Asianet News MalayalamAsianet News Malayalam

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

  • ദേശാന്തരത്തില്‍ നൗഫല്‍ കെ.പി
deshantharam noufal kp

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam noufal kp

ബാംഗ്ലൂരിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നുമുള്ള ഇടവേളയില്‍ നാട്ടിലെത്തിയപ്പോഴാണ് പത്രത്തിലെ ആ പരസ്യം എന്റെ ശ്രദ്ധയില്‍ പെടുന്നത് . സൗദിയിലേക്കുള്ള ഒരു ഇന്റര്‍വ്യൂ പരസ്യമായിരുന്നു അത്. ആദ്യമെല്ലാം ഞാനതിനെ അവഗണിച്ചെങ്കിലും ഇടയ്‌ക്കെപ്പോഴോ വിദേശത്തു ചേക്കാറാനുള്ള മോഹം മനസ്സില്‍ മൊട്ടിട്ടു തുടങ്ങി .അങ്ങനെയാണ് കോഴിക്കോട് നിന്നുള്ള ഇന്റര്‍വ്യൂ വഴി ആദ്യമായി ഞാന്‍ കടല്‍ കടക്കുന്നത്.

മനസ്സില്‍ ഒരായിരം സ്വപ്നങ്ങളായിരുന്നു . ടെലിവിഷനില്‍ മാത്രം കണ്ടു പരിചയിച്ച കോണ്‍ക്രീറ്റ് സൗധങ്ങളും വര്‍ണ്ണപകിട്ടാര്‍ന്ന പാതയോരങ്ങളും നേരിട്ട് കാണാന്‍ പോകുന്നു . ഏതൊരു പ്രവാസിയെയും പോലെ എന്റെ മനസ്സും ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു.

വിമാനത്താവളത്തിലെ മനോഹരകാഴ്ചകളും ക്യാമ്പിലേക്കുള്ള വഴിയിലെ വര്‍ണ്ണക്കാഴ്ചകളും  എതൊരു പ്രവാസിയെയും പോലെ എന്റെ മനസിലും ഗള്‍ഫിന്റെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു. 

പെട്ടെന്നാണു എല്ലാം മാറിമറിഞ്ഞത്. നഗരം പിന്നിടുന്തോറും കാഴ്ചകളും മാറിക്കൊണ്ടിരുന്നു . എന്റെ മനസ് ഇടറുവാന്‍ തുടങ്ങി. എങ്ങും അനന്തമായ കണ്ണെത്താത്തിടത്തോളം മരുഭൂമി മാത്രം. ഗള്‍ഫിലെ എന്റെ ആദ്യത്തെ കണ്ണുനീര്‍ അവിടെ തുടങ്ങുകയായി. ഗള്‍ഫിനോടുള്ള അധിനിവേശം പതിയെ മനസ്സില്‍ നിന്നും മാഞ്ഞുതുടങ്ങി.

ഒരു മനുഷ്യജന്മത്തെ പോലും ആ യാത്രയില്‍ ഞാന്‍ കണ്ടിരുന്നില്ല .

ക്യാമ്പിലേക്കുള്ള യാത്ര അവസാനിച്ചതും ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ തന്നെ. രണ്ടു മണിക്കൂറോളം മരുഭൂമിയിലെ ക്യാമ്പില്‍, സൂര്യന് താഴെ പൊള്ളുന്ന വെയിലില്‍ .ഗള്‍ഫിനോടുള്ള എല്ലാ ആവേശവും കെട്ടടങ്ങി. ഉമ്മയുടെ ഓമനമുഖം മനസ്സില്‍ മിന്നിമറയാന്‍ തുടങ്ങി. നിറയുന്ന കണ്ണുകളോടെ ഞാന്‍ മറ്റുള്ളവരെ നോക്കി. ദൈന്യത നിറഞ്ഞ അവരുടെ മുഖം മനസ്സില്‍ കൂടുതല്‍ നൊമ്പരം പടര്‍ത്തി.

അങ്ങനെ ഞങ്ങള്‍ മലയാളികളുടെ അപേക്ഷപ്രകാരം ഒരു മുറി കിട്ടി. അത് കൂടുതല്‍ പരിതാപകരമായിരുന്നു. ഇടുങ്ങിയ ആ മുറിയില്‍ ഞങ്ങള്‍ 12 പേര്‍ കിടക്കണം. ബാത്‌റൂമിന്റെ കാര്യം അതിലേറെ ശോചനീയമായിരുന്നു. വൃത്തിഹീനമായ ബാത്‌റൂമിലെ മിക്ക ടാപ്പുകളിലും വെള്ളമുണ്ടായിരുന്നില്ല. കിട്ടിയ വെള്ളമോ ഹീറ്ററില്‍ നിന്നെന്ന പോലെ തിളച്ചതുമായിരുന്നു. സങ്കടവും ഭയവും മൂലം ഞാന്‍ വല്ലാതായി.

അന്ന് ആരും ഒന്നും സംസാരിച്ചില്ല . എല്ലാവരുടെയും ഉള്ളില്‍ നാട്ടിലെ മധുരസ്മരണകളും ഗള്‍ഫിലെ ഭീതിതമായ അന്തരീക്ഷവുമായിരുന്നു.

പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് നാട്ടിലേക്ക് വിളിക്കാനുള്ള അവസരം ഒത്തുവന്നത് . ഉമ്മയുടെ സ്വരം കേട്ടപ്പോള്‍ തന്നെ സങ്കടം അണപൊട്ടിയൊഴുകാന്‍ തുടങ്ങി . ഇതിനിടയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള കുറച്ചു പേരെ ഇറാക്കിന്റെ അതിര്‍ത്തിയിലുള്ള 'റഫ' എന്ന സ്ഥലത്തേയ്ക്ക് അയച്ചു. എട്ടു മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ അവരെ വിളിച്ചപ്പോഴും അവര്‍ മരുഭൂമിയില്‍ തന്നെ ആണെന്നറിഞ്ഞപ്പോള്‍ എന്റെ ഭയം ഇരട്ടിച്ചു. 

വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരമെന്ന് ആദ്യമായി മനസ്സിലാക്കിയത് അന്നാണ്.

ഞാന്‍ മാനേജരെക്കണ്ട് നാട്ടില്‍ പോവണമെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. നാട്ടില്‍ പോവുമ്പോള്‍ ഉള്ള പ്രതിസന്ധികളെക്കുറിച്ചു അവര്‍ ഒരു ക്ലാസ് തന്നെ എടുത്തു തന്നു. അവസാനം ഞാന്‍ പിടിച്ചു നില്‍ക്കാന്‍ തീരുമാനിച്ചു .ഏതോ ഭയാനകമായ സ്ഥലത്തേക്ക് പോവുന്നപോലെ ആയിരുന്നു മറ്റുള്ളവര്‍ എന്നെയും റഫയിലേക്ക് യാത്രയാക്കിയത്. ഭയവും സങ്കടവും എന്നെ ആകെ തളര്‍ത്തിയിരുന്നു.

അങ്ങനെ റിയാദില്‍ നിന്നും ഉച്ചക്ക് രണ്ടുമണിക്ക് തുടങ്ങിയ യാത്ര അവസാനിച്ചത് അര്‍ദ്ധരാത്രിയിലാണ് .ഒരു മനുഷ്യജന്മത്തെ പോലും ആ യാത്രയില്‍ ഞാന്‍ കണ്ടിരുന്നില്ല .

ഭയം എന്നെ വല്ലാതെ പിടിമുറുക്കിയിരുന്നു. അതികഠിനമായ വിശപ്പിനാല്‍ ഞാന്‍ ആകെ അവശനായിരുന്നു. വളരെ നേരത്തെ കെഞ്ചലിനുശേഷം അവര്‍ ഒരു കടയുടെ മുന്നില്‍ നിര്‍ത്തി റൊട്ടിയും വെള്ളവും വാങ്ങിച്ചു തന്നു. വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരമെന്ന് ആദ്യമായി ഞാന്‍ മനസ്സിലാക്കിയത് അന്നാണ്.

ഭയം എന്നെ വല്ലാതെ പിടിമുറുക്കിയിരുന്നു.

അങ്ങനെ ഞങ്ങള്‍ ഇറാക്കിന്റെ അതിര്‍ത്തിയിലുള്ള റഫയിലെ റൂമില്‍ എത്തി. 20 പേര്‍ ഒന്നിച്ചു കിടക്കുന്ന റൂമില്‍ ബീഹാറിയും ബംഗാളിയും എല്ലാം ഉണ്ടായിരുന്നു .പലതരത്തിലുള്ള കൂര്‍ക്കം വലികളും വൃത്തികെട്ട മണവും കാരണം ഉറക്കം എന്നിലേക്ക് വന്നത് പോലുമില്ല.

രണ്ടു മണിക്ക് തന്നെ റൂമില്‍ ബഹളം ആരംഭിച്ചിരുന്നു. ബാത്‌റൂമിനു വേണ്ടിയുള്ള  മത്സരം. . ഇതിനിടയില്‍ നാട്ടിലേക്ക് വിളിക്കുകയും തിരിച്ചു വരണമെന്ന് കരഞ്ഞു പറയുകയും ചെയ്തിരുന്നു.

അവസാനം മാനേജരെക്കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും  അവിടെ നില്‍ക്കാന്‍ പറ്റില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു .അവര്‍ എന്നെ ആശ്വസിപ്പിച്ചു. ഗള്‍ഫില്‍ വന്നതിന് ശേഷം കിട്ടിയ ആദ്യത്തെ ആശ്വാസവചനമായിരുന്നു അത്. 'നീ മാത്രമേ ഒരു എന്‍ജിനീയര്‍ ഉള്ളൂ' എന്നും സ്വന്തമായി റൂം തരാമെന്നും അവര്‍ സമ്മതിച്ചു .അങ്ങനെ റഫ നഗരത്തില്‍ എനിക്ക് റൂം എടുത്തു തരികയും ലൈസന്‍സ് എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും വണ്ടി ഏര്‍പ്പാടാക്കി തരികയും ചെയ്തു. 

അങ്ങനെ ഗള്‍ഫ് ജീവിതത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളച്ചു തുടങ്ങി. ദുരിതങ്ങള്‍ മെല്ലെ അകന്നു തുടങ്ങി . അങ്ങനെ സൗദി ഇറാഖ് അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ കൂടെ ജനറേറ്ററും ട്രാന്‍സ്‌ഫോര്‍മേറും നന്നാക്കി രണ്ടു വര്‍ഷം. അത്രയേറെ സങ്കടവും ഭയവും എന്റെ ഇന്നുവരെ ഞാന്‍ അനുഭവിച്ചിട്ടേയില്ല. 

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും
 

Follow Us:
Download App:
  • android
  • ios