പിടിച്ചെടുക്കുന്ന കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ മോഷ്ടിച്ച സംഭവത്തിലാണ് ജീവനക്കാരന്‍ പിടിയിലായത്. 

കുവൈത്ത് സിറ്റി: വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനെ അന്വേഷണം തീരുന്നതുവരെ തടങ്കലിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നയീം സ്‌ക്രാപ്പ്‌യാർഡിൽ പിടിച്ചെടുത്ത ഒരു വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകൾ മോഷ്ടിച്ച്, തന്‍റെ നിയമപരമായി പിടിച്ചെടുത്ത കാറിൽ ഒട്ടിച്ചുവെച്ച് കണ്ടെത്തൽ ഒഴിവാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നയീം സ്‌ക്രാപ്പ്‌യാർഡിൽ പിടിച്ചെടുത്ത തന്‍റെ വാഹനത്തിനെതിരെ ഒരു ട്രാഫിക് നിയമലംഘനം കുവൈത്തി പൗരന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്. ആശയക്കുഴപ്പത്തിലായ പൗരൻ ഈ പൊരുത്തക്കേട് റിപ്പോർട്ട് ചെയ്യാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിനെ സമീപിച്ചു. അന്വേഷണത്തിൽ നിയമലംഘനം ലൈസൻസ് പ്ലേറ്റ് നമ്പറുമായി ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരാതിക്കാരൻ തുടർന്ന് മുനിസിപ്പാലിറ്റിയുടെ ഇംപൗണ്ട് ഗാരേജ് സന്ദർശിച്ചു, അവിടെ തൻ്റെ വാഹനം ഇപ്പോഴും കസ്റ്റഡിയിലാണെന്നതിന് തെളിവ് ലഭിച്ചു. പക്ഷേ കാറിൻ്റെ ലൈസൻസ് പ്ലേറ്റുകൾ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Read Also - കുവൈത്തിൽ ഭിക്ഷാടനം; നാല് പ്രവാസി വനിതകൾ അറസ്റ്റിൽ, നാടുകടത്തും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം