റബ്ബറൈസ്ഡ് കയര്‍ തടുക്ക് പാക്കിംഗ് നടക്കുന്ന ഭാഗത്തായി വലിയ രീതിയില്‍ തീപിടിക്കുകയായിരുന്നു.ഇതിനോടു ചേര്‍ന്ന് പാചകവാതക സിലിന്‍ഡറുകള്‍ സൂക്ഷിക്കുന്ന ഗോഡൗണും വാഹനങ്ങളും മറ്റുമുള്ളതും വന്‍ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. 

ആലപ്പുഴ: തുമ്പോളി പള്ളിക്ക് പടിഞ്ഞാറുഭാഗത്ത് പാചകവാതക ഗോഡൗണിന് സമീപത്തെ കയര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ (Fire Accident). അഗ്നിരക്ഷ സേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം. ആലപ്പുഴ (Alappuzha) കളപ്പുര വാര്‍ഡില്‍ ലേഖ നിവാസില്‍ ബിന്ദു സുനിലിന്റെ ഉടമസ്ഥതയിലുള്ള എ ആന്റ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. 

റബറൈസ്ഡ് തടുക്കുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണിത്. സ്റ്റെന്‍സിലിംഗും പാക്കിംഗും നടക്കുന്നത് ഇവിടെയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന ഇവിടെ ഇന്ന് അഞ്ചു സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാരെത്തി സ്വിച്ച് ഓണ്‍ ചെയ്തപ്പോഴാണ് തീപ്പിടുത്തമുണ്ടായതെന്ന് പറയപ്പെടുന്നു. റബ്ബറൈസ്ഡ് കയര്‍ തടുക്ക് പാക്കിംഗ് നടക്കുന്ന ഭാഗത്തായി വലിയ രീതിയില്‍ തീപിടിക്കുകയായിരുന്നു.ഇതിനോടു ചേര്‍ന്ന് പാചകവാതക സിലിന്‍ഡറുകള്‍ സൂക്ഷിക്കുന്ന ഗോഡൗണും വാഹനങ്ങളും മറ്റുമുള്ളതും വന്‍ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. 

ഗോഡൗണില്‍ ഏകദേശം 600 ഓളം പാചകവാതക സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. ആലപ്പുഴ നിലയത്തില്‍ നിന്നു പുറമെ തകഴി, ചേര്‍ത്തല, ഹരിപ്പാട് നിലയങ്ങളില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി. ആറു യൂണിറ്റ് പ്രവര്‍ത്തിച്ചാണ് തീകെടുത്താനായത്. സമീപത്തെ തോട്ടില്‍ നിന്നും മറ്റും വെള്ളമെടുത്താണ് അഗ്‌നിരക്ഷാസേന തീകെടുത്തിയത്. കയര്‍ ഫിനിഷിംഗ് ആന്റ് പാക്കിംഗ് യൂണിറ്റിലെ റബ്ബറൈസ്ഡ് കയര്‍ മാറ്റിനാണ് തീപിടിച്ചത്. 

യൂണിറ്റിന്റെ ഏകദേശം 60ശതമാനം ഭാഗം സേനയ്ക്ക് സംരക്ഷിക്കാന്‍ സാധിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീരദേശമായതിനാല്‍ ഫാക്ടറിയ്ക്ക് സമീപത്തായി നൂറുകണക്കിന് വീടുകളാണുള്ളത്. അഗ്നിബാധ ഉണ്ടായ ഉടന്‍തന്നെ സമീപവാസികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു. റബര്‍ കത്തിക്കരിഞ്ഞുള്ള പുകയും ഗന്ധവും പരിസരത്ത് ഉയര്‍ന്നതിനാല്‍ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ അഗ്നിബാധ: പത്ത് കൊവിഡ് രോഗികൾ മരിച്ചു
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് അഗ്നിബാധയുണ്ടായത്. സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു. അപകടത്തിൽ 13 രോഗികൾക്ക് പൊള്ളലേറ്റതായാണ് വിവരം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസിയു വാർഡിലാണ് അഗ്നിബാധയുണ്ടായത്. 

കൊല്ലത്തെ വയോധികയുടേത് കൊലപാതകം, തലക്ക് അടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത് മരുമകൾ; അറസ്റ്റ്
കുലശേഖരപുരത്തെ വയോധികയുടെ തീപ്പൊള്ളലേറ്റുള്ള മരണം കൊലപാതകമെന്ന് പൊലീസിന്റെ സ്ഥിരീകരണം. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് സ്ഥിരീകരിച്ചത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ഒക്ടോബർ 29 നാണ് വീട്ടിനുള്ളിൽ നളിനാക്ഷിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദ്യ ഘട്ടത്തിൽ നളിനാക്ഷിയുടേത് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം.