Asianet News MalayalamAsianet News Malayalam

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

  • ദേശാന്തരത്തില്‍ മീര കെ.ബി
Deshantharam Meera KB

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Meera KB

2015 ലാണ് ആദ്യമായി ഭര്‍ത്താവിനൊപ്പം ഞാന്‍ ആഫ്രിക്കയിലെ അംഗോള എന്ന രാജ്യത്തു വരുന്നത്. ഈ രാജ്യത്ത്  ആളുകള്‍ മുഖ്യമായി സംസാരിക്കുന്ന ഭാഷ 'പോര്‍ട്ടുഗീസ് ' ആണ്. ഇംഗ്ലീഷ് അറിയുന്നവരും, സംസാരിക്കുന്നവരും  വളരെ ചുരുക്കം മാത്രം. പത്തു  വര്‍ഷത്തോളമായി ഭര്‍ത്താവ് ഇവിടെ ജോലി ചെയ്യുന്നതിനാല്‍ പോര്‍ട്ടുഗീസ് ഭാഷ വൃത്തിയായി കൈകാര്യം ചെയ്യും. എന്നാല്‍, ഇവിടെ എനിക്ക് വില്ലനായതും ഈ ഭാഷ  തന്നെ ആയിരുന്നു.

എയര്‍പോര്‍ട്ടില്‍ എത്തിയതും കടിച്ചാല്‍ പൊട്ടാത്ത ഈ ഭാഷ കേട്ടു ഞാന്‍ അമ്പരന്ന് നിന്നു. മറ്റു രാജ്യങ്ങളിലെ പോലെ സ്വതന്ത്രമായി റോഡിലൂടെ തനിയെ ഇറങ്ങി നടക്കാനോ, തനിച്ചു കടയില്‍ പോവാനോ ഉള്ള ചുറ്റപാടല്ല ഇവിടെ പൊതുവെ. കാരണം കള്ളന്മാരും പിടിച്ചുപറിക്കാരും ഇഷ്ടംപോലെ ഉള്ള സ്ഥലമാണ് അംഗോള. ഞങ്ങള്‍ ലുവാണ്ട എന്ന സ്ഥലത്തായിരുന്നു ആദ്യം. പിന്നീട് ഭര്‍ത്താവിന്റെ ജോലി സംബന്ധമായ ആവശ്യം കാരണം ഒരാഴ്ചയ്ക്കുള്ളില്‍ അംഗോളയിലെ തന്നെ  'കബിന്ദ' എന്ന മറ്റൊരു പ്രവിശ്യയിലേക്ക് പോയി. പെട്ടിയും വട്ടിയുമായി അങ്ങോട്ടേക്ക് യാത്ര തിരിച്ചു ഒരു മണിക്കൂര്‍ വിമാന മാര്‍ഗം സഞ്ചരിച്ചു അവിടെത്തി പെട്ടു. വളരെ ചെറിയതും ശാന്തവുമായ സ്ഥലമായിരുന്നു കബിന്ദ. എങ്കിലും കള്ളന്മാരുടെ ശല്യത്തിന് കുറവൊന്നുമില്ലായിരുന്നു. സൂക്ഷിച്ചു നിന്നില്ലെങ്കില്‍ നമ്മളെ തന്നെ പൊക്കിക്കൊണ്ട് പോവുന്ന അവസ്ഥ. അവിടെയും ആളുകളുടെ ആശയ വിനിമയം എല്ലാം  പോര്‍ട്ടുഗീസ് ഭാഷയില്‍ തന്നെ.

തേന്മാവിന്‍ കൊമ്പത്തെന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഭാഷ അറിയാതെ വട്ടം ചുറ്റുന്ന പോലായി അവിടുത്തെ എന്റെ ആദ്യ ദിനങ്ങള്‍.  സഹായത്തിന് വീട്ടുജോലിക്കാരി ഉള്ളത് ആണ് ഭാഷ പഠിക്കുവാന്‍ ഉള്ള ഏകമാര്‍ഗം. എനിക്ക് ഭാഷ അറിയില്ല എന്നുള്ളത് അറിയുന്നതിനാല്‍, അവള്‍ അത് എന്നെ കളിയാക്കാന്‍ ശരിക്കും വിനിയോഗിച്ചു എന്ന് പറയാം. ഞാന്‍ ആംഗ്യത്തിലൂടെയും മറ്റുമായി കാര്യങ്ങള്‍ നടത്തിപ്പോന്നു. പക്ഷെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ അത്യാവശ്യം പിടിച്ചു നില്‍ക്കാനുള്ളതൊക്ക ഞാന്‍ വശമാക്കി.

കൈക്കൂലി ഇവിടെ സാര്‍വത്രികമാണ്. ചെറുകിട ജോലി ചെയ്യുന്നവര്‍ മുതല്‍ ഗവണ്‍െമന്റ് ജോലി ഉള്ള ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ കൈകൂലി ചോദിച്ചു വാങ്ങാന്‍ ഒരു മടിയും കാണിക്കാറില്ല അത് സ്ത്രീകള്‍ ആയാലും പുരുഷന്മാരായാലും. എന്ത് കാര്യം സാധിക്കുവാനും

ജീവിത ചിലവുകള്‍ വളരെ കൂടുതലാണ്. ചെറുപ്രായങ്ങളില്‍ തന്നെ പെണ്‍കുട്ടികള്‍ അമ്മമാരാവുന്നു. എന്നാല്‍ മൂന്നോ നാലോ അഞ്ചോ കുട്ടികളൊക്കെ ആയി പ്രായം ഏറെ ചെന്നിട്ടുമാണ് മിക്കവരും വിവാഹം കഴിക്കുന്നത്. മിക്ക സ്ത്രീകളും സ്വയം ഒരു തൊഴില്‍ കണ്ടുപിടിച്ചു ജീവിക്കുന്നു.

ലെബനീസ് , പോര്‍ട്ടുഗീസ് ആളുകളുടെ മേല്‍ക്കോയ്മയാണ്  ഇവിടുത്തെ വ്യവസായിക-കച്ചവട രംഗങ്ങളില്‍ കൂടുതല്‍. ചെറിയ രീതിയില്‍ ഇന്ത്യക്കാരുംഇതില്‍ ഉള്‍പ്പെടുന്നു. ചൈനീസ് ജനതയും  ഇവിടെ കച്ചവടവും കൃഷിയും മറ്റുമൊക്കെ ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ്.

സമ്പന്നരും പട്ടിണിപാവങ്ങളും ഒരുപാടുളള ഇടമാണിത്. പാവങ്ങളെ സഹായിക്കാന്‍ സമ്പന്നര്‍ മിനക്കെടാറില്ല. കുപ്പത്തൊട്ടിയില്‍ നിന്നും മറ്റും  ഭക്ഷണം ചികഞ്ഞു കഴിക്കുന്നവര്‍ ഏറെ. പട്ടിണിമൂലവും, വൃത്തിഹീനമായ അന്തരീക്ഷം കൊണ്ടും, കൊതുകുകള്‍ മൂലവും വളരെ മാരകമായ അസുഖങ്ങള്‍ ഇവിടെ പടര്‍ന്നു പിടിക്കുന്നത് സാധാരണം മാത്രം. എയ്ഡ്സ് രോഗികളുടെ എണ്ണവും കുറവല്ല എന്നാല്‍  ചികില്‍സിക്കാന്‍  നല്ലൊരു ആശുപത്രി ഇല്ല എന്നതും ഖേദകരമാണ്.

മരണം വരെ ഇവര്‍ ആഘോഷത്തോടെയാണ് നടത്തുന്നത്. പാട്ടും നൃത്തവും മദ്യവും ഭക്ഷണവുമെല്ലാം ആയി, വളരെ ചെറിയ ചടങ്ങുകള്‍ വരെ ഇവര്‍ സന്തോഷത്തോടെ കൊണ്ടാടുന്നു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന, തകര പാട്ടകൊണ്ടു മറച്ച ഒറ്റമുറി വീടുകളില്‍,  ചെറിയ ബള്‍ബ് വെളിച്ചത്തില്‍ ജീവിക്കുന്ന മറ്റൊരു അംഗോളന്‍ ജനതയുടെ മുഖവും നമുക്കിവിടെ കാണാം.

ഒരു പക്ഷെ വിശക്കുന്ന വയറിനുവേണ്ടി ആവാം, ഇവിടുത്തെ കുഞ്ഞുങ്ങള്‍ വരെ പിടിച്ചു പറിയുടെയും മോഷണത്തിന്റെയും വഴിയിലേക്ക് നീങ്ങുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞ് വീണ്ടും ഇവിടെ വന്നപ്പോഴും കാര്യങ്ങളില്‍ വല്യ മാറ്റങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. കുറെ ഏറെ ബഹുനില കെട്ടിടങ്ങളും വ്യവസായങ്ങളും ഒക്കെ വളര്‍ന്നു. എങ്കിലും ഒരു ഭാഗത്തു പട്ടിണിയും പരിവട്ടവും, അടിസ്ഥാന സൗകര്യമില്ലായ്മയും തന്നെ. 

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!
 

Follow Us:
Download App:
  • android
  • ios