്ടെത്തുന്നത് വെെകുന്നു. അതായത് രോഗനിർണയം നടത്തുമ്പോഴേക്കും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്നതായാണ് കാണാനായതെന്നും പഠനത്തിൽ പറയുന്നു.
പുരുഷന്മാരിലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പാറ്റേണൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ (PPND) എന്നും അറിയപ്പെടുന്നു. ഇത് ഒരു കുട്ടിയുടെ ജനനത്തിനുശേഷം ഏകദേശം 10 അച്ഛന്മാരിൽ ഒരാളെ ബാധിക്കുന്ന ഒരു ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണ്. പുരുഷന്മാരിലെ പാറ്റേണൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ദീർഘകാലം നിലനിൽക്കുന്നതും കഠിനവുമാകാം. കുഞ്ഞ് ജനിച്ച് 3 മുതൽ 6 മാസം വരെ ഇത് പലപ്പോഴും ഗുരുതരമാകാം.
കോപം, കുഞ്ഞ്, സുഹൃത്തുക്കൾ, കുടുംബം എന്നിവരിൽ നിന്ന് അകലം പാലിക്കൽ, തലവേദന, വയറുവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ എന്നിവയെല്ലാം പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പിപിഡി നേരത്തെ കൈകാര്യം ചെയ്യുന്നത് പിതാവിന്റെ ആരോഗ്യത്തിനും കുട്ടിയുടെ വളർച്ചയ്ക്കും വളരെ പ്രധാനമാണ്. രോഗലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതും പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു.


