Asianet News MalayalamAsianet News Malayalam

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ദേശാന്തരത്തില്‍ ബഷീര്‍ മുളിവയല്‍

Deshantharam Basheer Mulivayal

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam Basheer Mulivayal

ഇന്ന് ഞാന്‍ വീണ്ടും അബു സാലയുടെ പൂച്ചയെ ഓര്‍ത്തു. 

ദുബായിയിലേക്ക് സിറിയയില്‍ നിന്നും പച്ചക്കറി കൊണ്ടുവരുന്ന ട്രക്കിന്റെ ഡ്രൈവറാണ് അബുസാല.

ഞാന്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ദുബായ് അവിര്‍ വെജ്റ്റബിള്‍ മാര്‍ക്കറ്റിലാണ്. അതിനടുത്താണ് ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്ന ഇടം. അത് കൊണ്ട് തന്നെ ട്രക്ക് ഡ്രൈവര്‍മാര്‍ ഞങ്ങളുടെ സ്ഥിരം കസ്റ്റമര്‍മാരാണ്.

പലരാജ്യക്കാരായ ഡ്രൈവര്‍മാരുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ സിറിയക്കാരാണ്. അബു സാലയും സിറിയക്കാരനാണ്.വെളുത്ത് തുടുത്ത ഓറഞ്ചിന്റെ തുടുപ്പുള്ള സൗന്ദര്യമുള്ള സിറിയക്കാരില്‍ എനിക്കൊരു പാട് സുഹൃത്തുക്കളുണ്ട്.

സലാം ചൊല്ലി വാരിപ്പുണര്‍ന്നും, കവിളോട്  കവിള് ചേര്‍ത്ത് ആലിംഗനം ചെയ്തും ഹൃദ്യമായ സ്‌നേഹം നല്‍കുന്നവരാണ് സിറിയക്കാര്‍.

'നീ നല്ലവനാണ്, നീ സുന്ദരനാണ്, മധുരമുള്ളവനാണ് തുടങ്ങിയ വാക്കുകള്‍ പറഞ്ഞാണ് സിറിയക്കാര്‍ നമ്മെ വരവേല്‍ക്കുക. 

എപ്പോഴും പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ അറബികള്‍ക്കെല്ലാമുണ്ട്. എങ്കിലും സിറിയക്കാരുടെ സംഭാഷണങ്ങളില്‍ അത് കൂടുതലായി കേള്‍ക്കാം.

മൂന്ന് നാല് കൊല്ലങ്ങള്‍ക്ക് മുമ്പ് വരെ മനോഹരമായ ഓറഞ്ചും, ഒലീവ് മരങ്ങളും, സ്‌ട്രോബറിയും, പിയേര്‍സും,തക്കാളിയും, കൂസയും, കാബേജുമൊക്കെ വിളഞ്ഞ തോട്ടങ്ങളും ഉള്ള സ്വന്തം നാടും അവിടെയുള്ള തന്റെ മനോഹരമായ വീടും, പളുങ്ക് മണികള്‍ പോലെയുള്ള തന്റെമക്കളെയും മൊബൈല്‍ ഫോട്ടോ ഗ്യാലറി തുറന്ന് എനിക്ക് കാണിച്ച് തന്നിരുന്നു അബുസാല . 

ലോകത്തിലെ പൂന്തോട്ടമാണ് സിറിയ എന്ന് സ്വന്തം നാടിനെ കുറിച്ചവന്‍ വീമ്പ് പറഞ്ഞു.

തന്റെനാടിന്റെ സൗന്ദര്യത്തെക്കുറിച്ചും ഏത് കൃഷിയും വിളയുന്ന അവിടുത്തെ മണ്ണിനെക്കുറിച്ചും വാതോരാതെ അന്നവന്‍ സംസാരിച്ചു.

ലോകത്തിലെ പൂന്തോട്ടമാണ് സിറിയ എന്ന് സ്വന്തം നാടിനെ കുറിച്ചവന്‍ വീമ്പ് പറഞ്ഞു.

അന്ന് സന്തോഷം കൊണ്ടവന്റെ മുഖം സ്‌ട്രോബറി പോലെചുവന്ന് തുടുത്തിരുന്നു.

കണ്ണില്‍ ആഹ്ലാദത്തിളക്കം ഉണ്ടായിരുന്നു.

ആ മുഖമാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വാടിയ പൂ പോലെ വിളര്‍ത്തതായി കണ്ടത്.

ഉറക്കം നഷ്ടമായ കണ്‍തടം കറുത്ത് കരു വാളിച്ചിരുന്നു അപ്പോള്‍. അവന്‍ പറഞ്ഞത് മുഴുവന്‍ തന്റെ നാടിന്റെ ദുരവസ്ഥയായിരുന്നു. കാണിച്ചു തന്ന ഫോട്ടോ കളിലെല്ലാം ആരോ തല്ലിതെറുപ്പിച്ച വാടിയ പൂക്കള്‍ പോലെ മരിച്ച് വീണ പിഞ്ചുമക്കളുടെ വെളുത്ത ജഡങ്ങള്‍ ആയിരുന്നു. മിസൈലുകള്‍ വീണ് തകര്‍ന്ന് തരിപ്പണമായ വീടുകളും, അക്രമികളും, സൈന്യവും തീയിട്ട് നശിപ്പിച്ച തോട്ടങ്ങളും, നഷ്ടമായ സ്വന്തം നാടിനെക്കുറിച്ച് പറഞ്ഞ് തരുന്നുണ്ടായിരുന്നു അവനന്ന് വിതുമ്പിക്കരഞ്ഞു.

ഭരണ കര്‍ത്താക്കളെയും, ജിഹാദികളെയും ശാപവാക്കുകള്‍ കൊണ്ട് മൂടി.

അന്നാണ് ഞാന്‍ അബുസാലയുടെ പൂച്ചയെ ആദ്യമായി കണ്ടത്.

അവന്‍ മടിയില്‍ വെച്ച് താലോലിക്കുന്ന ആ പൂച്ചയെ ചൂണ്ടി  പറഞ്ഞു.

നിനക്ക് ഞാനെന്റെ മക്കളെയും, വീടുമൊക്കെ ഫോട്ടോയില്‍ കാണിച്ചു തന്നിട്ടില്ലെ, ആ വീടും എന്റെ മക്കളും, ഭാര്യയും ഒന്നും ഇപ്പോഴീ ഭൂമിയിലില്ല. ബഷാറിന്റെ സൈന്യം ഒരു രാത്രിയില്‍ എന്റെ ഗ്രാമം ബോംബിട്ട് തകര്‍ത്തു കളഞ്ഞു. തകര്‍ന്നു വീണ എന്റെ വീട്ടില്‍ നിന്ന് ജീവനോടെ എനിക്ക് തിരിച്ച് കിട്ടിയത് ഇവനെ മാത്രമായിരുന്നു.

ഈ പൂച്ചയാണിന്നെനിക്ക് ഭൂമിയിലുള്ള ഏക ബന്ധു.

എന്റെ ഭാര്യയുടെ ചൂട് കൊണ്ടുറങ്ങിയ, എന്റെ മക്കളുടെ കൂടെ ഓടിക്കളിച്ച ഈ പൂച്ചയാണിന്നെനിക്ക് ഭൂമിയിലുള്ള ഏക ബന്ധു.

ഒരു രാജ്യം എത്ര പെട്ടെന്ന് ഭൂമിയില്‍ നിന്ന് ഇല്ലാതാകുമെന്നും ഒരു ജനത എത്ര വേഗത്തില്‍ മേല്‍വിലാസം നഷ്ടമായ വരാകുമെന്നതിനും സിറിയയേക്കാള്‍ നല്ല ഉദാഹരണം മറ്റൊന്നില്ല. ദിവസവും അവിടെ നിന്നും കേള്‍ക്കുന്നത് ദുരിതപര്‍വ്വങ്ങളുടെ കണ്ണീര്‍ കഥകളാണ്.

ക്രൂരതയുടെ പര്യായമായ എതാനും ചിലരുടെ ചെയ്തികളില്‍ ദിവസവും പട്ടിണി കിടന്നും, ആയുധങ്ങള്‍ക്കിരയായും നൂറുക്കണക്കിന് കുഞ്ഞുങ്ങള്‍  മരിക്കുകയാണ് സിറിയയില്‍. ഇന്നും കേട്ടത് അവിടെ നിന്നും സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ വാര്‍ത്തയാണ്.

ഓരോ വാര്‍ത്ത കേള്‍ക്കുമ്പോഴും സിറിയയെ നരഭോജികളില്‍ നിന്ന് രക്ഷിക്കണേ എന്ന് സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഞാന്‍ അബു സാലയുടെ പൂച്ചയെ ഓര്‍ക്കും. എത്രയെത്ര മനുഷ്യര്‍ക്കാണ് യുദ്ധം പ്രിയപ്പെട്ടതൊക്കെ നഷ്ടമാക്കുന്നത്. 

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!
 

Follow Us:
Download App:
  • android
  • ios