Asianet News MalayalamAsianet News Malayalam

രാജാവിനെയും ദിവാനെയും വിറപ്പിച്ച ധീരയായ പോരാളി;അക്കമ്മ ചെറിയാൻ

തൊമ്മന്‍ ചെറിയാന്റെയും അന്നമ്മ കരിപ്പാപ്പറമ്പിലിന്റെയും രണ്ടാമത്തെ മകളായി തിരുവിതാംകൂറിലെ കാഞ്ഞിരപ്പള്ളിയില്‍ 1909 ഫെബ്രുവരി 14 -നാണ് അക്കാമ്മ ജനിക്കുന്നത്. കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും പിന്നീട് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിഎ ബിരുദം നേടിയ അവര്‍ 1931-ല്‍ എടക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അദ്ധ്യാപികയായി. പിന്നീട് ഈ സ്‌കൂളിന്റെ പ്രഥാന അധ്യാപികയായി ആറു വര്‍ഷം സേവനമനുഷ്ഠിച്ചു. 

 


തൊമ്മന്‍ ചെറിയാന്റെയും അന്നമ്മ കരിപ്പാപ്പറമ്പിലിന്റെയും രണ്ടാമത്തെ മകളായി തിരുവിതാംകൂറിലെ കാഞ്ഞിരപ്പള്ളിയില്‍ 1909 ഫെബ്രുവരി 14 -നാണ് അക്കാമ്മ ജനിക്കുന്നത്. കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും പിന്നീട് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിഎ ബിരുദം നേടിയ അവര്‍ 1931-ല്‍ എടക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അദ്ധ്യാപികയായി. പിന്നീട് ഈ സ്‌കൂളിന്റെ പ്രഥാന അധ്യാപികയായി ആറു വര്‍ഷം സേവനമനുഷ്ഠിച്ചു. 

1938 ഫെബ്രുവരിയില്‍ രൂപീകൃതമായ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് അക്കാമ്മ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ അന്ന് ഉത്തരവാദ ഭരണത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ എന്നാല്‍ തുടക്കം മുതല്‍ തന്നെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26 -ന് അയ്യര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത് ലീഗിനേയും നിരോധിച്ചു കളഞ്ഞു.

ഇത് കേരളത്തില്‍ ആദ്യമായി ഒരു നിസ്സഹകരണ പ്രസ്ഥാനത്തിന് ജന്മം നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ പട്ടം എ. താണുപിള്ള ഉള്‍പ്പടെ വിവിധ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ ജയിലില്‍ അടച്ചതിനെ തുടര്‍ന്നാണ് സമരരീതി മാറ്റാന്‍ തീരുമാനിച്ചത്. വര്‍ക്കിംഗ് കമ്മിറ്റി പിരിച്ചുവിടുമ്പോള്‍ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ പ്രസിഡന്റിന് സ്വതന്ത്ര അധികാരം നല്‍കി. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പതിനൊന്ന് പ്രസിഡന്റുമാര്‍ ഒന്നൊന്നായി അറസ്റ്റിലാവുകയും പ്രസ്ഥാനം ചീട്ടുകൊട്ടാരം പോലെ വീഴുകയും ചെയ്തു. അറസ്റ്റിന് മുമ്പ് പതിനൊന്നാമത് പ്രസിഡന്റായിരുന്ന കുട്ടനാട് രാമകൃഷ്ണപിള്ള തന്റെ പിന്‍ഗാമിയായി അക്കാമ്മ ചെറിയാനെ നാമനിര്‍ദേശം ചെയ്തു. ഒരു സ്ട്രൈക്കേഴ്സ് യൂണിയന്‍ രൂപീകരിച്ചു, ധീരയായ അക്കാമ്മയില്‍ കോണ്‍ഗ്രസ് അവരുടെ പുതിയ നേതാവിനെ കണ്ടെത്തി.

അന്ന് അക്കാമ്മയ്ക്ക് വെറും 29 വയസ് മാത്രമായിരുന്നു പ്രായം. അവര്‍ തന്റെ ആത്മകഥയില്‍ ഇതേക്കുറിച്ച് കുറിച്ചത് ഇങ്ങനെയായിരുന്നു, 'ഏല്‍പ്പിക്കപ്പെട്ട ജോലിയുടെ ഗൗരവത്തെ കുറിച്ച് എനിക്കറിയാമായിരുന്നു. അനന്തരഫലങ്ങളെ കുറിച്ചും എനിക്ക് അറിയാമായിരുന്നു. പക്ഷേ, എന്നിട്ടും ഞാന്‍ അത് ഏറ്റെടുത്തു.' 

വടക്കന്‍ പറവൂര്‍ മുതല്‍ കന്യാകുമാരി വരെ തിരുവിതാംകൂറിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള യുവാക്കളെ അണിനിരത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചു. മഹാരാജാവിന്റെ ജന്മദിനാഘോഷം അലങ്കോലപ്പെടുത്താന്‍ ഒക്ടോബര്‍ 23 ഞായറാഴ്ച തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഒത്തുകൂടാന്‍ സമരക്കാരുടെ യൂണിയന്‍ നിര്‍ദ്ദേശം നല്‍കി. നേരം പുലര്‍ന്നപ്പോള്‍ മുതല്‍, വെള്ള ഖദറും ഗാന്ധിത്തൊപ്പിയും ധരിച്ച ആളുകളെ കൊണ്ട് തെരുവുകള്‍ നിറഞ്ഞു. 'ഭാരത് മാതാ കീ ജയ്', 'മഹാത്മാ ഗാന്ധി കീ ജയ്', 'സ്റ്റേറ്റ് കോണ്‍ഗ്രസ് കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍ അന്തരീക്ഷം നിറഞ്ഞു. താമസിയാതെ, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ മൈതാനം മഹാരാജാവിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പ്രതിഷേധക്കാരുടെ മഹാസമുദ്രമായി മാറി. അക്കാമ്മ ചെറിയാന്‍ എന്ന വനിത നയിച്ച ധീരതയേറിയ സമരം.

ജനങ്ങളുടെ മെമ്മോറാണ്ടം രാജാവിന് സമര്‍പ്പിക്കാന്‍ അവര്‍ ജനങ്ങളോടൊപ്പം രാജകൊട്ടാരത്തിലേക്ക് പോയി. പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടും പ്രതിഷേധം തുടര്‍ന്നു. തടവുകാരെ മോചിപ്പിക്കാനും സംസ്ഥാന കോണ്‍ഗ്രസിന്റെ ദീര്‍ഘകാല വിലക്ക് നീക്കാനും സര്‍ക്കാര്‍ സമ്മതിക്കുന്നതുവരെ ആ പോരാട്ടം തുടര്‍ന്നു. അങ്ങനെ സ്വാതന്ത്ര്യത്തിനുമുമ്പ് തിരുവിതാംകൂറില്‍ അരങ്ങേറിയ ഏറ്റവും നിര്‍ണായകമായ ജനകീയ സമരങ്ങളിലൊന്ന് അവസാനിച്ചു.

ദേശസേവിക സംഘവും സ്ത്രീകളുടെ പ്രാതിനിധ്യവും

1938 ഒക്ടോബറില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി, ദേശസേവിക സംഘം (സ്ത്രീ വളണ്ടിയര്‍ കോര്‍പ്‌സ്) സംഘടിപ്പിക്കാന്‍ അക്കാമ്മ ചെറിയാനെ ചുമതലപ്പെടുത്തി. അവര്‍ കോണ്‍ഗ്രസിന്റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ വിശ്രമമില്ലാതെ യാത്ര ചെയ്യുകയും ദേശസേവിക സംഘത്തിലെ അംഗങ്ങളായി ചേരാന്‍ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അക്കാമ്മയുടെ അശ്രാന്ത പരിശ്രമം സംസ്ഥാന കോണ്‍ഗ്രസിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ വളണ്ടിയര്‍മാരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം തന്നെയുണ്ടാക്കി.

സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതിന് 1939 ഡിസംബര്‍ 24 -ന് സഹോദരി റോസമ്മ പുന്നൂസിനോടൊപ്പം അക്കാമ്മയും അറസ്റ്റിലായി. ഒരുവര്‍ഷം അവര്‍ തടവില്‍ കഴിഞ്ഞു, അവിടെ അവര്‍ ഉപദ്രവിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തു.  

ജയില്‍മോചിതയായ ശേഷം അവര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറുകയും അതിന്റെ പ്രസിഡന്റായി മാറുകയും ചെയ്തു. 1942 ഓഗസ്റ്റ് 8-ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനത്തില്‍ പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ അവര്‍ സ്വാഗതം ചെയ്തു. നിരോധന ഉത്തരവുകള്‍ ലംഘിച്ചതിനും സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ പ്രക്ഷോഭത്തിനും അതിനുശേഷം നിരവധി അറസ്റ്റുകള്‍ അവര്‍ നേരിട്ടു. 

പിന്നീട് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 -ല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തിരുവിതാംകൂര്‍ നിയമസഭയിലേക്ക് എതിരില്ലാതെ അക്കാമ്മ തെഞ്ഞെടുക്കപ്പെട്ടു. 1951-ല്‍ സ്വാതന്ത്ര്യ സമരസേനാനിയും തിരുവിതാംകൂര്‍ കൊച്ചി നിയമസഭാംഗവുമായ വി.വി. വര്‍ക്കി മണ്ണംപ്ലാക്കലിനെ വിവാഹം ചെയ്തു. 

1950 -കളുടെ തുടക്കത്തില്‍ അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച് മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 1950 -കളുടെ തുടക്കത്തില്‍ പാര്‍ട്ടിയുടെ മാറുന്ന പ്രത്യയശാസ്ത്രങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. എന്നാല്‍, 1967 -ല്‍ അവര്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. പിന്നെ, ഒരു തെരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചില്ല. പിന്നീട്, ഫ്രീഡം ഫൈറ്റേഴ്‌സ് പെന്‍ഷന്‍ അഡൈ്വസറി ബോര്‍ഡില്‍ (എൃലലറീാ എശഴവലേൃ'െ ജലിശെീി അറ്ശീെൃ്യ ആീമൃറ) സേവനമനുഷ്ഠിച്ചു.

അക്കാമ്മയുടെ ആത്മകഥയായ 'ജീവിതം: ഒരു സമരം' എന്ന പുസ്തകത്തില്‍, സ്‌ട്രൈക്കേഴ്സ് യൂണിയന്‍ സമരത്തിന് നേതൃത്വം നല്‍കാന്‍, ഒരിക്കല്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടി, സ്വാതന്ത്ര്യ സമരത്തിലെ തന്റെ പങ്ക് അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ കുറിച്ച് അവര്‍ പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രയായ ഉടന്‍ തന്നെ, അവരെപ്പോലെ അര്‍പ്പണബോധമുള്ളതും ധീരരുമായ സ്ത്രീകളെ പാര്‍ട്ടിയിലെ പ്രധാന റോളുകളിലേക്ക് പരിഗണിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് അവ?ഗണിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു. 

1982 മെയ് അഞ്ചിനാണ് അക്കാമ്മ ചെറിയാന്‍ മരിക്കുന്നത്.