പാർട്ടി നൽകിയത് വലിയ ഉത്തരവാദിത്വം ആണെന്നും പാർട്ടിക്ക് തന്നിലുള്ള വിശ്വാസം നിലനിർത്തിപോവണമെന്നാണ് ആഗ്രഹമെന്നും പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട്
- Home
- News
- Kerala News
- ജി സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നുവെന്ന് യു പ്രതിഭ; 'ആലപ്പുഴയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല'
ജി സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നുവെന്ന് യു പ്രതിഭ; 'ആലപ്പുഴയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല'

പാർട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തിൽ വെട്ടിലായി സിപിഎം. ടി.കെ ഗോവിന്ദന്റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ. ആന്തൂരിലെ സാജന്റെ മരണത്തിൽ പികെ ശ്യാമളയെ രക്ഷിച്ച് എടുക്കുകയായിരുന്നുവെന്ന ആരോപണത്തിലും നേതാക്കൾ മറുപടി പറയേണ്ടി വരും.
Malayalam news liveജി സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നുവെന്ന് യു പ്രതിഭ; 'ആലപ്പുഴയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല'
Malayalam news liveചാത്തന്നൂരിൽ ഫോർവേർഡ് ബ്ലോക്കിനെ വെട്ടി, കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനം; സൂരജ് രവി സ്ഥാനാർത്ഥിയാകും
ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് തന്നെ മത്സരിക്കും. ഫോർവേർഡ് ബ്ലോക്കിനെ വെട്ടി. കെ പി സി സി ജനറൽ സെക്രട്ടറി സൂരജ് രവി സ്ഥാനാർത്ഥിയാകും.
Malayalam news live'അങ്ങനെ സംഭവിച്ചാല്‍ എന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു', തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാർത്ഥി അഖില്‍ മാരാര്‍
താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണം
Malayalam news liveസംസ്ഥാന നേതൃത്വം ഉറച്ച നിലപാടെടുത്തു; കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം, സുധാകരനും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച
സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം നൽകി. അതിനിടെ, പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനും രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടക്കും. തർക്കങ്ങൾക്കിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
Malayalam news liveകൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി
കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പൊലീസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. എഴുപതിലധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
Malayalam news liveയുഎഇയിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം; വ്യോമപാത താത്കാലികമായി അടച്ചു, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ രംഗത്തെത്തി. സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ, ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.