Asianet News MalayalamAsianet News Malayalam

കൊവിഡ് 19: രാജ്യത്തെ 60 ശതമാനം വീടുകളിലും വരുമാന നഷ്ടമെന്ന് സർവേ ഫലം

പ്രതിമാസ വീട്ടുചെലവുകൾ 36 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയർന്നെന്നും സർവേയിൽ വ്യക്തമായി

Covid 19 Pandemic hit income of 60 Percentage households in India report
Author
Mumbai, First Published May 24, 2020, 10:31 PM IST

ദില്ലി: കൊവിഡിനെ തുടർന്ന് രാജ്യത്തെ 60 ശതമാനം വീടുകളിലും കടുത്ത വരുമാന നഷ്ടം ഉണ്ടായെന്ന് സർവേ ഫലം. നീൽസൺ രാജ്യത്തെ 12 നഗരങ്ങളിലായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത പത്തിൽ എട്ട് പേരും മാർച്ച്- ജൂൺ മാസക്കാലയളവിൽ വൻ തുക ചെലവാക്കി വീട്ടിലേക്ക് സാധനം വാങ്ങാനോ ദീർഘയാത്ര പോകാനോ ലക്ഷ്യമിട്ടിരുന്നതായാണ് ഫലം.

എന്നാലിതിൽ 28 ശതമാനം പേരും കൊവിഡ് ഭീതി ഒഴിവായാൽ തങ്ങളുടെ പ്ലാനുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. ശേഷിച്ചവർ ഈ പദ്ധതി മാറ്റിവയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്തു. നിക്ഷേപങ്ങൾ കൊവിഡിന് മുൻപ് 20 ശതമാനമായിരുന്നത് കൊവിഡ് കാലത്ത് 16 ശതമാനമായി ഇടിഞ്ഞു. സമ്പാദ്യം 25 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർന്നു. 

Read more: ബിരിയാണി മേള സംഘടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി 'ഗോൾഡ് റഷ് രാമന്തളി'

വായ്പാ തിരിച്ചടവുകൾ 19 ൽ നിന്ന് 18 ശതമാനമായി കുറച്ചു. പ്രതിമാസ വീട്ടുചെലവുകൾ 36 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയർന്നെന്നും സർവേയിൽ വ്യക്തമായി. വസ്ത്രങ്ങൾ, ചെരുപ്പുകൾ തുടങ്ങിയ കൺസ്യൂമൽ ഉൽപ്പന്നങ്ങളുടെ വിപണിയിൽ 34 ശതമാനം വിൽപ്പന കുറഞ്ഞു. പരമ്പരാഗത വ്യാപാര ശൃംഖലയിലെല്ലാം ഈ ഇടിവുണ്ട്. 

Read more: അനിൽ അംബാനിക്ക് പിന്നെയും തിരിച്ചടി; ചൈനീസ് ബാങ്കുകൾക്ക് നൽകേണ്ടത് 717 ദശലക്ഷം ഡോളർ

Follow Us:
Download App:
  • android
  • ios