പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശാണ് (30)കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
- Home
- News
- Kerala News
- Malayalam news live: പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ
Malayalam news live: പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

മെസിയുടെ പേരിലെ കള്ളക്കളിയിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാരിന്റെ രക്ഷാപ്രവർത്തനവും. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന് തെളിവുകൾ പുറത്തുവന്നു. അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സർക്കാർ അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തിൽ പറയുന്നു. അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും.
Malayalam news live പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ
Malayalam news live വാഗമണ്ണിലെ ഭൂമി കയ്യേറ്റം; പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി, ഹിയറിംഗ് നടത്തും
വാഗമണ്ണിലെ കയ്യേറ്റ ഭൂമിയുടെ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. ലാൻഡ് അസൈൻമെൻറ് കമ്മറ്റി നിലവിലില്ലാത്ത സമയത്ത് കളക്ടറുടെ അനുമതി പോലും ഇല്ലാതെ നൽകിയ പട്ടയം ആണ് റദ്ദാക്കുന്നത്. അമേരിക്കയിലുള്ളവർ ബിനാമി പേരിലാണ് പട്ടയം നേടിയത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ ഭൂമി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
Malayalam news live മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്യും, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും
മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വഴി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. സ്പോൺസർമാരായി റിപ്പോട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറ്റം വരെ ചട്ടങ്ങൾ പാലിക്കാതെയെന്നാണ് അന്വേഷണ റിപ്പോർട്ട്.
Malayalam news live വാടക വീട് ഇടിച്ചു തകർത്ത സംഭവം; ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പൊലീസിൽ വ്യാജ പരാതി, വൻ ആസൂത്രണമെന്ന് എഫ്ഐആർ
ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റി വീട് ഇടിച്ച് നിരത്താൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം. ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ ഉടമകൾ പൊലീസിസിൽ വ്യാജ പരാതി നൽകി. അബ്ദുൾ വാഹിദിനെയും സുഹറ ബീവിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയം നോക്കി മണ്ണ് മാന്തി യന്ത്രം കൊണ്ട് വീട് തകർക്കുകയായിരുന്നു. ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ദരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം, കിടപ്പാടവും കടയും നഷ്‌ടമായ ദമ്പതികൾ ഇന്നലെ അന്തിയുറങ്ങിയത് തകർന്ന് കെട്ടിടത്തിന് സമീപമാണ്. ഇന്നലെ രാത്രി കല്ലേറ് ഉണ്ടായെന്നും ദമ്പതികൾ പറയുന്നു.
Malayalam news live ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.