കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
- Home
- News
- India News
- കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു; വിട പറഞ്ഞത് രാജീവ് ഗാന്ധി മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യം
കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു; വിട പറഞ്ഞത് രാജീവ് ഗാന്ധി മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യം

ദില്ലി: 41 ദിവസം നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക വിരാമം കൈവന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഘർഷം തീർക്കാനുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വെടിനിർത്തൽ നല്ല സൂചനയെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
Malayalam News Live :കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു; വിട പറഞ്ഞത് രാജീവ് ഗാന്ധി മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യം
Malayalam News Live :തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വീഡിയോഗ്രാഫർക്ക് സസ്പെൻഷൻ
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വീഡിയോഗ്രാഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്
Malayalam News Live :ശബരിമല യുവതി പ്രവേശനം - സുപ്രീം കോടതി ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും
വാദത്തിനിടെ സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു.
Malayalam News Live :ലൈംഗികാതിക്രമ കേസ് - രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം - അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിൻ്റെ വാദം.
Malayalam News Live :2018 ലെ മഹാപ്രളയം മനുഷ്യനിർമിതം എന്ന ആരോപണം; ഇന്ന് കൂടുതൽ തെളിവുകൾ തുറന്നുവിടാൻ മാത്യു കുഴൽനാടൻ
തൻറെ ആരോപണം വ്യാജമെങ്കിൽ എന്തുകൊണ്ട് സർക്കാർ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന ആണ് മാത്യു കുഴൽനാടൻ്റെ ചോദ്യം. നിശബ്ദ പ്രചാരണ ദിവസവും ആരോപണങ്ങൾ സജീവ ചർച്ചയാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.