ഗര്‍ഭപാത്രം വികസിക്കാതെ പ്രസവിക്കാന്‍ കഴിയാതെ കുഴങ്ങിയ എരുമയുടെ കുഞ്ഞുങ്ങളെ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ചാരുംമൂട്: ഗര്‍ഭപാത്രം വികസിക്കാതെ പ്രസവിക്കാന്‍ കഴിയാതെ കുഴങ്ങിയ എരുമയുടെ കുഞ്ഞുങ്ങളെ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുഞ്ഞുങ്ങൾ രണ്ടും ചത്തെങ്കിലും എരുമയെ രക്ഷപ്പെടുത്താനായി. എരുമയ്ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതും അപൂര്‍വമാണ്.
നൂറനാട് പയ്യനല്ലൂര്‍ ചൂരലില്‍ ഡയറി ടെക് ഫാം ഉടമ സുരേഷ്‌കുമാറിന്റെ എരുമയാണിത്. ഗര്‍ഭിണിയായ എരുമയുടെ വയറിന്റെ വലുപ്പക്കൂടുതല്‍ കണ്ട് സംശയം തോന്നിയ നൂറനാട് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഷിബുവാണ് ഗര്‍ഭപാത്രത്തിന്റെ വികാസക്കുറവാണ് പ്രസവത്തിന് പ്രതികൂലമാകുന്നതെന്ന് കണ്ടെത്തിയത്.
തൊടുപുഴയില്‍ ബൈക്ക് അപകടം; യുവാവ് മരിച്ചു
അടിയന്തര ശസ്ത്രക്രിയ നടത്താന്‍ സുഹൃത്ത് പത്തനംതിട്ട ജില്ലാ മൃഗാശുപത്രി റിട്ട. സീനിയര്‍ സര്‍ജന്‍ ഡോ. രാജനേയും ഒപ്പം കൂട്ടി. സുരേഷ്‌കുമാറിന്റെ വീട്ടുവളപ്പില്‍ വ്യാഴം രാത്രി ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ നാല് മണിക്കൂര്‍ നീണ്ടു. ഒന്നാംഘട്ട ശസ്ത്രക്രിയ പിന്നിട്ടപ്പോഴാണ് രണ്ട് കുട്ടികളുണ്ടെന്ന് കണ്ടെത്തിയത്. കുട്ടികള്‍ക്ക് നേരിയ ചലനമുണ്ടായിരുന്നെങ്കിലും പുറത്തെടുത്തതോടെ ചത്തു. 14 വയസുള്ള എരുമയ്ക്ക് രണ്ട് ഗര്‍ഭപാത്രമുള്ളതിനാല്‍ ശസ്ത്രക്രിയയ്ക്കുശേഷം 110ലേറെ തുന്നല്‍ ഇടേണ്ടിവന്നു.
കാട്ടുപന്നി ഭീതിയില്‍ ആലപ്പുഴയും; വീട്ടമ്മയെ പന്നി ആക്രമിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
ഹരിപ്പാട്: കാട്ടുപന്നി ഭീതിയില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങോലിയും മുതുകുളവും. തീരപ്രദേശമായ ഇവിടെ ഇത്തരത്തിലുള്ള മൃഗങ്ങളുടെ സാന്നിധ്യം മുന്‍പുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ വലിയ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി ചിങ്ങോലിയിലെ കിഴക്കന്‍ഭാഗത്ത് കാട്ടുപന്നിയെ കണ്ടതായുള്ള അഭ്യൂഹം പരന്നിരുന്നു. നേരത്തേ കണ്ടിട്ടില്ലാത്തതിനാല്‍ പശുക്കിടാവാണെന്ന് ആദ്യം പലരും തെറ്റിദ്ധരിച്ചു .
ഇന്ന് രാവിലെ 11 മണിയോടെ കായംകുളം-കാര്‍ത്തികപ്പള്ളി റോഡില്‍ മുതുകുളം മുരിങ്ങച്ചിറയ്ക്കു വടക്കുഭാഗത്തുവെച്ച് മുന്നിലേക്കു ചാടിയ പന്നിയെ തട്ടിവീണ് ചിങ്ങോലി നന്ദനത്തില്‍ പദ്മരാജന് (41) പരിക്കേറ്റു. ഇദ്ദേഹം അടുത്തുള്ള സ്വകാര്യ ആശുപത്രിയല്‍ ചികിത്സതേടി. പിന്നീട് ചിങ്ങോലി പടിഞ്ഞാറന്‍ പ്രദേശത്തെത്തിയ പന്നി വീടിനു സമീപം നിന്ന വീട്ടമ്മയെയും ആക്രമിച്ചു. തുപ്പാശ്ശേരില്‍ സരസമ്മ(69)യ്ക്കാണ് കാലിനു പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ച്, ഏഴ് വാര്‍ഡുകളില്‍ കാട്ടുപന്നിയെ വീണ്ടും ചിലര്‍ കണ്ടു. പിന്നീട് പന്നി മുതുകുളം ഭാഗത്തെത്തി. പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്.
Read More : കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് : അവ്യക്തത ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ, പരിശോധിക്കുമെന്ന് വനംമന്ത്രി
കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടുപന്നിയെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനപാലകര്‍ വെടിവെച്ചു കൊന്നിരുന്നു. തൃക്കൂര്‍ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിന് സമീപമാണ് കാട്ടുപന്നിയെ കണ്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടനാണ് വനപാലകരെ വിവരമറിയിച്ചത്. പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ കെ.പി. പ്രേംഷമീറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വി.പി. പ്രജീഷ് കാട്ടുപന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു.
