സിപിഐക്കെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതാവ് പദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിൻറെ നടപടി ശരിയായില്ലെന്നും ഇത്തരം കാര്യങ്ങൾ മുന്നണി യോഗത്തിലാണ് പറയേണ്ടതെന്നും ടിപി രാമകൃഷ്ണൻ
- Home
- News
- Kerala News
- വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കോടിയേരിയായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന് ടിപി രാമകൃഷ്ണൻ; സിപിഐക്കും വിമർശനം
വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കോടിയേരിയായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന് ടിപി രാമകൃഷ്ണൻ; സിപിഐക്കും വിമർശനം

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുന്നു. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായമെടുത്തു. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും സംസാരിക്കും. അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം.

Malayalam news liveവിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കോടിയേരിയായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന് ടിപി രാമകൃഷ്ണൻ; സിപിഐക്കും വിമർശനം
Malayalam news liveജീവനക്കാരിയുടെ പരാതിക്കിടെ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്; കേസെടുക്കാതെ പൊലീസ്
ഓഫീസ് ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസിൽ ചേരുന്ന യോഗത്തിൽ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയാകും. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ യുവതി പൊലീസിനും തൊഴിൽ വകുപ്പിനും പരാതി നൽകിയത്. സംഘടനയ്ക്കുള്ളിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറര്‍ ഉണ്ണി ശിവപാലും മാത്രം തീരുമാനിച്ചാണ് തന്നെ പുറത്താക്കിയതെന്നും പ്രസിഡൻ്റ് ശേത്വാ മേനോന് ഇതിനെ കുറിച്ച് അറിയില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു.
Malayalam news liveവിജയ് സർക്കാരിന് ഇന്ന് ആദ്യ ബലപരീക്ഷണം; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും
തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് നിയമസഭയിൽ ഇന്ന് ആദ്യ ബലപരീക്ഷണം. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
Malayalam news liveഎംഎൽഎമാരുടെ എണ്ണം മാത്രമല്ല, ജനവികാരവും ഹൈക്കമാൻഡ് പരിഗണിക്കും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും. മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.