കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ചുകൊണ്ട് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റിൽ നടക്കും. രാജപ്രമുഖൻ ട്രോഫിക്കായി ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ നിരവധി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. പ്രാദേശിക അവധി അനുവദിക്കാത്തതിലെ പ്രതിഷേധം ശക്തമാണ്
- Home
- News
- Kerala News
- Malayalam News Live: 'ഒരു കാരണവശാലും അവധിയില്ല', ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്, കേരളത്തിലെ ജലോത്സവ സീസണ് തുടക്കമാകും; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം
Malayalam News Live: 'ഒരു കാരണവശാലും അവധിയില്ല', ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്, കേരളത്തിലെ ജലോത്സവ സീസണ് തുടക്കമാകും; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
Malayalam News Live'ഒരു കാരണവശാലും അവധിയില്ല', ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്, കേരളത്തിലെ ജലോത്സവ സീസണ് തുടക്കമാകും; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം
Malayalam News Liveലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു, അമേരിക്ക - ഇറാൻ സംഘർഷം അവസാനിക്കുന്നു, ഇരുപക്ഷവും ധാരണയായെന്ന് സൂചന; ദോഹയിൽ നാളെ ചർച്ച?
പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക-ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായും, സംഘർഷം ലഘൂകരിക്കാൻ ഖത്തറിലെ ദോഹയിൽ സമാധാന ചർച്ചകൾ നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്
Malayalam News Liveഇഡിയെ ആക്രമിച്ച കേസിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല, പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് വാദിച്ചത്; സർക്കാരിന്‍റെ പ്രതികാര നടപടിയല്ലെന്നും ഗീനാകുമാരി
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂല നിലപാടെടുത്തെന്ന പേരിൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രതികരിച്ച് ഗീനാകുമാരി. താൻ പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് വാദിച്ചതെന്നും ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇത് സർക്കാരിന്റെ പ്രതികാര നടപടിയായി കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി