കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. കാര്യങ്ങൾ നല്ല നിലയിൽ പോകുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പ്രകടനങ്ങൾ ശരിയല്ലെന്നും മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്നും പ്രതികരണം
- Home
- News
- Kerala News
- മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന് കെ മുരളീധരൻ; 'സീനിയോറിറ്റി ബാധകമാകില്ല, പിന്തുണകൾ ഘടകമാവും'
മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന് കെ മുരളീധരൻ; 'സീനിയോറിറ്റി ബാധകമാകില്ല, പിന്തുണകൾ ഘടകമാവും'

കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്.

Malayalam news liveമുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന് കെ മുരളീധരൻ; 'സീനിയോറിറ്റി ബാധകമാകില്ല, പിന്തുണകൾ ഘടകമാവും'
Malayalam news liveഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത സംഭവം; പ്രതി വിനോദ് പിടിയിൽ
ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
Malayalam news live'കണ്ണേ കരളേ വിഡിഎസ്സേ'; ദില്ലിയിലെത്തിയ സതീശന് ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം
ദില്ലിയിലെത്തിയ വി ഡി സതീശന് കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം. സതീശനെ തോളിലേറ്റിയാണ് വിദ്യാർത്ഥികൾ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികൾ വരവേറ്റത്. ഇന്ന് പുലർച്ചെയോടെയാണ് നേതാക്കൾ ദില്ലിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണുള്ളത്.
Malayalam news liveതമിഴകത്ത് രാഷ്ട്രീയ നാടകം തുടരുന്നു; വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ തീരുമാനമായില്ല, വിസികെയുടെ നിലപാട് ഇന്നറിയാം
തമിഴകത്ത് രാഷ്ട്രീയ നാടകം തുടരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ ഇനിയും തീരുമാനമായില്ല. അതേസമയം, ഭൂരിപക്ഷം വ്യക്തമാക്കാതെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. രണ്ട് അംഗങ്ങളുള്ള വിസികെയുടെ നിലപാട് ഇന്നറിയാം. അതിനിടെ, ടിവികെ വ്യാജക്കത്ത് തയാറാക്കിയെന്ന് ആരോപണം ഉയർന്നു. ഇത് നിഷേധിച്ച് ടിവികെയും രംഗത്തെത്തി. അതേസമയം, ഭരണപരിചയമോ രാഷ്ട്രീയ പരിചയമോ ഇല്ലാത്തത് ടിവികെയുടെ നീക്കങ്ങൾ പൊളിയാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
Malayalam news liveസതീശനല്ലെങ്കിൽ കടുത്ത നിലപാടിലേക്ക് ലീഗ്? പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചു, ഉപതെരഞ്ഞെടുപ്പിനും വിമുഖത
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനായുള്ള ലീഗിന്റെ നീക്കം തുടരുന്നു. സതീശനായി ഉറച്ച നീക്കങ്ങൾ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. അതേസമയം, സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്.
Malayalam news liveജനവികാരവും ഘടകകക്ഷികളും സതീശനൊപ്പം, കെസിക്കൊപ്പം എംഎൽഎമാർ; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായകം
കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനം. ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കം കൂടാതെ പ്രശ്നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടകകക്ഷികളുടെ നിലപാടും, ജനവികാരവും വിഡി സതീശന് അനുകൂലമാണ്.