കോട്ടയ്ക്കലിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചീട്ടുകളിയിലേർപ്പെട്ട 19 അംഗ സംഘത്തെയും പിടികൂടി, ഇവരിൽ നിന്ന് 60,000 രൂപയും കണ്ടെടുത്തു.
മലപ്പുറം: നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആട്ടീരി സ്വദേശി വടക്കേതില്‍ സല്‍മാനുല്‍ ഫാരിസിനെയാണ് (35) കോട്ടയ്ക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. മൂന്നു മാസമായി എ വി എസ് റോഡിലുള്ള വാടക കെട്ടിടത്തിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിദേശത്തുള്ളയാളാണ് നെറ്റ്‍വര്‍ക്ക് ഉപകരണങ്ങള്‍ അയച്ച് കൊടുത്ത തെന്നും ഇയാള്‍ക്കെതിരെ കര്‍ണാടകയിലും സമാന കേസുള്ളതായും പൊലീസ് പറഞ്ഞു.
അതേ സമയം കോട്ടയ്ക്കലില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ചീട്ടുകളി സംഘത്തെ പിടികൂടി. 19 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരില്‍നിന്ന് 60,000 രൂപയും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി ആട്ടീരിയില്‍നിന്നും പിടികൂടിയ അഞ്ചുപേരില്‍ നിന്നായി 25,000 രൂപ കണ്ടെടു ത്തു. ഞായറാഴ്ച പുലര്‍ച്ചെ പുത്തൂര്‍ അരിച്ചോളിലെ ആള്‍താസമില്ലാത്ത വീട്ടില്‍നിന്നാണ് 14 പേരടങ്ങുന്ന സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 35,000 രൂപയും പിടികൂടിയിട്ടുണ്ട്.


