കൊല്ലത്ത് ബാറിൽ യുവാക്കളുടെ പരാക്രമം. ഓച്ചറയിലെ റീജൻസി ബാറിലാണ് സംഭവം. യുവാക്കളുടെ സംഘം ബാർ അടിച്ചു തകർക്കുകയും മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ.

കൊല്ലം: ഓച്ചിറയിലെ ബാറിൽ യുവാക്കളുടെ പരാക്രമം. യുവാക്കളുടെ സംഘം ബാർ അടിച്ചു തകർത്തു. മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു. തലേദിവസം മദ്യം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണം. മലപ്പുറം രജിസ്ട്രേഷനുള്ള കാറിൽ എത്തിയ സംഘമാണ് പരാക്രമം നടത്തിയത്. പ്രതികൾക്കായി ഓച്ചിറ പൊലീസ് തെരച്ചിൽ തുടരുകയാണ്.

ഓച്ചറയിലെ റീജൻസി ബാറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തലേദിവസം ബാർ അടയ്ക്കുന്ന സമയത്ത് എത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നൽകാൻ കഴിയില്ലെന്ന് ബാർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് തർക്കമുണ്ടായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു യുവാക്കളെ മടക്കി. പിറ്റേദിവസം വൈകിട്ടോടെ വീണ്ടും ബാറിൽ എത്തിയ ഇതേ സംഘമാണ് അതിക്രമം നടത്തിയത്.

ജീവനക്കാരുമായി തർക്കമുണ്ടായതിന് പിന്നാലെ യുവാക്കളുടെ സംഘം ബാർ അടിച്ചു തകർക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബാർ ജീവനക്കാരെ മർദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയിൽ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.