
കൈകോർത്താൽ ലാഭം, കലഹിച്ചാൽ നാശം; ട്രംപിന് ഷി ജിൻപിങ് നൽകിയ മുന്നറിയിപ്പ്
ലോകത്തിന്റെ ശ്രദ്ധ ബീജിംഗിലെ ‘ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിലേക്ക്’ തിരിഞ്ഞിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണ്ണായക ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. “ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉച്ചകോടികളിലൊന്ന്” എന്നാണ് ഈ കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങളും ജനപ്രീതിയിലെ ഇടിവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ സന്ദർശനം നടക്കുന്നത്. അതുകൊണ്ടുതന്നെ, ഈ കൂടിക്കാഴ്ച ആഗോള രാഷ്ട്രീയത്തിലും പശ്ചിമേഷ്യൻ ശക്തിസമവാക്യങ്ങളിലും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോയെന്നാണ് ലോകം ആകാംക്ഷയോടെ നിരീക്ഷിക്കുന്നത്.
Add Asianetnews as a Preferred Source
