കോയിപ്പാടി സ്വദേശി പ്രഭാകര എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ പരിശോധന സംഘത്തെ കണ്ട് കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. പ്രതിയെ ഉടൻ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു.
കാഞ്ഞങ്ങാട്: കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ട് വന്ന 160 ലിറ്ററോളം കർണ്ണാടക മദ്യവുമായി കർണ്ണാടക സ്വദേശി എക്സൈസ് പിടിയിലായി. ദക്ഷിണ കന്നഡ സ്വദേശി നിഖിൽ(28) ആണ് കാസർകോട് നിന്നും പിടിയിലായത്. കോയിപ്പാടി സ്വദേശി പ്രഭാകര എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ പരിശോധന സംഘത്തെ കണ്ട് കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
കുമ്പള എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ശ്രാവൺ.കെ.വി യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്.എം.എം, രാഹുൽ.ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ കുമാർ.പി എന്നിവർ ഉണ്ടായിരുന്നു.


