Asianet News MalayalamAsianet News Malayalam

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

  • ദേശാന്തരത്തില്‍ മുഹമ്മദ് അഷ്‌റഫ്
Deshantharam Muhammad Ashraf

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Muhammad Ashraf

ഫാം ഹൗസിന്റെ ഗേറ്റു കടന്നു വിജനമായ റോഡിലൂടെ ഞാന്‍ വാഹനം ഓടിച്ച് തുടങ്ങി. ജുമുഅ നമസ്‌കാരത്തിനായി ഒരു പള്ളി എന്നതായിരുന്നു ലക്ഷ്യം. പരിസരം പരിചയമില്ലാത്തതിനാല്‍ ഒരു പിടിയുമില്ലായിരുന്നു. കൂട്ടുകാരുമായി, ആഴ്ചയുടെ അവസാനം ചിലവഴിക്കാന്‍ വന്നു താമസിച്ചതാണ് ആ ഫാം ഹൗസില്‍. 

കിലോമീറ്ററുകളോളം ഒരു നേര്‍രേഖയായി കിടന്നിരുന്ന റോഡിന്റെ ഇരുവശത്തെയും ഫാമുകളുടെ ഗേറ്റുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നുവെങ്കിലും അതിനപ്പുറത്ത് മരുഭൂമിയുടെ എല്ലാ കാഠിന്യത്തെയും അതി ജീവിച്ചു ഉയര്‍ന്നു നില്‍ക്കുന്ന പച്ചപ്പുകള്‍.

മരുഭൂമി എന്ന നെരിപ്പോടിനെഭൂമിയിലേക്ക് ജീവജലമായ് പകര്‍ന്നു ജൈവ വൈവിധ്യങ്ങളുടെ പച്ചപ്പ് വളര്‍ത്തിയെടുത്ത ഒരു പ്രദേശമാണ് അത്; ഒപ്പം ബെന്യാമിന്റെ ആട് ജീവിത കഥയിലെ കണ്ണ്‌നീരുപ്പു ഫലഭൂയിഷ്ടമാക്കിയ മണ്ണും.

ഒരു നേര്‍ത്ത ബാങ്ക് വിളിയുടെ ശബ്ദം കര്‍ണ്ണപടങ്ങളില്‍ വന്നു തട്ടിയ ദിശയിലേക്കു ഞാന്‍ വാഹനം തിരിച്ചു വിട്ടു. എങ്കിലും ലക്ഷ്യസ്ഥാനം കണ്ടെത്തുവാന്‍ കഴിയുമോ എന്ന ആശങ്കയില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നപ്പോഴാണ് ദൂരെ വെള്ളത്തൊപ്പി ധരിച്ച ഒരു രൂപം പ്രതീക്ഷയായ് കണ്ണുകളില്‍ വന്നു പതിച്ചത്.

പരിസരം മറന്നു റോഡിനു വശത്ത് കൂടെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന അയാളുടെ ചലനം നടത്തത്തിനും ഓട്ടത്തിനും ഇടയിലായിരുന്നു. വാഹനത്തിന്റെ ശബ്ദം കേട്ടപ്പോള്‍ തിരിഞ്ഞു നോക്കിയ അയാളുടെ അടുത്ത് ഞാനെന്റെ വാഹനം നിര്‍ത്തി.

'ബായിസാബ് ...മസ്ജിദ് കിദേര്‍ ഹേ? ആപ് മസ്ജിദ് മേം ജാതാ ഹേ? 

'ആ ഓ മേരാ പാസ്... '

എന്റെ ചോദ്യങ്ങള്‍ക്ക് ബംഗാളി കലര്‍ന്ന ഹിന്ദിയില്‍ മറുപടി പറഞ്ഞ അയാള്‍ എന്റെ ക്ഷണം സ്വീകരിച്ച് വാഹനത്തിലേക്കു കയറി. മരുഭൂമിയുടെ ചൂടില്‍ കാഠിന്യത്തില്‍ നിന്നും ശീതികരിച്ച കാറിന്റെ തണുപ്പിലേക്ക് കയറി ഇരുന്ന അയാള്‍ കാറിനകത്തിരിക്കുന്ന വെള്ളക്കുപ്പി കണ്ടപ്പോള്‍ അതിലേക്കുറ്റു നോക്കി. 

'സാബ് ഞാന്‍ ഇത് കുടിച്ചോട്ടെ'

'വേണ്ട... അത് കൊള്ളില്ല. അത് കുറെ ദിവസമായി ഈ വണ്ടിയില്‍ കിടക്കുന്നതാണ്. ഞാന്‍ കുടിച്ചതിന്റെ ബാക്കിയാണ്'

വക വയ്ക്കാതെ അത് എടുത്ത് കുടിച്ച് കൊണ്ടിരുന്നപ്പോഴാണ് അയാളുടെ നഖത്തിലും, കൈവിരലുകളിലെ രേഖകളിലും പറ്റിപ്പിടിച്ച് കിടക്കുന്ന മണ്ണും, കമ്പോസ്റ്റ് വളത്തിന്റെ അംശങ്ങളും ആ മരുഭൂമിയിലെ പച്ചപ്പിന്റെ വിരലടയാളമായി എന്റെ ദൃഷ്ടിയില്‍ പതിഞ്ഞത് .

ഒമര്‍ എന്ന് പേര് പറഞ്ഞ അയാളുമായി അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ സംസാരിച്ചു കൊണ്ടിരുന്നു. രണ്ടാമത്തെ ബാങ്ക് വിളികഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പള്ളിയുടെ പരിസരത്ത് എത്തി. പള്ളിയില്‍ ഇതേ പോലെ അനേകരെ കണ്ടു. 

ആട് ജീവിതത്തിലെ മജീദിന്റെ രൂപവും ഗന്ധവുമായി വന്ന അവരുടെയെല്ലാം മുഖത്ത് മരുഭൂമി വീഴ്ത്തിയ കരിവാളിപ്പുകള്‍ തെളിഞ്ഞു കണ്ടിരുന്നു; എങ്കിലും പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടിരുന്ന അവരുടെയെല്ലാം മുഖത്ത് കൂടു തുറന്നു വിട്ട ആട്ടിന്‍പറ്റങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ആഘോഷം നിറഞ്ഞു കണ്ടു. 

നമസ്‌കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ ഞാന്‍ എന്റെ പിറകിലെ വരിയില്‍ കയ്യും കണ്ണും മുകളിലേക്ക് ഉയര്‍ത്തി ഇരിക്കുന്ന ഒമറിന്റെ തോളില്‍ ഒന്ന് പതുക്കെ തട്ടി.

'വരുന്നോ....ഞാന്‍ തിരിച്ചിറക്കാം ....'

'വേണ്ട...സാബ് ....ഞാന്‍ നടന്നു പൊയ്‌ക്കൊള്ളാം ......'

പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഉമറിനെ ഒന്ന് കൂടെ ഞാന്‍ തിരിഞ്ഞു നോക്കി. അയാള്‍ വീണ്ടും കൈകള്‍ ഉയര്‍ത്തി കണ്ണുകള്‍ കൂമ്പി പ്രാര്‍ത്ഥനയിലേക്കു മുഴുകിയിരിക്കുന്നു.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'
 

Follow Us:
Download App:
  • android
  • ios