Asianet News MalayalamAsianet News Malayalam

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ഫിലിംമേക്കർ; കലയും ജീവിതവും - ഭാ​ഗം 1

കാണാം 'ലെജൻഡ്സ്- ജീവിതം ഇതിഹാസമാകുന്നതെങ്ങനെ?'

സ്വഭാവം കൊണ്ട് ഓരോ അടൂർ ചിത്രവും സമൂഹത്തിന്റെ ശീലങ്ങൾ വ്യക്തിയിൽ സംഭവിക്കുന്ന പ്രതിഫലനങ്ങളിലൂടെ നീണ്ട ഏകാ​ഗ്രമായ യാത്രകളാണ്. പ്രമേയങ്ങളൊട്ടു മുക്കാലും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോളമെത്തുന്ന കേരളീയ ജീവിതത്തിന്റെ പശ്ചാത്തലങ്ങളിൽ‌ നിന്ന് ജനിച്ചു. 'പിന്നെയും' എന്ന അവസാനചിത്രം മാറ്റിനിർത്തിയാൽ, 12 ഫീച്ചർ സിനിമകളിൽ 11ലും അടൂർ പറഞ്ഞത് ഒരർത്ഥത്തിൽ സ്വന്തം ബാല്യകാലത്തിൽ പ്രതിഫലിച്ച ജീവിതാന്തരീക്ഷം കൂടിയായിരുന്നു. കാണാം 'ലെജൻഡ്സ്- ജീവിതം ഇതിഹാസമാകുന്നതെങ്ങനെ?'