Asianet News MalayalamAsianet News Malayalam

ഒമാനിലെ മാധവേട്ടന്‍

  • ദേശാന്തരത്തില്‍ സൈനുദ്ദീര്‍ പാടൂര്‍ 
Deshantharam Sainudheen Padoor

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Sainudheen Padoor

മാധവേട്ടനെ കാണണം എന്ന എന്റെ ഏറെ കാലത്തെ ആഗ്രഹം പറച്ചിലിനൊടുവിലാണ് സഹൃദയനായ കമ്പനി മാനേജര്‍ ശ്യാം സാറും, പാണ്ഡ്യന്‍ജിയും, സന്തോഷും, തോമച്ചായനും കൂടി സൊഹാറിലേയ്ക്ക് പുറപ്പെട്ടത്.

വളരെകാലം സൊഹാറിലുണ്ടായിരുന്ന എനിയ്ക്ക് മാധവേട്ടനെ കാണുന്നതിനും കൂടിയാണ് ഈ യാത്ര.

യാത്ര തുടരുന്നതിനിടയില്‍ ഞാനോര്‍ക്കുകയായിരുന്നു, ആരാണെനിക്ക് മാധേവട്ടന്‍? 

പ്രവാസത്തിന്റെ ആദ്യ കാലങ്ങളിലാണ് ആ ചോദ്യം വന്നു തറഞ്ഞുനിന്നത്. ഞാനന്ന് ഒമാനില്‍ വന്നിട്ട് വന്നിട്ട് ആറുമാസമായി. പറ്റിയ ജോലിയൊന്നും തരപ്പെട്ടില്ല. ഇനിയും ഇക്കയെ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. ആ അനിശ്ചിതാവസ്ഥയിലാണ് ആരോ മാധവേട്ടനെ കുറിച്ച് പറഞ്ഞത്. മാധേവേട്ടന്റെ ഹോട്ടല്‍,  കമ്പനികളില്‍ ജോലി ചെയ്തിരുന്ന പലരുടെയും ഇടമാണ്. അതിനാല്‍, മാധവേട്ടന് ഒരു പാട് പേരെ പരിചയമുണ്ട്. ആ പരിചയം ഉപയോഗിച്ച് അദ്ദേഹം പലരെയുംനല്ല ജോലിയില്‍ കയറാന്‍ സഹായിച്ചിട്ടുണ്ട്. 

ഞാനും ചെന്നു. മാധവേട്ടനെ കണ്ടു. കാര്യം പറഞ്ഞു തീരുമ്പേഴേക്കും മാധവേട്ടന്‍ എന്നെ അവരുടെ റൂമിലേയ്ക്ക് കൂട്ടികൊണ്ടു പോയി.

'ഇതാണ് നമ്മുടെ റൂം. മോനിവിടെ കിടന്നോ. ഭക്ഷണം മ്മളെ ഹോട്ടലീന്ന് കഴിച്ചോളൂട്ടൊ'- മാധവേട്ടന്‍ പറഞ്ഞു. ഞാന്‍ ചുറ്റും നോക്കി, തലങ്ങും വിലങ്ങുമായി മുറി നിറയെ ആളുകള്‍. ചിലര്‍ പത്രം വായിക്കുന്നു. ചിലര്‍ കത്തെഴുതുന്നു. ഒരാള്‍ പറഞ്ഞതിങ്ങിനെ: 'എന്റെ പൊന്നിഷ്ടാ, ഞാനേയ് കൊതു കടിച്ചപ്പൊ കൊതുകിനെ അടിക്കാനായി എഴുന്നേറ്റതാ. അപ്പഴത്തേക്കും കിടന്ന സ്ഥലം പോയി. 

എല്ലാവരേയും നിസ്വാര്‍ത്ഥമായി തീറ്റി പോറ്റുന്നത് മാധേവട്ടനാണ്.  ആ വലിയ മനുഷ്യനോട്  വലിയ ആദരവാണ് തോന്നിയത്. മരുഭൂമിയിലെ മഴത്തുള്ളിപോലെ കനിവാര്‍ന്ന ഹൃദയസ്പര്‍ശം. ഞാനും ആ കനിവിന്റെ ഭാഗമായി. 

ഒരു ദിവസം ക്രിക്കറ്റ് കളിയുടെ കമന്ററി കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്നില്‍ നിന്നും ബലമായി റേഡിയോ പിടിച്ചു വാങ്ങികൊണ്ട് മാധവേട്ടന്‍ പറഞ്ഞു: 
'ആദ്യം ഇത് നീ നിര്‍ത്തണം, എന്നാലേ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത ഉണ്ടാവുള്ളൂ'

'ഹലോ സൊഹാറെത്തി'-ശ്യാം സാറിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്നത്.

സൊഹാര്‍ സൂഖിലെ കോര്‍ണീഷില്‍ അവരെ നിര്‍ത്തി പരിചയമുള്ള ഉമ്മര്‍ക്കയുമായി ഞാന്‍ മാധവേട്ടനെ കാണാനായി ഹോട്ടലിലേക്കു നടന്നു. ഉമ്മര്‍ക്കയാണ് പറഞ്ഞത്: ''മാധവന്‍ ഹോട്ടല് വിറ്റു. നിന്നെ പോലെ ആ റൂമില്‍ കഴിഞിരുന്ന തോമസാണ് അതെടുത്തത്. നാട്ടിലുള്ള ഭാര്യയുടെ അസുഖം കാരണമാണ് ഹോട്ടല്‍ വിറ്റത്'.

ഹോട്ടലിലെത്തിയപ്പോഴാണ് അറിഞ്ഞത്, മാധവേട്ടന്‍ തോമസിന്റെ മകളെ കൊണ്ടുവിടാനായി അവരുടെ വീട്ടിലേയ്ക്ക് പോയിരിക്കുന്നു എന്ന്. മാധവേട്ടനെ കാണണം എന്ന എന്റെ ആഗ്രഹം മാനിച്ച് ഉമ്മര്‍ക്ക വീണ്ടും എന്നോടൊപ്പം വന്നു..

തോമസ് കുടുംബവുമായി താമസിക്കുന്ന വീടെത്തിയ ഞങ്ങള്‍ ബെല്ലടിച്ചു. കതക് തുറന്നത് ഒരു കൊച്ചു കുട്ടിയായിരുന്നു.മാധവേട്ടനെ വിളിക്കൂ എന്ന് പറഞ്ഞപ്പോള്‍ ആ കുട്ടി പറഞ്ഞു: 'അങ്കിള് ക്രിക്കറ്റ് കാണേ ടിവി യില്'.

ശബ്ദം കേട്ടാവണം മാധവേട്ടനും പുറത്തേക്കു വന്നു. ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നു പോയി. എല്ലും തോലും മാത്രമായ ഒരസ്ഥിക്കൂട് പോലെ. നടക്കാന്‍ പോലുമാവാതെ. 

അറിയാതെ ഞാന്‍ പറഞു പോയി: ' ഈ അവസ്ഥയില്‍ എങ്ങിനെ ജോലി ചെയ്യുന്നു'

'അതിന് ഞാന്‍ ജോലി ചെയ്യണില്ലാലോ. തോമസിന്റെ ദയയില്‍ അവനൊരു ഭാരമായി ഞാനിങ്ങനെ'

പറഞ്ഞു തീരുമ്പോഴേക്കും ആ വലിയ മനുഷ്യന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. അധികനേരം അവിടെ നില്‍ക്കാന്‍ എനിക്കുമാവാതെയായി. കൂടുതല്‍ ചോദിച്ച് ആ വലിയ മനസ്സിനെ വേദനിപ്പിക്കേണ്ടന്നു കരുതി. 

യാത്ര പറഞ്ഞിറങ്ങാന്‍ നേരം എന്റെ മനസ്സിലെ സംശയയദുരീകരണത്തിനായി ഞാന്‍ മാധവേട്ടനോട് ചോദിച്ചു: 'അല്ല മാധവേട്ടാ ക്രിക്കറ്റ് കളിയൊക്കെ ഇപ്പൊ ഇഷ്ടാണോ. ആ മോള് പറഞു മാധവേട്ടന്‍ കളി കാണേണ് എന്ന്'

'ഈ കളി എനിക്കിന്നും ഇഷ്ടമല്ല പക്ഷെ കുട്ടികള്‍ക്ക് ഈ കളി ഇഷ്ടമാണ്. തോമസിന് ഈ കുട്ടികളേയും'...

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

Follow Us:
Download App:
  • android
  • ios