Asianet News MalayalamAsianet News Malayalam

12 തവണ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തി, മര്‍ദ്ദനത്തിന്റെ പാടുകള്‍ 33; പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങൾ

വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് കണ്ടെത്തല്‍. 51 പരിക്കുകളാണ് അങ്കിതിന്റെ ശരീരത്തില്‍ ഉള്ളതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തി പോലെ മൂര്‍ച്ചയുള്ള വസ്തുകൊണ്ട്  12 തവണയെങ്കിലും കുത്തേറ്റിട്ടുണ്ട്. കാണാതായതിന്റെ തൊട്ടടുത്ത ദിവസം, ഫെബ്രുവരി 27ന് ചാന്ദ്ബാഗ് മേഖലയിലുള്ള വീടിന് സമീപത്തെ അഴുക്കുചാലിലാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്.

വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് കണ്ടെത്തല്‍. 51 പരിക്കുകളാണ് അങ്കിതിന്റെ ശരീരത്തില്‍ ഉള്ളതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തി പോലെ മൂര്‍ച്ചയുള്ള വസ്തുകൊണ്ട്  12 തവണയെങ്കിലും കുത്തേറ്റിട്ടുണ്ട്. കാണാതായതിന്റെ തൊട്ടടുത്ത ദിവസം, ഫെബ്രുവരി 27ന് ചാന്ദ്ബാഗ് മേഖലയിലുള്ള വീടിന് സമീപത്തെ അഴുക്കുചാലിലാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്.