തലമുടിയിഴകൾ എണ്ണിത്തിട്ടപ്പെടുത്താൻ തല മൊട്ടയടിച്ച് യുവാവ്; തൊഴിലില്ലായ്മ സത്യമെന്ന് സോഷ്യൽ മീഡിയ

Synopsis
സ്വന്തം തലയില്‍ എത്ര മുടിയുണ്ടെന്ന് അറിയാന്‍ തലമൊട്ടയടിക്കുക. പിന്നീട് മുടിയിഴകൾ ഓരോന്നോരോന്നായി എടുത്ത് എണ്ണുക. ഇത് തൊഴിലില്ലായ്മ അല്ലാതെ മറ്റെന്താണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യം.
മൊട്ടയടിച്ച ശേഷം തലയിലെ ഓരോ മുടിയിഴയും എണ്ണി തിട്ടപ്പെടുത്തുന്ന ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'കൺട്രി മാൻ' എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിചിത്രവും എന്നാൽ, രസകരവുമായ ഈ ക്ലിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും അതോടൊപ്പം തന്നെ രസകരമായ ചർച്ചകൾക്ക് വഴി തുറക്കുകയും ചെയ്തു.
വീഡിയോയിൽ തലമുടിയിഴകൾ എണ്ണിത്തിട്ടപ്പെടുത്താൻ പാകത്തിന് ഇയാൾ തന്‍റെ മുടി മുഴുവൻ വടിച്ചെടുക്കുന്നത് കാണാം. തുടർന്ന് തലയെ ഓരോ ഭാഗങ്ങളായി കൃത്യമായി അടയാളപ്പെടുത്തി ആ ഭാഗങ്ങളെ ഓരോ മുടിയിഴയും കൈകൊണ്ട് എണ്ണുന്ന ശ്രമകരമായ പ്രവർത്തി ആരംഭിക്കുന്നു. എണ്ണം തെറ്റിപ്പോകാതിരിക്കാൻ ഓരോ മുടിയിഴയ്ക്കും ഒരു ചെറിയ കല്ല് ഒരു കൊട്ടയിലേക്ക് ഇടുന്നു. തുടർച്ചയായി നിരവധി ദിവസത്തേക്ക്, എല്ലാ ദിവസവും 10 മുതൽ 12 മണിക്കൂർ വരെ അദ്ദേഹം ഇതിനായി ചെലവഴിച്ചതായാണ് വീഡിയോ ദൃശ്യങ്ങൾ അവകാശപ്പെടുന്നത്. ടാസ്ക് പൂർത്തിയാക്കിയ ശേഷം, തന്‍റെ തലയിൽ 91,300 മുടിയിഴകൾ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Watch Video: ആത്മീയ ഗുരുക്കന്മാർക്ക് ആഢംബര കാർ; ഇന്ത്യക്കാർ കാൾ മാക്സിനെ ശരിക്കും മനസിലാക്കിയിട്ടില്ലെന്ന് കുറിപ്പ്; വീഡിയോ
Watch Video: അച്ഛന്‍റെ ശവസംസ്കാരത്തിനിടെ ശവമഞ്ചത്തോടൊപ്പം കുടുംബം ഒന്നാകെ ശവക്കുഴിയിലേക്ക്; വീഡിയോ വൈറൽ
തന്‍റെ ഈ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം തനിക്ക് ലഭിച്ച ഉത്തരം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിനും ഗിന്നസ് വേൾഡ് റെക്കോർഡിനും അയച്ചു നല്‍കിയെന്നും അവകാശപ്പെട്ടു. പക്ഷേ, രണ്ട് അപേക്ഷകളും നിരസിക്കപ്പെട്ടു. എന്നാല്‍, സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. 'ഇപ്പോൾ ഏകദേശം 15 ദശലക്ഷം ആളുകൾ ഇത് കണ്ടു കഴിഞ്ഞു. ഇദ്ദേഹത്തിന്‍റെ ക്ഷമയെയും അർപ്പണ മനോഭാവത്തെയും നിരവധി പേർ അഭിനന്ദിച്ചപ്പോൾ രൂക്ഷമായ പരിഹാസമാണ് മറ്റൊരു വിഭാഗം ആളുകളിൽ നിന്നും ഉണ്ടായത്. നാട്ടിൽ തൊഴിലില്ലായ്മ രൂക്ഷമാണ് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നായിരുന്നു ചില സമൂഹ മാധ്യമ ഉപയോക്താക്കൾ പരിഹാസത്തോടെ ചോദിച്ചത്.
Read More: അവസാന ദിവസങ്ങൾ ആസ്വദിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗം; ക്യാൻസർ ബാധിച്ച 22 -കാരന്‍റെ കുറിപ്പ് വൈറൽ