Asianet News MalayalamAsianet News Malayalam

ഓഫീസില്‍ കുടുങ്ങിയ രണ്ടുപേര്‍!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • സതീഷ് ആറ്റൂര്‍ എഴുതുന്നു
rain notes Satheesh Attoor
Author
First Published Jul 20, 2018, 7:50 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

rain notes Satheesh Attoor

മുംബൈ നഗരത്തിലെ മഴ കാഴ്ചകള്‍ പലപ്പോഴും മഴയോടുള്ള ഇഷ്ടം തന്നെ മനസ്സില്‍ നിന്ന് പോകും വിധത്തിലാണ്. മഴ ശക്തിയായാല്‍ അഴുക്കു ചാലുകളിലെ മുഴുവന്‍ വൃത്തികേടുകളും റോഡിലെത്തും. ഗതാഗതം താറുമാറാകും, പ്രത്യേകിച്ച് സാധാരണക്കാരായ ജോലിക്കാരുടെ ആശ്രയമായ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ്. വഴിമദ്ധ്യേ കുടുങ്ങിപോകുന്ന യാത്രക്കാരില്‍ ഒരാളായി ഞാനും മാറിയിട്ടുണ്ട് പലപ്പോഴും.

അക്കാലത്തൊരു മഴക്കാലം. താമസം അന്ന് നവിമുംബൈയിലെ ബേലാപ്പൂര്‍ എന്ന സ്ഥലത്തായിരുന്നു. പതിവ് പോലെ രാത്രി തൊട്ട് തോരാതെ മഴ പെയ്തുകൊണ്ടിരുന്ന ഒരു ദിവസം. 

എന്നത്തേയും പോലെ ദിനചര്യകളൊക്കെ കഴിച്ചിട്ട് ഓഫീസില്‍ പോകാനായി ഇറങ്ങുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. പത്തുമിനിറ്റ് നടക്കണം റെയില്‍വേ സ്‌റ്റേഷനിലേക്ക്. ഓഫീസ് അന്ന് ബോംബെ ഫോര്‍ട്ട് ഏരിയ. മുംബൈ സി എസ് ടി സ്റ്റേഷനിന്ന് ഒരു 10 മിനിറ്റ് നടക്കണം. ബേലാപ്പൂരില്‍ നിന്നും ഇടക്കിടക്ക് സ്റ്റാര്‍ട്ടിങ് ട്രെയിന്‍ ഉള്ളത് കൊണ്ടും പൊതുവെ ഹാര്‍ബര്‍ ലൈനില്‍ തിരക്ക് താരതമ്യേന കുറവായതിനാലും ഇരിക്കാന്‍ സീറ്റ് കിട്ടി. ട്രെയിന്‍ പോകുമ്പോള്‍ ചില സ്ഥലത്തൊക്കെ പാളത്തില്‍ നിന്നും വെള്ളം ചീറ്റിത്തെറിക്കുന്ന കാഴ്ച്ച കാണാമായിരുന്നു.  ഏകദേശം ഒരുമണിക്കൂറിന് മേലെ യാത്ര കഴിഞ്ഞു സി എസ് ടി സ്‌റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോഴും നല്ല മഴയുണ്ടായിരുന്നു.

പൊതുവെ മഴയത്ത് റോഡിലൂടെയുള്ള  യാത്ര മനം മടുപ്പിക്കുന്നതാണ്.  ഓടയിലെ വെള്ളം റോഡിലേക്കൊഴുകാന്‍ തുടങ്ങും. ഫുട്പാത്തൊക്കെ ഉണ്ടെങ്കില്‍ പോലും പല ഭാഗങ്ങളിലും അതൊക്കെ പൊട്ടിയിട്ടുണ്ടാകും. ഒരുവിധം നടന്ന് ഓഫീസിലെത്തി. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ മാത്രമേ എത്തിയിട്ടുള്ളു. അന്ന് ഡെപോസിറ്റ് ചെയ്യേണ്ട ചെക്കുകളെല്ലാം സ്ലിപ് എഴുതി അടുത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് പോയി. ബാങ്കിലെ ഇടപാടുകള്‍ എല്ലാം കഴിഞ്ഞു മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞാണ് പുറത്തേക്കിറങ്ങിയത്. നോക്കുമ്പോള്‍ ഏകദേശം മുട്ടിനൊപ്പം വെള്ളമുണ്ട് റോഡിലൊക്കെ. 

ഒരുവിധം പാന്റൊക്കെ ചുരുട്ടിക്കയറ്റി തപ്പി തടഞ്ഞു നടന്ന് ഓഫീസിലെത്തുമ്പോഴും വേറാരും എത്തിയിട്ടില്ല.  മെല്ലെ മെല്ലെ ഓരോരുത്തരും വിളിച്ചു തുടങ്ങി. പാതി വഴിയില്‍ പെട്ട് പോയെന്നും ട്രെയിന്‍ എല്ലാം സര്‍വീസ് നിര്‍ത്തി എന്നും. അങ്ങനെ ഞങ്ങള്‍ രണ്ടു പേര് മാത്രം ഓഫീസില്‍.  ഉച്ചയോടു കൂടി ബസ് സര്‍വീസ് കൂടി നിലച്ചു. ജോലി സമയം കഴിഞ്ഞിട്ടും തിരിച്ചു പോകാന്‍ കഴിയാതെ അന്ന് രാത്രി ഞങ്ങള്‍ ഓഫീസില്‍ തന്നെ ഉറങ്ങി. സ്ത്രീകളടക്കമുള്ള പലരും പാതി വഴിയില്‍ പല പല സ്റ്റേഷനുകളില്‍ തങ്ങേണ്ടി വന്നു. പിറ്റേ ദിവസം ഓഫീസിന് അവധി കൊടുത്തു.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!​

ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!

ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍

മേഘ രാധാകൃഷ്ണന്‍: മഴക്കോട്ടിടാത്ത കുട്ടി

റോസ്ന റോയി'അത് പ്രേമലേഖനമല്ലാര്‍ന്നു സാറേ..'

ലിസ് ലോന: സ്വപ്നമല്ല, മുറിമുഴുവന്‍ വെള്ളം ഒലിച്ചിറങ്ങുകയാണ്!​

Follow Us:
Download App:
  • android
  • ios