ആ മഴ ഇനിയും തോര്‍ന്നിട്ടില്ല സി സന്തോഷ് കുമാര്‍ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

രാവിലെ ആറ് നാല്‍പത്തിരണ്ടിനുള്ള മഴയ്ക്കു പോകാന്‍ വന്നതാണ്.

പ്ലാറ്റ്‌ഫോമിനെ പൊതിഞ്ഞു നിന്ന ഇരുട്ടിനെ കാക്കകള്‍ കരഞ്ഞു വെളുപ്പിച്ചിരുന്നു. ഇപ്പോള്‍ അവ ഇടവപ്പാതിയുടെ നനഞ്ഞ മൗനം അനത്തി കുടിച്ചു കൊണ്ട് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ നിരന്നിരിക്കുന്നുണ്ട്.

മഴയ്ക്കു തല വച്ചു മരിച്ചവരുടെ ഛായാചിത്രങ്ങള്‍ പ്ലാറ്റ്‌ഫോമിന്റെ ചുവരുകളില്‍ മാല ചാര്‍ത്തി വച്ചിട്ടുണ്ട്. അവയ്ക്കു മുന്‍പില്‍ ചന്ദനത്തിരികള്‍ എരിയുന്നു.

ആറ് നാല്പത്തി രണ്ടിന്റെ മഴയ്ക്കു പോകാന്‍ വളരെക്കുറച്ചു പേരേ ഉണ്ടായിരുന്നുള്ളു. അവരെല്ലാം കൗണ്ടറിനു മുമ്പില്‍ ടിക്കറ്റിനു ക്യു നില്‍ക്കുകയാണ്. അവരില്‍ പലരുടെയും മുഖത്ത് പരിഭ്രമം കാണാമായിരുന്നു.അവരൊക്കെ മഴ കണ്ടിട്ടുണ്ടെന്നല്ലാതെ, മഴയില്‍ കയറാന്‍ പോകുന്നത് ആദ്യമായിട്ടാണെന്ന് വ്യക്തമായിരുന്നു. മഴ വരുന്നതിന് തൊട്ടുമുമ്പു മാത്രമേ ടിക്കറ്റ് കൊടുക്കുമായിരുന്നുള്ളു. മഴയുടെ കാര്യമല്ലേ. വരും വരും എന്ന് മോഹിപ്പിച്ചിട്ട് വരാതിരുന്ന എത്രയോ മഴകളുണ്ട്.ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്കു വന്ന എത്ര തന്നെ മഴകളില്ല!

മഴയുടെ മൊബൈല്‍ ആപ് വന്നതോടെ കാര്യങ്ങള്‍ ഭേദപ്പെട്ടിട്ടുണ്ട്. രഹസ്യങ്ങളൊന്നും മഴയ്ക്ക് ഒളിക്കവയ്യെന്നായിട്ടുണ്ട്. വരവും പോക്കും വൈകലും ഇരമ്പവും എന്തിന് ഒപ്പമുള്ള കാറ്റേതെന്നു വരെ വിരല്‍ത്തുമ്പിലറിയാമെന്നായിട്ടുണ്ട്.

ആപ് തുറന്നു നോക്കുമ്പോള്‍ മഴ പുറപ്പെട്ടിട്ടുണ്ട്. പക്ഷേ പതിനെട്ടു മിനുട്ട് വൈകിയാണു വരുന്നത്. അടുത്ത സ്റ്റേഷന്‍ മുളന്തുരുത്തി. കാഞ്ഞിരമറ്റം സ്‌റ്റേഷന്‍ കഴിഞ്ഞു വേണം വൈക്കം റോഡ് എത്താന്‍. ടിക്കറ്റ് കൗണ്ടറിനു മുമ്പില്‍ നില്‍ക്കുന്നവര്‍ കാല്‍ കഴച്ച് ഒറ്റക്കാലില്‍ നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.

സീസണ്‍ ടിക്കറ്റെടുത്തത് എത്ര നന്നായി.പോരാത്തതിന് സുപ്പര്‍ ഫാസ്റ്റ് സീസണ്‍ ടിക്കറ്റുമാണ്. ഏതു മഴയില്‍ വേണമെങ്കില്‍ കയറാം. മഴയില്‍ കയറുന്ന കാര്യത്തില്‍ ലാഭനഷ്ടങ്ങള്‍ അങ്ങനെ നോക്കേണ്ടതില്ല. ഒരിക്കല്‍ ഓര്‍ഡിനറി ടിക്കറ്റ് എടുത്ത് സൂപ്പര്‍ഫാസ്റ്റ് മഴയില്‍ കയറി പെട്ടു പോയിട്ടുണ്ട്. സൂപ്പര്‍ഫാസ്റ്റ്് മഴയില്‍ കൊടുങ്കാറ്റിന്റെ സ്‌ക്വാഡ് ഉണ്ടാവുമെന്നറിഞ്ഞില്ല. ഒരു ഇടവപ്പാതിമൊത്തം യാത്ര റദ്ദുചെയ്ത് ശിക്ഷ വിധിച്ചു കളഞ്ഞു. അതില്‍പ്പിന്നെ മഴയുമായി ബന്ധപ്പെട്ടതെന്തും അതീവ ഗൗരവത്തിലേ എടുത്തിട്ടുള്ളു. മഴ പോയാലും നമ്മള്‍ ബാക്കി വേണ്ടേ!

ആറ് നാല്‍പത്തിയഞ്ചായി. ടിക്കറ്റ് കൗണ്ടര്‍ ഇനിയും തുറന്നിട്ടില്ല. മഴയുടെ വരവിനെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റും ഇല്ല. മൊബൈലില്‍ മഴയുടെ ആപ് തുറന്നു നോക്കി. മധുരപ്പതിനേഴ് സ്റ്റേഷനില്‍ നിന്ന് കൃത്യം പതിനെട്ടു മിനുട്ട് വൈകി പുറപ്പെട്ടിട്ടുണ്ട്. കാഞ്ഞിരമറ്റത്ത് പക്ഷേ എത്തിയിട്ടില്ല.

'സ്‌പോട്ട് യുവര്‍ മഴ' ഒന്നുകൂടി ഞെക്കി. ആറ് നാല്‍പത്തി രണ്ടിന്റെ ,പതിനെട്ടു മിനുട്ട് വൈകിയോടുന്ന മഴ കാഞ്ഞിരമറ്റത്തിന് ഇടയ്ക്കു വച്ച് അതു വരെ കേട്ടിട്ടില്ലാത്ത ഒരു കാറ്റിനൊപ്പം പശ്ചിമഘട്ടത്തിലേക്ക് ഒളിച്ചോടിയിരിക്കുന്നു! ലേറ്റസ്റ്റ് അപ്‌ഡേറ്റ് .

മഴയെത്തേണ്ടിയിരുന്ന രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓവര്‍ ബ്രിഡ്ജ് ഓടിക്കയറി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ കിതച്ചെത്തി വിവരം ധരിപ്പിച്ചു.

സ്റ്റേഷന്‍ മാസ്റ്ററും ടിക്കറ്റ് ക്ലാര്‍ക്കും കൈയില്‍ ചുവപ്പും പച്ചയും കൊടികള്‍ ചുരുട്ടിപ്പിടിച്ച് നീല യൂണിഫോം ധരിച്ചു നിന്ന സിഗ്‌നല്‍മാനും എന്നെ അടിമുടി നോക്കി.

'ഇതു നല്ല കൂത്ത്. ഒളിച്ചോടാന്‍ മഴയെന്താ ട്രെയിനാണോ? 'സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉഗ്ര ദൃഷ്ടിയോടെ പുറത്തേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു.

ഞാന്‍ കാലുകള്‍ പിന്നോക്കം വച്ചു.

ആദ്യമായി മഴയില്‍ കയറാന്‍ ടിക്കറ്റിനു ക്യു നിന്നു മടുത്തവരുടെ പൊട്ടിച്ചിരി എനിക്കു മുകളില്‍ ഉയര്‍ന്നു.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച് കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!​

ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!

ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍

മേഘ രാധാകൃഷ്ണന്‍: മഴക്കോട്ടിടാത്ത കുട്ടി

റോസ്ന റോയി'അത് പ്രേമലേഖനമല്ലാര്‍ന്നു സാറേ..'

ലിസ് ലോന: സ്വപ്നമല്ല, മുറിമുഴുവന്‍ വെള്ളം ഒലിച്ചിറങ്ങുകയാണ്!​

സതീഷ് ആറ്റൂര്‍: ഓഫീസില്‍ കുടുങ്ങിയ രണ്ടുപേര്‍!

അഞ്ജു ഒ.കെ: മഴ പെണ്ണാണോ?

അമല്‍ പത്രോസ് : മഴയ്ക്ക് ഒരു ചുവന്ന പൊട്ട്

ഹസീന ടി: ചോരുന്ന കൂരയോട് മഴ ചെയ്യുന്നത്