Asianet News MalayalamAsianet News Malayalam

അങ്ങനെ ഞാനും  നോമ്പുകാരിയായി...

  • ദേശാന്തരത്തില്‍ ജിന്‍സി ജോസഫ് പാല 
Deshantharam Jincy Joseph Pala
Author
First Published Jun 12, 2018, 7:27 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Jincy Joseph Pala

ജിദ്ദ നഗരം, വെളിച്ചത്തില്‍ കുളിച്ചു കിടക്കുന്ന ഓര്‍മ്മ തന്നത് ഒരു നോമ്പുകാലമായിരുന്നു.

ഇന്നല്ല, ഏഴെട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ്, ജിദ്ദയില്‍ എത്തുമ്പോള്‍ എനിക്ക് നോമ്പിനെ കുറിച്ചോ റംസാന്‍ എന്ന പവിത്ര മാസത്തെ കുറിച്ചോ കൂടുതല്‍ ഒന്നും അറിയില്ല. ഒരിക്കല്‍ ഈരാറ്റുപേട്ട പള്ളിയില്‍ കണ്ട നിറമുള്ള കാഴ്ച മാത്രമാണ് ഈ മാസത്തെ കുറിച്ചുള്ള എന്റെ ചെറിയ ഒരോര്‍മ്മ. കാരണം, ഞാന്‍ താമസിക്കുന്ന പാലായില്‍ മുസ്ലിംകള്‍ കുറവ് എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഇത്തരം ആഘോഷങ്ങളെ കുറിച്ചും അറിവ് കുറവ്. പഠിച്ചതും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളിലായതു കൊണ്ട് തന്നെ മറ്റു മതക്കാര്‍ കൂട്ടുകാരായി കിട്ടുന്നതും കുറവ് തന്നെ. നമ്മളൊക്കെ മനുഷ്യനെ കുറിച്ചും മറ്റു മതങ്ങളെ കുറിച്ചും ഒക്കെ പഠിച്ചു തുടങ്ങുന്നത് തന്നെ കൂട്ടുകാരില്‍ നിന്നും മറ്റുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നുമൊക്കെ ആണല്ലോ. 

ജിദ്ദയില്‍ എത്തിയ ശേഷമാണ്, മുസ്ലിം മതവിശ്വാസികളുടെ കൂടെ ഇടപഴകുന്നത്. ഇസ്ലാം മതവിശ്വാസികളുടെ സംസ്‌കാരം അവര്‍ 'ഒത്തുചേര്‍ന്നു പങ്കിടുന്ന സ്‌നേഹമാണ്' എന്നൊക്കെ പഠിച്ചത്. വിശുദ്ധ ഖുര്‍ ആന്‍ വാക്യങ്ങള്‍ എഴുതിയ നഗരകമാനങ്ങള്‍ കാണുമ്പോള്‍ എന്താണ് ഇതെന്ന് അറിയാതെ  ഈജിപ്ഷ്യന്‍കാരിയായ മറിയയോട് ചോദിച്ചിട്ടുണ്ട്. പാകിസ്ഥാന്‍കാരനായ ഡ്രൈവര്‍ ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന് ചിലതൊക്കെ പറഞ്ഞു തരാറുമുണ്ട്. അങ്ങനെയാണ് ഇനിയും എന്തൊക്കെയോ നമ്മള്‍ അറിയാന്‍ കിടക്കുന്നു, നമ്മള്‍ അറിയുന്നതെല്ലാം ഇത്തിരിയേ ഉള്ളു എന്നോക്കെ തോന്നിപ്പോയത്.

അങ്ങനെയൊരു നാളിലായിരുന്നു ജിദ്ദയില്‍ വെച്ച്, റംസാന്‍ വന്നത്. എല്ലാവരുടെയും മുഖത്ത് കാണുന്ന സന്തോഷം കണ്ട് ഞാനും അറിയാതെ സന്തോഷിച്ചു. നഗരങ്ങള്‍ പതിവുപോലെയല്ല, വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തോരണങ്ങള്‍ നഗരത്തില്‍ എല്ലായിടത്തും തൂക്കിയിട്ടുണ്ട്. എവിടെയും ഉത്സവമയം. പതിവുപോലെ ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ വിളിച്ചു പറഞ്ഞു, 'നാളെ മുതല്‍ ഡ്യൂട്ടി സമയത്തില്‍ വ്യത്യാസം ഉണ്ട്. ആറു മണിക്കൂര്‍ മാത്രമേ ജോലിയുള്ളൂ.' അതെന്താ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് മലയാളിയായ സൂപ്പര്‍ വൈസര്‍ വിവരിച്ചു: 'ഇത് റംസാന്‍ മാസം ആണ് ഈ മാസത്തില്‍ എല്ലാവരും നോമ്പ് എടുക്കും. അതുകൊണ്ട് തന്നെ ജോലിസമയത്തില്‍ കുറവും കാണും. കൂടാതെ ഈ മാസത്തിന്റെ അവസാനം ബോണസും സമ്മാനങ്ങളും കാണും'.

ഞാനും പതിയെ ചിരിച്ചു, എന്തിനാണ് ഞാന്‍ നോമ്പ് എടുക്കുന്നത്, അറിയാത്ത ഒരു മതത്തെ കുറിച്ച് ഞാന്‍ പഠിക്കുകയാണോ അതോ അനുസരിക്കുകയോ? ക്രിസ്തുമസിനും, ഈസ്റ്ററിനുമെടുക്കുന്ന നോമ്പോര്‍മ്മകള്‍ മാത്രമല്ലേ എനിക്ക് അറിയൂ. അതിനപ്പുറം ഈ പറയുന്ന നോമ്പിനെകുറിച്ച് ഒന്നും അറിയില്ല. മാംസം, മീന്‍, പാല്‍, മദ്യം തുടങ്ങിയവ ഒഴിവാക്കിയാല്‍ തീര്‍ന്നു ഞങ്ങടെ നോമ്പ്. കൂടെ താമസിക്കുന്ന ഹൈദരബാദി നേഴ്‌സ് ആണ് വ്രതമനുസരിച്ചുള്ള നോമ്പിനെകുറിച്ച് പറഞ്ഞു തന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലാം വെടിഞ്ഞ് സ്വസ്ഥനായ ഒരു മനുഷ്യന്റെ ദൈവികവഴിയുടെ പ്രയാണത്തെ ഞാന്‍ അതിശയത്തോടെ കേട്ടിരുന്നു.

പതിയെ കൂട്ടുകാരിയോടു ചോദിച്ചു. എനിക്കും നോമ്പെടുക്കാന്‍ പറ്റുമോ എന്ന്.

പതിയെ കൂട്ടുകാരിയോടു ചോദിച്ചു. എനിക്കും നോമ്പെടുക്കാന്‍ പറ്റുമോ എന്ന്. അവള്‍ ചിരിയോടെ പറഞ്ഞു, 'അതിനെന്താ'. അവള്‍ പറഞ്ഞു, 'ഇനി പകലില്‍ ഇവിടെ ഹോട്ടലുകള്‍, ബൂഫിയകള്‍ ഒന്നും  തുറക്കില്ല. പകരം അവര്‍ രാത്രി മുഴുവന്‍ തുറന്നിരിയ്ക്കും. അതായത് പകല്‍ രാത്രിയും, രാത്രി പകലും ആവുന്നു'. തെല്ല് അതിശയത്തോടെ ഇതെല്ലം കേട്ടിരുന്നു. മധ്യ പൗരസ്ത്യ രാജ്യത്തു ജീവിക്കുന്ന എത്രയോ ഇതരമത മനുഷ്യര്‍ ഇത് പോലെ ആണ് ജീവിക്കുന്നു എന്നറിയുമ്പോള്‍ തികച്ചും കൗതുകം തോന്നി. എന്തായാലും ഐഷക്കയോടു പറഞ്ഞു, ഞാനും നോമ്പെടുക്കുന്നു. അക്ക ഒന്ന് ചിരിച്ചു, എന്നിട്ട് ശരീരത്തോട് ചേര്‍ത്തുപിടിച്ചു. അങ്ങനെ, അക്കയെ പോലെ ഞാനും ഒരു നോമ്പുകാരിയായി.

പതിവുപോലെ അക്കയുടെ കൂടെ എണീക്കുകയും ഭക്ഷണം കഴിക്കുകയും, നോമ്പെടുക്കുകയും ചെയ്തു. കണ്ണുകളില്‍ വിശപ്പും ദാഹവും മോഹവും ഉയര്‍ന്നു. പക്ഷെ, പതിയെ ക്ഷീണവും അഹങ്കാരവും നിയന്ത്രണത്തിലായി. നോമ്പ് തുറക്കാനുള്ള ആധിയും ആഗ്രഹവും കൂടി ചേരുമ്പോള്‍ സ്‌നേഹത്തോടെ ബഹുമാനത്തോടെ ഉള്ള സഹപ്രവര്‍ത്തകരുടെ നോട്ടം ആശ്വാസമായി. വിശപ്പ് പുഴ പോലെ ആയി. അതിടയ്ക്ക് വന്ന് ലോകദാരിദ്ര്യത്തെ വിളിച്ചു പറഞ്ഞു. ദാഹം സീമ മുറിച്ചു കടക്കുമ്പോള്‍  വെള്ളത്തിന്റെ രുചിതിരിച്ചറിഞ്ഞു. വൈകീട്ട് നോമ്പ് തുറക്കാനുള്ള കൂട്ടത്തില്‍ ഞാനും ഒരു പൂമ്പാറ്റയായി അവിടെയും ഇവിടെയും പാറി നടന്നു. തിരമാലകള്‍ അമ്മാനമാടിയ ജിദ്ദ കോര്‍നിഷിലെ ശലഭം കണക്കെ സൂര്യന്‍ താണു പോകുന്നത് നോക്കിയിരുന്നതും, പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുമ്പോള്‍ കൂട്ടം കൂട്ടമായി മനുഷ്യരുടെ സ്‌നേഹം ചുറ്റും നൃത്തം വെച്ചതും. 

ഓര്‍മ്മകളില്‍ നിലാവ് പരക്കുമ്പോള്‍ ഇന്ന് കുവൈറ്റിലേ യു.എഫ്.എം. സംഘടന ഒരുക്കിയ ഒരു നോമ്പ് പരിപാടിയിലായിരുന്നു. നിറങ്ങള്‍ പോലെ മനുഷ്യരും അവരുടെ ആദര്‍ശങ്ങളും സംവദിക്കുന്ന ഇടങ്ങളില്‍ പഠിക്കാനുള്ളത് ഒന്ന് മാത്രമാണ്, ഓരോ മതവും സ്‌നേഹമാണെന്ന്. ഞാന്‍ ജിദ്ദയില്‍ നനഞ്ഞ നോമ്പോര്‍മ്മകളാണ് എന്നെയത് പഠിപ്പിച്ചത്. 

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍
 

Follow Us:
Download App:
  • android
  • ios